ആദ്യമായി ഐപിഎൽ കിരീടത്തിൽ മുത്തമിട്ട് കോലി;വിരാമമായത് റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ 18 വർഷത്തെ കാത്തിരിപ്പിന്

അഹമ്മദാബാദ്: ഐപിഎൽ കിരീടത്തിൽ വിരാട് കോലി മുത്തമിട്ടതോടെ അവസാനിച്ചത് നീണ്ട 18 വർഷത്തെ കാത്തിരിപ്പാണ്. കലാശ പോരാട്ടത്തിൽ പഞ്ചാബിനെ ആറു റൺസിനാണ് ബെം​ഗളുരു കീഴടക്കിയത്.

അത്യന്തം ആകാംക്ഷ നിറഞ്ഞുനിന്ന മത്സരത്തിനൊടുവിൽ റോയൽ ചാലഞ്ചേഴ്സ് ബെംഗളൂരുവിന്റെ 18 വർഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് കോലിയും കൂട്ടരും കിരീടം സ്വന്തമാക്കുകയായിരുന്നു.

ഐപിഎലിൽ കളിച്ച നാലാമത്തെ ഫൈനലിലാണ് ആർസിബിയുടെ കന്നിക്കിരീടം നേടിയത് എന്നതും ശ്രദ്ധേയമാണ്.

ടോസ് നേടി ബാറ്റിം​ഗിനിറങ്ങിയ ബെംഗളൂരു ഉയർത്തിയ 191 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ പഞ്ചാബിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 184 റൺസെടുക്കാനേ സാധിച്ചുള്ളൂ.

ഐപിഎൽ കിരീടം ലക്ഷ്യമിട്ട് മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിന് തകർപ്പൻ തുടക്കമാണ് ഓപ്പണർമാർ സമ്മാനിച്ചത്. പ്രിയാൻഷ് ആര്യയും പ്രഭ്‌സിമ്രാൻ സിങ്ങും വെടിക്കെട്ട് ബാറ്റിങ് ആണ് കാഴ്ചവെച്ചത്.

ടീം നാലോവറിൽ 32 റൺസെടുത്തു. പ്രിയാൻഷ് ആര്യയുടെ വിക്കറ്റഅ നഷ്ടമായെങ്കിലും പഞ്ചാബ് പവർ പ്ലേയിൽ സ്‌കോർ അമ്പത് കടത്തിയിരുന്നു. 19 പന്തിൽ 24 റൺസെടുത്താണ് താരം പുറത്തായത്.

പിന്നീട് രണ്ടാം വിക്കറ്റിൽ ജോഷ് ഇംഗ്ലിസും പ്രഭ്‌സിമ്രാൻ സിങ്ങും ചേർന്ന് സ്‌കോറുയർത്തി. എന്നാൽ ബെംഗളൂരു ശക്തമായി തിരിച്ചടിക്കുന്നതാണ് പിന്നീട് കണ്ടത്.

പ്രഭ്‌സിമ്രാനെയും(26) പഞ്ചാബ് നായകൻ ശ്രേയസ്സ് അയ്യരേയും(1) കൂടാരം കയറ്റിയതോടെ ആർസിബിക്ക് ജയപ്രതീക്ഷ വന്നിരുന്നു. പഞ്ചാബ് 79-3 എന്ന നിലയിലായി. പിന്നാലെ തകർത്തടിച്ചിരുന്ന ഇംഗ്ലിസും പുറത്തായി. ക്രുണാൽ പാണ്ഡ്യയാണ് താരത്തെ കൂടാരം കയറ്റിയത്. 23 പന്തിൽ നിന്ന് ഇംഗ്ലിസ് 39 റൺസെടുത്തു.

എന്നാൽ പിന്നീട് നേഹൽ വധേരയും ശശാങ്ക് സിങ്ങും ചേർന്ന് പഞ്ചാബിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നു. 16 ഓവറിൽ 136-4 എന്ന നിലയിലായിരുന്നു പഞ്ചാബ്.

നാലോവറിൽ ജയിക്കാൻ വേണ്ടത് 55 റൺസ്. പിന്നാലെ നേഹൽ വധേരയെയും(15) മാർക്കസ് സ്റ്റോയിനിസിനെയും(6) പുറത്താക്കി ഭുവനേശ്വർ ആർസിബിയെ വിജയതീരത്തിനടുത്തെത്തിച്ചു.

അസ്മത്തുള്ള ഒമർസായ് ഒരു റണ്ണെടുത്ത് പുറത്താവുകയായിരുന്നു. ഒടുക്കം നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ പഞ്ചാബ് 184 റൺസെടുത്തു.
ബെംഗളൂരു നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ടത്തിൽ 190 റൺസാണ് സ്വരുകൂട്ടിയത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ബെംഗളൂരുവിന്റെത് കരുതലോടെയുള്ള തുടക്കമായിരുന്നു. ആദ്യ ഓവറിൽ കത്തിക്കയറിയ ഓപ്പണർ ഫിൽ സാൾട്ട് രണ്ടാം ഓവറിൽ തന്നെ മടങ്ങുകയായിരുന്നു.

ഒമ്പത് പന്തിൽ നിന്ന് സാൾട്ട് 16 റൺസെടുത്തു. രണ്ടാം വിക്കറ്റിൽ മായങ്ക് അഗർവാളും വിരാട് കോലിയും ചേർന്ന് സ്‌കോറുയർത്തുകയായിരുന്നു.

മായങ്കിന്റെ വെടിക്കെട്ടിൽ ടീം ആറോവറിൽ 55-ലെത്തി. പിന്നാലെ ചാഹൽ മായങ്കിനെ കൂടാരം കയറ്റുകയായിരുന്നു 18 പന്ത് നേരിട്ട മായങ്ക് 24 റൺസെടുത്തു. അതോടെ ആർസിബി 56-2 എന്ന നിലയിലായി.

spot_imgspot_img
spot_imgspot_img

Latest news

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം

ധൈര്യമായി യുപിഎസ് തെരഞ്ഞെടുക്കാം ന്യൂഡൽഹി: ഏകീകൃത പെൻഷൻപദ്ധതി (യുപിഎസ്) തിരഞ്ഞെടുത്ത കേന്ദ്രജീവനക്കാർക്ക് ഇനി...

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല

പമ്പിലെ ശുചിമുറികൾ പൊതു ജനങ്ങൾക്കല്ല കൊച്ചി: സ്വകാര്യ പെട്രോൾ പമ്പിലെ ശുചിമുറികൾ പൊതു...

Other news

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ

കാനഡയിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ച നിലയിൽ ഒട്ടാവ: കാനഡയിലെ യൂണിവേഴ്സിറ്റി ഓഫ് കാൽഗറിയിലെ...

വിമാനത്തിനുള്ളിൽ വനിതാ ഡോക്ടറുടെ പരാക്രമം

ബംഗളുരു: വിമാനത്തിനുള്ളിൽ വനിതാ ഡോക്ടറുടെ പരാക്രമം മൂലം വിമാനം രണ്ട് മണിക്കൂറിലധികം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

സവാദ് വീണ്ടും പിടിയിൽ

തൃശൂർ: കെഎസ്ആര്‍ടിസി ബസിനുള്ളിൽ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ യുവാവിനെ...

മരിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞസ്ത്രീ ‘ജീവനോടെ’ !

മരിച്ചെന്ന് ബന്ധുക്കള്‍ പറഞ്ഞസ്ത്രീ 'ജീവനോടെ' ! DELHI : മരിച്ചുവെന്ന് ബന്ധുക്കള്‍ അവകാശപ്പെട്ട...

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി

ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊലപ്പെടുത്തി കൊല്ലം: ഭര്‍ത്താവ് ഭാര്യയെ കത്രിക കൊണ്ട് കുത്തിക്കൊലപ്പെടുത്തി. കൊല്ലം...

Related Articles

Popular Categories

spot_imgspot_img