തിരുവനന്തപുരം: തെരഞ്ഞെടുപ്പിന്ന് യുഡിഎഫിനായി പണം വിതരണം ചെയ്‌തെന്ന് ആരോപിച്ച് വ്യവസായി ബിജു രമേശിനെ എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെച്ചു. തിരുവനന്തപുരം അരുവിക്കര മൈലംമൂട് വടക്കേമല കോളനിയിലാണ് സംഭവം.
ബിജു രമേശിനെയും യുഡിഎഫ് പ്രവർത്തകരെയുമാണ് എൽഡിഎഫ് പ്രവർത്തകർ തടഞ്ഞുവെച്ചു. കോളനി നിവാസികൾക്ക് വോട്ടിന്പണം കൈമാറിയെന്ന് എൽഡിഎഫ് ആരോപിച്ചു. പൊലീസും തെരെഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി പരിശോധിക്കുന്നു.ബിജു രമേശിനെ പോലീസ് സ്റ്റേഷനിലെത്തിച്ചു. ദൃശ്യങ്ങൾ പുറത്തു വന്നു. പ്രതികരിക്കാന്‍ ബിജു രമേശ് തയ്യാറായില്ല. രാത്രിയോടെയാണ് ബിജു രമേശ് എത്തിയത്. രണ്ട് വാഹനങ്ങളിലായാണ് ബിജു രമേശും സംഘവും എത്തിയത്.