മണികിലുക്കം നിലച്ചിട്ട് ഇന്ന് എട്ടുവർഷം; മലയാളിയുടെ ഓർമ്മയിൽ ഇന്നും മായാതെ കലാഭവൻ മണി

കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് എട്ടുവർഷം. മലയാളികൾ ഇന്നും അംഗീകരിക്കാൻ മടിക്കുന്ന വേർപാടുകളിലൊന്നാണ് കലാഭവൻ മണിയുടേത്. ഇത്രമേൽ ജനപ്രിയനായ മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മണി എന്നുമൊരു ആഘോഷമായിരുന്നു. പ്രശസ്തിയുടെ കൊടുമുടി കയറുമ്ബോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തുവെച്ചു. ലക്ഷങ്ങളാണ് കേരളത്തിന്റെ നാനഭാഗത്ത് നിന്ന് മണിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. കലാഭവൻ മണിയുടെ ചാലക്കുടിയിലെ ബലികുടീരം കാണാൻ ഇപ്പോഴും നിരവധിയാളുകള്‍ എത്താറുണ്ട്. മലയാളികളുടെ ജിവിതത്തിൽ മണിയെ ഓർക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല എന്നതാണ് സത്യം.

മാണിയുടെ പാട്ടുപോലെതന്നെ ഊർജസ്വലവും ചടുലവുമായിരുന്നു ആദ്ദേഹത്തിന്റെ ജീവിതവും. ഒന്നും ഒളിച്ചു വയ്ക്കാത്ത, മറയില്ലാത്ത ജീവിതം. 1971ലെ പുതുവത്സരത്തിൽ രാമൻ അമ്മിണി ദമ്പതികളുടെ ഏഴുമക്കളിൽ ആറാമനായിട്ടാണ് കലാഭവൻ മണിയുടെ ജനനം. വീട്ടിലെ ദാരിദ്ര്യം മൂലം പഠനം നിർത്തി കൂലിപ്പണിക്കാരനായും ഓട്ടോ ഡ്രൈവറായും ജീവിതം തള്ളിനീക്കിയ കഥ മണിയുടെ നാവിൽ നിന്നുതന്നെ മലയാളികൾ കേട്ടതാണ്. മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്. കൊച്ചിൻ കലാഭവൻ മിമിക്സ് പരീഡിലൂടെയാണ് കലാഭവൻ മണിയുടെ കലാപ്രവേശനം. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി. അക്ഷരം എന്ന ചലച്ചിത്രത്തിലൂടെ ഓട്ടോഡ്രൈവറുടെ വേഷത്തിൽ സിനിമയിൽ എത്തിയെങ്കിലും സല്ലാപത്തിലെ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടങ്ങോട്ട് മണിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, വാല്‍ക്കണ്ണാടി, കരടി, ബെന്‍ ജോണ്‍സണ്‍, അങ്ങനെ, നായകനായും പ്രതിനായകനായും സഹനടനായും മണി പകർന്നാടി. മണി ചെയ്തുവച്ച കടാഹപാത്രങ്ങള് മറ്റാർക്കും എത്തിപ്പിടിക്കാൻ പറ്റാത്തത്ര ഉയരത്തിലായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും അദ്ദേഹം തിളങ്ങി.

ദേശീയ ചലച്ചിത്ര പുരസ്കാരം, സംസ്ഥാന ചലച്ചിത്ര അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ് തുടങ്ങി മണിയത്തേടിയെത്താത്ത പുരസ്കാരങ്ങൾ കുറവാണ്. 2016 മാർച്ച് ആറിന് അപ്രതീക്ഷിതമായാണ് കലാപ്രേമികളുടെ പ്രിയപ്പെട്ട മണിനാദം നിലച്ചത്. കരൾ രോഗമാണ് മരണത്തിലേക്ക് നയിച്ചത് എന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. കേരളത്തിലെ നാടൻപാട്ടുകളും ഈണങ്ങളും വീണ്ടെടുത്ത് പുനരാവിഷ്കരിക്കാൻ ഒട്ടേറെ ശ്രമങ്ങൾ മണി നടത്തിയിട്ടുണ്ട്. മണിയുടെ ആഗസ്മികമായ മരണം ഉണ്ടാക്കിയ വലിയ മുറിവും ശൂന്യതയും മലയാള സിനിമയിൽ ഇന്നും മാറാത്ത നീറ്റലായി തുടരുകയാണ്.

Read Also: ശമ്പളവിതരണം തുടങ്ങി മൂന്നാം ദിനവും മാറാതെ പ്രതിസന്ധി; ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പുമായി നഴ്സസ് യൂണിയൻ

spot_imgspot_img
spot_imgspot_img

Latest news

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക്

ഇറാനിൽ അഞ്ച് ഇന്ത്യൻ വിദ്യാർത്ഥികൾക്ക് പരുക്ക് ടെഹ്റാൻ: ഇസ്രയേലിന്റെ മിസൈലാക്രമണത്തിൽ ഇറാനിലെ അഞ്ച്...

ജാതി സെൻസസ് 2027ൽ

ജാതി സെൻസസ് 2027ൽ ന്യൂഡൽഹി: 1931 ന് ശേഷം ആദ്യമായി രാജ്യത്ത് ജാതി...

ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു

ഇസ്രയേൽ ടെഹ്റാനിൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാന്റെ ഇന്റലിജൻസ് മേധാവി കൊല്ലപ്പെട്ടു ഇന്റലിജൻസ്...

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ

വിമാനങ്ങളുടെ തകരാറുകളിൽ പ്രതികരിച്ച് യാത്രക്കാർ ന്യൂഡൽഹി: അഹമ്മദാബാദ് ദുരന്തത്തിന് പിന്നാലെ വിമാനങ്ങളുടെ തകരാറുകളിൽ...

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം

തിരുവനന്തപുരത്ത് ബ്രിട്ടീഷ് യുദ്ധവിമാനം തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിൽ യുകെയുടെ യുദ്ധവിമാനം...

Other news

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു

ചക്രവാതച്ചുഴി ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു തിരുവനന്തപുരം: തെക്കൻ ഗുജറാത്തിനു മുകളിലായി സ്ഥിതിചെയ്തിരുന്ന ചക്രവാതച്ചുഴി...

അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക്

അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക് പരിക്ക് മലപ്പുറം: സ്കൂൾ ഗ്രൗണ്ടിൽ അദ്ധ്യാപികയുടെ കാറിടിച്ച് വിദ്യാർത്ഥിനിക്ക്...

UK: 2മണിക്കൂര്‍ പാര്‍ക്കിംഗിന് നഷ്ടം 5.30 ലക്ഷം !

UK: 2മണിക്കൂര്‍ പാര്‍ക്കിംഗിന് നഷ്ടം 5.30 ലക്ഷം LONDON: കാർ പാർക്കിംഗ് ഏരിയയിൽ...

സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞു

സർക്കാർ സ്കൂളുകളിൽ കുട്ടികൾ കുറഞ്ഞു തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ വരവ് കുറയുന്നതിന്റെ...

കു‍ഞ്ഞിനെ പണത്തിനു വിറ്റ് അമ്മയും രണ്ടാനച്ഛനും

കു‍ഞ്ഞിനെ പണത്തിനു വിറ്റ് അമ്മയും രണ്ടാനച്ഛനും മലപ്പുറം: മലപ്പുറം തിരൂരിൽ 9 മാസം...

യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങുന്ന വൻ തട്ടിപ്പ് !

യുവാക്കൾ വാർധക്യ പെൻഷൻ വാങ്ങുന്ന വൻ തട്ടിപ്പ് BIHAR: യുവാക്കൾ വാർധക്യ പെൻഷൻ...

Related Articles

Popular Categories

spot_imgspot_img