51 ലക്ഷം തീർത്ഥാടകർ, 429 കോടി വരുമാനം; ശബരിമലയിൽ മകരവിളക്ക് ഒരുക്കങ്ങൾ പൂർത്തിയായി
പത്തനംതിട്ട: ശബരിമലയിൽ മകരവിളക്ക് മഹോത്സവത്തിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് കെ. ജയകുമാർ അറിയിച്ചു.
സുരക്ഷ, സൗകര്യങ്ങൾ, തീർത്ഥാടക നിയന്ത്രണം എന്നിവയിൽ പ്രത്യേക ശ്രദ്ധ നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സർക്കാർ സ്കൂളിൽ നിന്നും കുട്ടികളെ തട്ടിക്കൊണ്ടുപോയി; രക്ഷപ്പെടുത്തി പൊലീസ്
51 ലക്ഷം തീർത്ഥാടകർ, 429 കോടി രൂപ വരുമാനം
ഈ മാസം 12 വരെ 51 ലക്ഷം തീർത്ഥാടകർ ശബരിമല ദർശനം നടത്തിയതായി ദേവസ്വം ബോർഡ് വ്യക്തമാക്കി.
ഇതോടെ 429 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. വ്യൂ പോയിന്റുകൾ ഉൾപ്പെടെ തിരക്കേറിയ സ്ഥലങ്ങളിൽ കർശന സുരക്ഷ ഒരുക്കിയിട്ടുണ്ട്.
അടുത്ത വർഷത്തെ ഒരുക്കങ്ങൾക്കും തുടക്കം
ഈ തീർത്ഥാടന കാലയളവിലെ അനുഭവങ്ങൾ വിലയിരുത്തി അടുത്ത വർഷത്തെ ഒരുക്കങ്ങൾക്കും തുടക്കമിട്ടു.
ഫെബ്രുവരി 6-ന് തിരുവനന്തപുരത്ത് അവലോകന യോഗം ചേരും. വിവിധ വകുപ്പുകളുടെ പ്രതിനിധികളെ പ്രത്യേകം കണ്ട് പ്രവർത്തനങ്ങൾ വിലയിരുത്തും.
ഓൺലൈൻ ബുക്കിംഗ്, ഡിജിറ്റൽ സംവിധാനം
ഇക്കുറി പൊതുജനങ്ങൾക്ക് ഓൺലൈൻ വഴി മുറികൾ ബുക്ക് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരുന്നു.
കാർബൺ കോപ്പി രസീതുകൾ പൂർണമായും ഒഴിവാക്കി, എല്ലാ ഇടപാടുകളും ഡിജിറ്റലാക്കുമെന്നും ബോർഡ് അറിയിച്ചു.
വിലപിടിപ്പുള്ള വസ്തുക്കൾ ഡിജിറ്റൽ മാർക്കിങ് ചെയ്ത് രേഖപ്പെടുത്തും.
സ്പോൺസർഷിപ്പ് ഗൈഡ്‌ലൈൻ കർശനമാക്കും
ശബരിമലയിലെ സ്പോൺസർഷിപ്പ് മാർഗ്ഗനിർദേശങ്ങൾ പുതുക്കും. ഇനി സ്പോൺസർമാർക്ക് ഇഷ്ടാനുസരണം കാര്യങ്ങൾ നടത്താൻ അനുമതി ഉണ്ടാകില്ല.
ശബരിമലയ്ക്ക് ആവശ്യമായ കാര്യങ്ങൾക്കായി മാത്രമേ സ്പോൺസർഷിപ്പ് അനുവദിക്കൂ എന്നും ദേവസ്വം ബോർഡ് വ്യക്തമാക്കി.
ക്ഷേത്രങ്ങളിൽ സെക്യൂരിറ്റി ഓഡിറ്റ്
തിരുവിതാംകൂർ ദേവസ്വം ബോർഡിന് കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലും സെക്യൂരിറ്റി ഓഡിറ്റിംഗ് നടത്തുമെന്നും കെ. ജയകുമാർ അറിയിച്ചു.
ജനങ്ങളുടെ പ്രതീക്ഷകൾക്കൊത്ത് പ്രവർത്തിക്കാനാണ് ബോർഡിന്റെ ശ്രമമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
English Summary:
Sabarimala is fully prepared for the Makaravilakku festival, with 5.1 million pilgrims visiting so far and a revenue of ₹429 crore generated. The Travancore Devaswom Board has strengthened security, expanded digital services, and initiated planning for next year’s pilgrimage.









