മണികിലുക്കം നിലച്ചിട്ട് ഇന്ന് എട്ടുവർഷം; മലയാളിയുടെ ഓർമ്മയിൽ ഇന്നും മായാതെ കലാഭവൻ മണി

കലാഭവൻ മണി ഓർമ്മയായിട്ട് ഇന്ന് എട്ടുവർഷം. മലയാളികൾ ഇന്നും അംഗീകരിക്കാൻ മടിക്കുന്ന വേർപാടുകളിലൊന്നാണ് കലാഭവൻ മണിയുടേത്. ഇത്രമേൽ ജനപ്രിയനായ മറ്റൊരു നടൻ മലയാളത്തിൽ ഉണ്ടായിട്ടുണ്ടോ എന്ന് സംശയമാണ്. മണി എന്നുമൊരു ആഘോഷമായിരുന്നു. പ്രശസ്തിയുടെ കൊടുമുടി കയറുമ്ബോഴും തന്റെ നാടായ ചാലക്കുടിയേയും ചാലക്കുടിക്കാരേയും മണി നെഞ്ചോട് ചേർത്തുവെച്ചു. ലക്ഷങ്ങളാണ് കേരളത്തിന്റെ നാനഭാഗത്ത് നിന്ന് മണിക്ക് അന്തിമോപചാരം അർപ്പിക്കാനെത്തിയത്. കലാഭവൻ മണിയുടെ ചാലക്കുടിയിലെ ബലികുടീരം കാണാൻ ഇപ്പോഴും നിരവധിയാളുകള്‍ എത്താറുണ്ട്. മലയാളികളുടെ ജിവിതത്തിൽ മണിയെ ഓർക്കാത്ത ഒരു ദിവസം പോലും കടന്നുപോകുന്നില്ല എന്നതാണ് സത്യം.

മാണിയുടെ പാട്ടുപോലെതന്നെ ഊർജസ്വലവും ചടുലവുമായിരുന്നു ആദ്ദേഹത്തിന്റെ ജീവിതവും. ഒന്നും ഒളിച്ചു വയ്ക്കാത്ത, മറയില്ലാത്ത ജീവിതം. 1971ലെ പുതുവത്സരത്തിൽ രാമൻ അമ്മിണി ദമ്പതികളുടെ ഏഴുമക്കളിൽ ആറാമനായിട്ടാണ് കലാഭവൻ മണിയുടെ ജനനം. വീട്ടിലെ ദാരിദ്ര്യം മൂലം പഠനം നിർത്തി കൂലിപ്പണിക്കാരനായും ഓട്ടോ ഡ്രൈവറായും ജീവിതം തള്ളിനീക്കിയ കഥ മണിയുടെ നാവിൽ നിന്നുതന്നെ മലയാളികൾ കേട്ടതാണ്. മിമിക്രി വേദികളിൽ നിന്നാണ് മണിയെ സിനിമ സ്വന്തമാക്കുന്നത്. കൊച്ചിൻ കലാഭവൻ മിമിക്സ് പരീഡിലൂടെയാണ് കലാഭവൻ മണിയുടെ കലാപ്രവേശനം. ഹാസ്യ താരമായി അഭിനയം തുടങ്ങിയ മണി പിന്നീട് വില്ലനായും നായകനായും സിനിമയിൽ സ്ഥാനം കണ്ടെത്തി. അക്ഷരം എന്ന ചലച്ചിത്രത്തിലൂടെ ഓട്ടോഡ്രൈവറുടെ വേഷത്തിൽ സിനിമയിൽ എത്തിയെങ്കിലും സല്ലാപത്തിലെ വേഷമാണ് ഏറെ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീടങ്ങോട്ട് മണിക്ക് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല.

വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, വാല്‍ക്കണ്ണാടി, കരടി, ബെന്‍ ജോണ്‍സണ്‍, അങ്ങനെ, നായകനായും പ്രതിനായകനായും സഹനടനായും മണി പകർന്നാടി. മണി ചെയ്തുവച്ച കടാഹപാത്രങ്ങള് മറ്റാർക്കും എത്തിപ്പിടിക്കാൻ പറ്റാത്തത്ര ഉയരത്തിലായി. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി ഭാഷകളിലും അദ്ദേഹം തിളങ്ങി.

ദേശീയ ചലച്ചിത്ര പുരസ്കാരം, സംസ്ഥാന ചലച്ചിത്ര അവാർഡ്, ഏഷ്യാനെറ്റ് ഫിലിം അവാർഡ് തുടങ്ങി മണിയത്തേടിയെത്താത്ത പുരസ്കാരങ്ങൾ കുറവാണ്. 2016 മാർച്ച് ആറിന് അപ്രതീക്ഷിതമായാണ് കലാപ്രേമികളുടെ പ്രിയപ്പെട്ട മണിനാദം നിലച്ചത്. കരൾ രോഗമാണ് മരണത്തിലേക്ക് നയിച്ചത് എന്നായിരുന്നു സിബിഐയുടെ കണ്ടെത്തൽ. കേരളത്തിലെ നാടൻപാട്ടുകളും ഈണങ്ങളും വീണ്ടെടുത്ത് പുനരാവിഷ്കരിക്കാൻ ഒട്ടേറെ ശ്രമങ്ങൾ മണി നടത്തിയിട്ടുണ്ട്. മണിയുടെ ആഗസ്മികമായ മരണം ഉണ്ടാക്കിയ വലിയ മുറിവും ശൂന്യതയും മലയാള സിനിമയിൽ ഇന്നും മാറാത്ത നീറ്റലായി തുടരുകയാണ്.

Read Also: ശമ്പളവിതരണം തുടങ്ങി മൂന്നാം ദിനവും മാറാതെ പ്രതിസന്ധി; ഡ്യൂട്ടി ബഹിഷ്കരിക്കുമെന്ന് മുന്നറിയിപ്പുമായി നഴ്സസ് യൂണിയൻ

spot_imgspot_img
spot_imgspot_img

Latest news

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ

ജയലളിതയുടേയും എം ജി ആറിന്റേയും മകൾ ന്യൂഡൽഹി: ജയലളിതയുടെയും എം ജി ആറിന്റെയും...

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ്

വിപഞ്ചികയുടെ മരണം; കേസെടുത്ത് പൊലീസ് കൊല്ലം: ഷാർജയിൽ ആത്മഹത്യ ചെയ്ത കൊല്ലം സ്വദേശി...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സംസ്ഥാനത്ത് വീണ്ടും നിപ മരണം

സംസ്ഥാനത്ത് വീണ്ടും നിപ മരണം പെരിന്തൽമണ്ണ: സംസ്ഥാനത്ത് വീണ്ടും നിപ മരണം. നിപ...

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ

5 മാസത്തിനിടെ മരിച്ച 5 പേരും വാക്സിൻ എടുത്തവർ കൊച്ചി: ഈ വർഷം...

Other news

പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവ്

ന്യൂഡൽഹി: വിവാഹമോചന കേസുകളിൽ പങ്കാളികളുടെ ഫോൺ സംഭാഷണവും തെളിവായി സ്വീകരിക്കാമെന്ന് സുപ്രീം...

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ

വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽ ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുനാ നദിയിൽനിന്ന്...

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം

വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം പാലക്കാട്: വീണ്ടും നിപ ജാ​ഗ്രതയിൽ സംസ്ഥാനം. രണ്ടാമതും...

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ

സമ്പർക്കപ്പട്ടികയിൽ കൂടുതൽ ആളുകൾ പാലക്കാട്: നിപ ബാധിച്ച് 57 കാരൻ മരിച്ച സംഭവത്തിൽ...

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട

മധുര- എണ്ണ പലഹാരങ്ങൾ വേണ്ട ന്യൂഡൽഹി: പുകയില ഉൽപ്പന്നങ്ങൾ പോലെ തന്നെ എണ്ണ-...

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ്

അയർലണ്ടിൽ എട്ട് കൗണ്ടികൾക്ക് കാലാവസ്ഥാ മുന്നറിയിപ്പ് യൂറോപ്പിലെ പല രാജ്യങ്ങളിലെയും കാലാവസ്ഥ പ്രവചനാതീതമായ...

Related Articles

Popular Categories

spot_imgspot_img