ന്യൂസ് ഡസ്ക്ക് : തിങ്കളാഴ്ച്ച പതിനാല് ജില്ലകളിലും ഓറഞ്ച് അലർട്ട്. മധ്യകേരളത്തിൽ പെരുമഴ പെയ്യും. മഴയിൽ മുങ്ങിപ്പോയ തിരുവനന്തപുരത്തിന് ബാധ്യതയായി തമിഴ്നാടിന് മുകളിൽ ചക്രവാത ചുഴി രൂപപ്പെട്ടു. വരും ദിവസങ്ങളിൽ അത് ന്യൂനമർദമാകുമെന്ന് കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു. ഇത് മൂലം തെക്കൻ കേരളത്തിലുടനീളം വൻ മഴ ഉണ്ടാകും. കേരളത്തിന് മുന്നിലുള്ള 2018ന് സമാനമായ സാഹചര്യം.അതേ സമയം സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം വരുത്തി കാലാവസ്ഥ വകുപ്പ്. രാത്രിയിൽ ഇന്നും കേരളത്തിൽ ഉടനീളം മഴയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം കൂടി ഇടിമിന്നലോടുകൂടിയ മഴ തുടരും.കനത്ത മഴ കാരണം അണക്കെട്ടുകളെല്ലാം നിറയുകയാണ്. ഡാമുകളിലെ ജല നിരപ്പ് അനുനിമിഷം ഉയരുന്നു. ഞായറാഴ്ച്ച ഉച്ചയ്ക്ക് ഒരു മണി വരെയുള്ള കണക്ക് പ്രകാരം ഇടുക്കി ഡാമിന്റെ സംഭരണ ശേഷിയുടെ 45 ശതമാനം നിറഞ്ഞു.
തിരുവനന്തപുരത്തെ താലൂക്ക് കൺട്രോൾ റൂം നമ്പറുകൾ.
തിരുവനന്തപുരം താലൂക്ക്
0471 2462006
9497711282
നെയ്യാറ്റിൻകര താലൂക്ക്
0471 2222227
9497711283
കാട്ടാകട താലൂക്ക്
0471 2291414
9497711284
നെടുമങ്ങാട് താലൂക്ക്
0472 2802424
9497711285
വർക്കല താലൂക്ക്
0470 2613222
9497711286
ചിറയിൻകീഴ് താലൂക്ക്
0470 2622406
9497711284
വൈദ്യുതി തടസപ്പെട്ടു
കനത്ത മഴയെ തുടർന്ന് കഴക്കൂട്ടം 110 കെ.വി. സബ്‌സ്റ്റേഷന് സമീപമുള്ള തെറ്റിയാർ തോട്ടിൽ നിന്നും വെള്ളം സബ്‌സ്റ്റേഷനിലേക്ക് കയറി. ഇത് മൂലം സബ്‌സ്റ്റേഷനിൽ നിന്നുമുള്ള കുഴിവിള, യൂണിവേഴ്സിറ്റി, ഓഷ്യാനസ് എന്നീ 11 കെ.വി. ഫീഡറുകൾ സ്വിച്ച് ഒഫ് ചെയ്തിട്ടുണ്ടെന്ന് വൈദ്യുതി വകുപ്പ് അറിയിച്ചു.ഈ ഫീഡറുകൾ വഴി വൈദ്യുതി വിതരണം ചെയ്തുകൊണ്ടിരിക്കുന്ന കഴക്കൂട്ടം, കുളത്തൂർ, ശ്രീകാര്യം സെക്ഷനുകളുടെ കീഴിലെ ചില പ്രദേശങ്ങളിൽ വൈദ്യുതി വിതരണം തടസപ്പെട്ടു. കഴക്കൂട്ടം സബ്‌സ്റ്റേഷനിൽ നിന്ന് വൈദ്യുതി എത്തുന്ന ടേൾസ്, മുട്ടത്തറ,വേളി എന്നീ സബ്‌സ്റ്റേഷനുകളുടെ പ്രവർത്തനവും പൂർണമായി തടസപ്പെട്ടു. വെള്ളം കയറുന്നത് തുടർന്നാൽ സബ്സ്റ്റേഷൻ പ്രവർത്തിപ്പിക്കില്ല. നാളെയും വൈദ്യുതി മേഖലയിൽ തടസപ്പെടും.
Read Also : വിഴിഞ്ഞം തുറമുഖം: 1990കളിൽ കേരളം കണ്ട സ്വപ്നം 2023ൽ യാഥാർത്ഥ്യമാകുന്നു. ഇന്ന് ഔദ്യോഗിക ഉദ്ഘാടനം