ലബനന് നേരെ വീണ്ടും ആക്രമണം ശക്തമാക്കി ഇസ്രായേൽ. വീടുകളും മറ്റ് കെട്ടിടങ്ങളും ഉടൻ ഒഴിയണമെന്ന് ഇസ്രായേലി ഡിഫൻസ് ഫോഴ്‌സ് (ഐഡിഎഫ്) ലെബനനിലെ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുകയും ചെയ്തിട്ടുണ്ട്.Israel intensified its attack on Lebanon again
ഇന്ന് രാവിലെ മുതൽ കിഴക്കൻ, തെക്കൻ ലബനാനിലുടനീളം ഇസ്രായേൽ നടത്തിയ വ്യാപക ആക്രമണത്തിൽ 100 പേർ കൊല്ലപ്പെടുകയും 400ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
പടിഞ്ഞാറൻ ബെക്കയിൽ ഇസ്രായേൽ നടത്തിയ അതിക്രമത്തിൽ ലബായയിലെയും യഹ്‌മോറിലെയും വീടുകളും പെട്രോൾ പമ്പും സഹ്‌മോറിലെ വീടുകളും തകർന്നതായി ലബനൻ ദേശീയ വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
കൊല്ലപ്പെട്ടവരിലും പരിക്കേറ്റവരിലും നിരവധി കുട്ടികളും സ്ത്രീകളും ആരോഗ്യപ്രവർത്തകരും ഉൾപ്പെടുന്നതായി മന്ത്രാലയം വ്യക്തമാക്കി.
ഹിസ്ബുല്ലയ്ക്കു നേരെയാണ് ആക്രമണം എന്നാണ് ഇസ്രായേൽ വാദമെങ്കിലും ഇരയാവുന്നവർ സാധാരണക്കാരാണ്.