web analytics

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിചയപ്പെടുത്താൻ മറന്ന് ജോ ബൈഡൻ; പ്രായത്തിൻ്റെയാണ്…

ക്വാഡ് ഉച്ചകോടിയുടെ ഭാഗമായി ഡെലവെയറിലെ വിൽമിംഗ്ടണിൽ നടന്ന കാൻസർ മൂൺഷോട്ട് പരിപാടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരിചയപ്പെടുത്താൻ മറന്ന് അമേരിക്കൻ പ്രസിഡൻ്റ് ജോ ബൈഡൻ. Joe Biden forgot to introduce Prime Minister Narendra Modi

ക്യാൻസർ മൂൺഷോട്ട് സംരംഭത്തെക്കുറിച്ച് സംസാരിച്ചതിന് അടുത്ത പ്രസംഗത്തിനായി ബൈഡൻ മോദിയെ ക്ഷണിക്കേണ്ടതായിരുന്നു. എന്നാൽ ആരെയാണ് താൻ വിളിക്കേണ്ടത് എന്ന കാര്യം യുഎസ് പ്രസിഡൻ്റ് മറന്നുപോവുകയായിരുന്നു. 

‘ഞാൻ അടുത്തതായി ആരെയാണ് പരിചയപ്പെടുത്തുന്നത്? ആരാണ് അടുത്തത്?’ – അദ്ദേഹം ചോദിച്ചു. തുടർന്ന് തുടർന്ന് പരിപാടിയുടെ മോഡറേറ്റർ പ്രധാനമന്ത്രി മോദിയുടെ പേര് അനൗൺസ് ചെയ്യുകയായിരുന്നു.

സമീപകാലങ്ങളിൽ ബൈഡന് പൊതുപരിപാടിക്കിടയിൽ ഇതുപോലെ പെട്ടന്ന് മറവി സംഭവിച്ചിരുന്നു. തുടർച്ചയായി വാക്കുകൾ മരവിക്കുകയും വാക്കുകളിൽ ഇടറുകയും ചെയ്ത സംഭവങ്ങൾ ഉണ്ടായിട്ടുണ്ട് ഈ വർഷം നിരവധി തവണ ആവർത്തിച്ചിരുന്നു. 

ഇത് 81 കാരനായ അദ്ദേഹത്തിൻ്റെ മാനസിക ആരോഗ്യത്തെക്കുറിച്ച് ജനങ്ങൾക്കിടയിൽ ആശങ്ക സൃഷ്ടിച്ചിരുന്നു. ഇക്കഴിഞ്ഞ ജൂലൈ മാസത്തിൽ വാഷിംഗ്ടണിൽ നടന്ന നാറ്റോ ഉച്ചകോടിയിൽ യുക്രെയ്ൻ പ്രസിഡൻ്റ് വോളോഡിമർ സെലെൻസ്‌കിയെ റഷ്യൻ പ്രസിഡൻ്റ് വ്‌ളാഡിമിർ പുടിൻ എന്നാണ് വിളിച്ചത്.

അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ ഇക്കുറി ഡമോക്രാറ്റിക് പാർട്ടിക്ക് വേണ്ടി വീണ്ടും ജോബൈഡൻ മത്സരിക്കാനായിരുന്നു തീരുമാനം.എന്നാൽ ഈ വർഷം നടന്ന ആദ്യ പ്രസിഡൻഷ്യൽ ഡിബേറ്റിലും സമാനമായ അവസ്ഥ അമേരിക്കൻ പ്രസിഡൻ്റ് നേരിട്ടിരുന്നു. 

റിപ്പബ്ലിക്കൻ പാർട്ടി സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപുമായുള്ള സംവാദത്തിൽ പല തവണ അദ്ദേഹത്തിന് വാക്കുകൾ ഇടറുകയും മറവി സംഭവിക്കുകയും ചെയ്തിരുന്നു. ഇത് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള അദ്ദേഹത്തിൻ്റെ ചോദ്യങ്ങൾക്കും വഴിവച്ചു. ഇതിനെ തുടർന്ന് ഒടുവിൽ മത്സരത്തിൽ നിന്ന് പിന്മാറാൻ അദ്ദേഹം നിർബന്ധിതനാവുകയായിരുന്നു.

കാൻസർ മൂൺഷോട്ട് പരിപാടിയിൽ യുഎസ് പ്രസിഡൻ്റിന് ശേഷം പ്രസംഗിക്കാനെത്തിയ പ്രധാനമന്ത്രി ഇന്തോ-പസഫിക് രാജ്യങ്ങൾക്കായി 40 ദശലക്ഷം വാക്‌സിൻ ഡോസുകളും റേഡിയോ തെറാപ്പി ചികിത്സയും ക്യാൻസറിനെ പ്രതിരോധിക്കാൻ ശേഷി വർദ്ധിപ്പിക്കുന്നതിനുള്ള സഹായവും വാഗ്ദാനം ചെയ്തു. 

പരിപാടി സംഘടിപ്പിച്ചതിന് പ്രസിഡൻ്റ് ബൈഡനോട് അദ്ദേഹം നന്ദിയും അറിയിച്ചു.
ഇന്തോ-പസഫിക്കിൽ ഓരോ വർഷവും 1,50,000 സ്ത്രീകൾ സെർവിക്കൽ ക്യാൻസർ മൂലം മരിക്കുന്നുവെന്ന് ജോ ബൈഡൻ വെളിപ്പെടുത്തി. അത് തുടരാൻ അനുവദിക്കില്ല. നാലു അഭിമാനകരമായ ജനാധിപത്യ രാജ്യങ്ങളാണ് ക്വാഡിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. ഓസ്ട്രേലിയ, ഇന്ത്യ, ജപ്പാൻ, അമേരിക്ക എന്നീ രാജ്യങ്ങൾ ഉൾപ്പെടുന്ന സഖ്യമാണ് ക്വാഡ്.

spot_imgspot_img
spot_imgspot_img

Latest news

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി; അനുമതി 4 ഗൾഫ് രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്

പിണറായി വിജയന്റെ ഗൾഫ് പര്യടനത്തിന് കേന്ദ്രസർക്കാരിന്റെ അനുമതി തിരുവനന്തപുരം: കേരള മുഖ്യമന്ത്രി പിണറായി...

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക്

പ്രിയങ്കയുടെ പിന്തുണ; സികെ ജാനു യുഡിഎഫിലേക്ക് ആദിവാസി നേതാവ് സികെ ജാനു യുഡിഎഫിൽ...

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം

ഈ വർഷം മാത്രം പോറ്റിയുടെ അക്കൗണ്ടിലെത്തിയത് 10 ലക്ഷം തിരുവനന്തപുരം: ശബരിമലയിൽ ഉണ്ണികൃഷ്ണൻപോറ്റി...

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം

ഫയർഫോഴ്സ് ഉദ്യോ​ഗസ്ഥനടക്കം മൂന്ന് പേർക്ക് ദാരുണാന്ത്യം കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ...

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ

മൂക്കിന് ശസ്ത്രക്രിയയ്ക്ക് ഷേവിംഗ് വേണ്ടെ കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഏറ്റവും കൂടുതൽ ചർച്ച...

Other news

ഇറക്കുമതി താരിഫ്: വിദേശ രാജ്യങ്ങൾക്കല്ല, അമേരിക്കൻ ഉപഭോക്താക്കൾക്ക് ഭാരം

ട്രംപ് നയങ്ങള്‍ക്ക് സാമ്പത്തിക തിരിച്ചടി, പ്രതീക്ഷിച്ചതിന് വിരുദ്ധ ഫലങ്ങള്‍ അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന...

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു,

വാഹനം മാറ്റിയിടൽ തർക്കം; നാലുപേർക്ക് വെട്ടേറ്റു, തൃശ്ശൂര്‍ ചേലക്കോട്ടുകരയില്‍ വാഹന തർക്കം...

Related Articles

Popular Categories

spot_imgspot_img