തിരുവനന്തപുരം: ആരുടെ എക്‌സിറ്റ് പോളിലും വിശ്വാസമില്ല, ആരെ കണ്ടു, എന്തു ചോദിച്ചു എന്നൊന്നും ആർക്കും അറിയില്ല. ജയിക്കാൻ വേണ്ടിയാണ് മത്സരിച്ചതെന്നും ജയിക്കുമെന്നും തിരുവനന്തപുരത്തെ യുഡിഎഫ് സ്ഥാനാർഥി ശശി തരൂർ. ഏപ്രിൽ 26ന് വോട്ടെടുപ്പ് കഴിഞ്ഞ് പാറശാല വരെ സഞ്ചരിച്ച് എല്ലായിടത്തും എത്തി ആളുകളുടെ അഭിപ്രായം കേട്ടിരുന്നു.
പാർട്ടിയിൽ പ്രശ്‌നങ്ങളുണ്ടെന്ന് സ്ഥിരമായി കേൾക്കുന്നതാണ്. നാലു തവണ മത്സരിച്ചു. മൂന്നു തവണ ജയിച്ചു. മൂന്നു തവണയും പാർട്ടിയിലെ പ്രശ്‌നങ്ങളെക്കുറിച്ച് പ്രചാരണം ഉണ്ടായിരുന്നു. ചില കാര്യങ്ങൾ മെച്ചപ്പെടുത്താനുണ്ടെന്നു സമ്മതിക്കുന്നുവെന്നും തരൂർ പറഞ്ഞു.
എക്‌സിറ്റ് പോളുകൾ വരുന്നത് എവിടെനിന്നാണെന്ന് എനിക്കറിയില്ല. ഇത്രയും നാൾ കാത്തിരുന്നില്ലേ, ഇനി ഒരു ദിവസം കൂടി കാത്തിരിക്കാം എന്നും തരൂർ പറഞ്ഞു.
Read Also: നീറ്റ് ചോദ്യക്കടലാസ് ചോര്‍ന്നു, പരീക്ഷ വീണ്ടും നടത്തണം; സുപ്രീം കോടതിയില്‍ ഹര്‍ജി നൽകി വിദ്യാർഥികൾ