ദമ്പതികളെ തീകൊളുത്തി; യുവാവ് ജീവനൊടുക്കി
കൊച്ചി: ദമ്പതികളെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയ ശേഷം അയല്‍വാസിയായ യുവാവ് തൂകി മരിച്ചു. കൊച്ചി വടുതലയിലാണ് ഞെട്ടിപ്പിക്കുന്ന സംഭവം നടന്നത്.
പച്ചാളം സ്വദേശി വില്യം ആണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു. ആക്രമണത്തിൽ ഗുരുതരമായി പൊളളലേറ്റ ദമ്പതികൾ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിൽ തുടരുകയാണ്.
അയല്‍വാസികളായ ദമ്പതികളും യുവാവും തമ്മില്‍ അതിര്‍ത്തി തര്‍ക്കമുണ്ടായിരുന്നതായാണ് വിവരം. ഇന്ന് വൈകീട്ടോടെ ക്രിസ്റ്റഫറിന്റെയും മേരിയുടെ വീട്ടിലെത്തിയ വില്യം ഇരുവരോടും സംസാരിക്കുന്നതിനിടെ കൈയില്‍ കരുതിയ പെട്രോള്‍ അവരുടെ ദേഹത്തേക്ക് ഒഴിക്കുകയും പിന്നാലെ തീ കൊളുത്തുകയുമായിരുന്നു.
പൊള്ളലേറ്റ ഇരുവരുടെയും പരിക്ക് ഗുരുതരമാണ്. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആക്രമണത്തിന് ശേഷം യുവാവ് സംഭവസ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. വില്യമിനായി തിരച്ചില്‍ നടത്തുന്നതിനിടെയാണ് വീട്ടില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് പോ7ലീസ് ഉള്‍പ്പടെ സ്ഥലത്തെത്തി സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വില്യമിന്റെ വീട്ടുകാരെയും പൊലീസ് ചോദ്യം ചെയ്തു. അതേസമയം കൊലപാതക ശ്രമത്തിന് പിന്നിലുള്ള കാരണം വ്യക്തമല്ല.
ഡോക്ടര്‍ മരിച്ച നിലയില്‍
കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടറെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കോട്ടയം മെഡിക്കല്‍ കോളേജിലെ സര്‍ജറി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ജുവല്‍ ജെ കുന്നത്തൂര്‍ (36)ആണ് മരിച്ചത്.
തലയോലപറമ്പ് വെള്ളൂരിലെ വീട്ടില്‍ ആണ് ജുവലിനെ മരിച്ച നിലയില്‍ കണ്ടത്. ആത്മഹത്യ എന്നാണ് പ്രാഥമിക നിഗമനം. ഇദ്ദേഹം ഭാര്യയുമായി കുറച്ച് നാളായി അകന്ന് കഴിയുകയായിരുന്നു.
ഈ മാനസിക സമ്മർദ്ദമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ, മരണത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
പോലീസും മറ്റ് അധികൃതരും സംഭവത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ശേഖരിച്ചുവരികയാണ്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഷോപ്പ് ഉടമയും യുവതിയും മരിച്ച നിലയിൽ
കൊല്ലം: കൊല്ലത്ത് ടെക്സ്റ്റൈൽ ഷോപ്പ് ഉടമയെയും മാനേജരായ യുവതിയെയും മരിച്ച നിലയിൽ കണ്ടെത്തി. ആയൂരിലുള്ള ലാവിഷ് ടെക്സ്റ്റൈൽസ് ഉടമ മലപ്പുറം സ്വദേശിയായ് അലി, പള്ളിക്കൽ സ്വദേശിനി ദിവ്യമോൾ എന്നിവരാണ് മരിച്ചത്.
ടെക്സ്റ്റൈൽസ് ഷോപ്പിനുള്ളിലെ ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വർഷം മുമ്പാണ് അലി, ആയൂർ- കോട്ടാരക്കര റോഡിൽ ലാവിഷ് എന്ന പേരിൽ ടെക്സ്റ്റൈൽ ഷോപ്പ് ആരംഭിച്ചത്.
ആയൂരിൽ തന്നെയുള്ള ഫർണിച്ചർ ഷോപ്പിന്റെ പാർട്ണർ കൂടിയാണ് അലി. ഈ സ്ഥാപനത്തിൽ ദിവ്യ ജോലി ചെയ്തിരുന്നതായാണ് വിവരം. ഇന്നലെ ജോലി കഴിഞ്ഞ് ദിവ്യമോൾ വീട്ടിൽ എത്തിയിരുന്നില്ല.
ഇരുവരുടെയും ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ മരണ കാരണം വ്യക്തമല്ല. മരിച്ച ദിവ്യയ്‌ക്ക് രണ്ട് പെൺമക്കളുണ്ട്.
സംഭവത്തിൽ ചടയമംഗലം പൊലീസ് അന്വേഷണം തുടങ്ങി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.
ബെല്‍റ്റില്‍ കുരുങ്ങി തലയറ്റ യുവതി മരിച്ചു
തിരുവനന്തപുരം: ധാന്യം പൊടിക്കുന്നതിനിടെ ഫ്ലോർ മില്ലിലെ ബെല്‍റ്റില്‍ കുരുങ്ങി തലയറ്റ് യുവതി മരിച്ചു. തിരുവനന്തപുരം വെഞ്ഞാറമൂട് സ്വദേശി ബീന(46)യാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് ശേഷമായിരുന്നു ദാരുണ സംഭവം നടന്നത്.
മില്ലിൽ ധാന്യം പൊടുക്കുന്നതിനിടെ യുവതിയുടെ വസ്ത്രം ബെല്‍റ്റില്‍ കുരുങ്ങുകയായിരുന്നു എന്നാണ് വിവരം. ബീനയുടെ നിലവിളി കേട്ട് മറ്റ് ജീവനക്കാര്‍ എത്തുമ്പോഴെക്കും തലയറ്റ നിലയിലാണ് കണ്ടെത്തിയത്.
തുടർന്ന് പവര്‍ ഓഫ് ചെയ്ത ശേഷമാണ് യുവതിയെ പുറത്തെടുക്കാന്‍ കഴിഞ്ഞത്. നാലുവര്‍ഷമായി വെഞ്ഞാറമൂട്ടിലെ അരുഡിയില്‍ ഫ്ലോർ മില്ലിലെ ജീവനക്കാരിയാണ് ബീന.
Summary: A shocking incident in Vaduthala, Kochi: A man set a couple on fire after dousing them in petrol, then died by suicide. The deceased has been identified as William, a resident of Pachalam, police confirmed.