കടൽ,കര,വായു മാർഗം ആക്രമണം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഇസ്രയേൽ. ഗാസയിലേയ്ക്കുള്ള യുഎൻ സഹായം തടഞ്ഞു. അടുത്ത ഘട്ടം ആരംഭിക്കാം എന്ന് സൈനീകർക്ക് സന്ദേശം നൽകി ബെഞ്ചമിൻ നെതന്യാഹു

ന്യൂസ് ഡസ്ക്ക് : മിസൈലുകൾ ഉപയോഗിച്ച് ഗാസയെ തകർക്കുന്ന രീതി മതിയാക്കി നേരിട്ട് സൈനീക ആക്രമണത്തിന് ഇസ്രയേൽ മുതിർന്നേക്കുമെന്ന അഭ്യൂഹം രണ്ട് ദിവസമായി ശക്തമാണ്. പക്ഷെ ഇതേക്കുറിച്ച് ഔദ്യോഗികമായി വിശദീകരണമൊന്നും ഇസ്രയേൽ സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായിരുന്നില്ല. ഓരോ ദിവസത്തേയും പോരാട്ടം വിശദമാക്കുന്ന വീഡിയോ ഇസ്രയേൽ സൈന്യം പുറത്തിറക്കാറുണ്ട്. അതിലും നേരിട്ടുള്ള സൈനീക ആക്രമണത്തെക്കുറിച്ച് മൗനം പാലിച്ചു. എന്നാൽ ഇന്ന് (ഞായറാഴ്ച്ച) പുലർച്ചെ പുറത്ത് വിട്ട വീഡിയോയിൽ സൈനീക ആക്രമണം നടത്തുകയാണെന്ന് ഇസ്രയേൽ സേന പ്രഖ്യാപിച്ചിരിക്കുന്നു. കര, കടൽ, വായു മാർഗം ആക്രമിക്കും. ഇതിന്റെ ഭാഗമായി വൻ സൈനീക വിന്യാസം പാലസ്തീന് ചുറ്റും ഇസ്രയേൽ പൂർത്തിയാക്കി. ഗാസയിലെ വൻ കെട്ടിടങ്ങളെല്ലാം മിസൈൽ ആക്രമണത്തിൽ നിലം പരിശായി കഴിഞ്ഞു. ഹമാസിന്റെ രഹസ്യബങ്കറുകൾ കൂടി നശിപ്പിക്കുകയാണ് ലക്ഷ്യം. രണ്ടാം ഘട്ട ആക്രമണം ആരംഭിക്കാം എന്ന സന്ദേശം ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു യുദ്ധമുഖത്തുള്ള സൈനീകർക്ക് കൈമാറിയതായി ബിബിസി റിപ്പോർട്ട് ചെയ്യുന്നു . ഇസ്രയേലിനെ സഹായിക്കാൻ അമേരിക്ക രണ്ടാം കപ്പൽപടയെ അയക്കുമെന്ന് അറിയിച്ചു.

മരണം

ഇസ്രയേൽ- പാലസ്തീൻ പോരാട്ടം ഒൻപതാം ദിവസത്തിലേയ്ക്ക് കടക്കുമ്പോൾ മരണം 3600 ആയി ഉയർന്നു. പാലസ്തീനിൽ മാത്രം 2300 പേർ കൊല്ലപ്പെട്ടതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഗുരുതരമായി പരിക്കേറ്റ നിരവധി പേർ ഗാസയിലെ ആശുപത്രിയിൽ ഉണ്ട്. ഇവരുടെ ചികിത്സയ്ക്കാവശ്യമായ മരുന്നുകളുമായി എത്തിയ ഐക്യരാഷ്ട്രസഭയുടെ ട്രക്കുകൾക്ക് ഗാസയിലേയ്ക്ക് കടക്കാൻ കഴിഞ്ഞിട്ടില്ല. ഈജിപ്ത് – പാലസ്തീൻ അതിർത്തി ഗേറ്റായ റാഫാഹ്-ന് പുറത്ത് ട്രക്കുകൾ കാത്ത് കെട്ടി കിടക്കുന്നു. മരുന്ന് എത്താൻ വൈകുന്ന ഓരോ നിമിഷവും മരണ നിരക്ക് വർദ്ധിക്കുമെന്നാണ് ഐക്യരാഷ്ട്ര സഭയുടെ മുന്നറിയിപ്പ്. പക്ഷെ ഈജിപ്ത് അതിർത്തി ഗേറ്റ് കടന്ന് പാലസ്തീനിലേയ്ക്ക് ട്രക്കുകൾ എത്തിയാൽ മിസൈൽ ഉപയോഗിച്ച് തകർക്കുമെന്നാണ് ഇസ്രയേൽ ഭീഷണി. അത് കൊണ്ട് അതിർത്തി ഗേറ്റുകൾ ഈജിപ്ത് തുറക്കുന്നില്ല. പാലസ്‌തീനിൽ കുടുങ്ങിപ്പോയ വിദേശികളെ റാഫാഹ് അതിർത്തി വഴി പുറത്ത് എത്തിക്കാൻ അമേരിക്കയും, ഇംഗ്ലണ്ടും ശ്രമിക്കുന്നുണ്ട്. ഇതിനായി ഇസ്രയേലുമായി ചർച്ച പുരോഗമിക്കുകയാണെന്ന് ഇരുരാജ്യങ്ങളും അറിയിച്ചു. ഏതെങ്കിലും തരത്തിൽ ഇസ്രയേൽ അനുകൂലമായി പ്രതികരിച്ചാൽ അതിർത്തി തുറക്കുമെന്നാണ് പ്രതീക്ഷ.

 

 

Read Also : ഇസ്രായേൽ ഹമാസ് യുദ്ധത്തിൽ ഇനിയെന്തു സംഭവിക്കും ? നിർണ്ണായ ശക്തിയാകുമോ ഈ പടിഞ്ഞാറൻ രാജ്യത്തിന്റെ ഇടപെടൽ ?

spot_imgspot_img
spot_imgspot_img

Latest news

തൃശൂരിൽ 13കാരി ക്ലാസ് മുറിയിൽ മരിച്ച നിലയിൽ; അസ്വഭാവിക മരണത്തിന് കേസ്

കൃഷ്ണപ്രിയ തലവേദനയെ തുടർന്ന് ബെഞ്ചിൽ തല വച്ച് കിടക്കുകയായിരുന്നു തൃശൂർ: 13കാരിയെ ക്ലാസ്...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

തിരുത്തി നൽകണം; മുകേഷിനെതിരായ കുറ്റപത്രം മടക്കി

കൊച്ചി: മുകേഷ് എംഎല്‍എക്ക് എതിരായ കുറ്റപത്രം കോടതി മടക്കി. തീയതികളിലുണ്ടായ പിഴവിനെ...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

നെന്മാറ ഇരട്ട കൊലപാതകം; പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്, കനത്ത സുരക്ഷ

പാലക്കാട്: നെന്മാറ ഇരട്ട കൊലപാതക കേസിലെ പ്രതി ചെന്താമരയുമായി തെളിവെടുപ്പ് ഇന്ന്...

Other news

യു.കെ. പരിധി വിട്ടെന്ന് ട്രംപ്; നീക്കം യു.കെയെ സാമ്പത്തികമായി തളർത്താനോ ?

കാനഡയ്ക്കും, ചൈനയ്ക്കുംമെക്സിക്കോയ്ക്കും ഇറക്കുമതി തീരുവ ചുമത്തി പണി കൊടുത്ത ട്രംപിൻ്റെ യു...

ആഡംബര ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; മരണം ആറായി ഉയർന്നു

സൂറത്ത്: മധ്യപ്രദേശിൽ നിന്നുള്ള തീർത്ഥാടക സംഘം സഞ്ചരിച്ച ആഡംബര ബസ് മറിഞ്ഞുണ്ടായ...

ആരാണ് 20 കോടിയുടെ ആ ഭാഗ്യവാൻ; നാളെ അറിയാം; ടിക്കറ്റ് വിൽപ്പന ചൂടപ്പം പോലെ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്‍റെ ക്രിസ്മസ് - പുതുവത്സര ബമ്പർ ഭാഗ്യക്കുറി നറുക്കെടുപ്പ്...

അത്യാധുനിക സൗകര്യങ്ങളോടെ എം എൽ എമാർക്ക് സൂപ്പർ ഫ്ലാറ്റുകൾ; ഈ വർഷം തന്നെ പണി തീർക്കും

തിരുവനന്തപുരം: അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന എം.എൽ.എ ഹോസ്റ്റലിന്റെ നിർമ്മാണം ‌‌ഡിസംബർ 25നു...

വീണ്ടും കള്ളക്കടൽ; കടലാക്രമണത്തിന് സാധ്യത, ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള, തമിഴ്നാട് തീര പ്രദേശങ്ങളിൽ...

Related Articles

Popular Categories

spot_imgspot_img