യുട്യൂബ് നോക്കി ആത്മാവിനെ വിളിച്ചു വരുത്താൻ ശ്രമം; പ്രതികാരം, ക്രൂരത, ഒടുവിൽ മന്ത്രവാദവും… ഒരു പ്രണയപ്പകയുടെ ഭീകരമുഖം!
മുംബൈ: ഇൻഡോറിൽ എംബിഎ വിദ്യാർഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസിലെ പ്രതി പീയൂഷ് ധംനോതിയയെ ചോദ്യം ചെയ്തപ്പോൾ പുറത്തുവന്ന വിവരങ്ങൾ അന്വേഷണസംഘത്തെ ഞെട്ടിച്ചു.
കൊലപാതകത്തിനു പിന്നാലെ മുംബൈയിലെ പൻവേലിൽ എത്തിയ ഇയാൾ വിജനമായ സ്ഥലത്ത് അഗർബത്തികൾ കത്തിച്ച് ആത്മാക്കളെ വിളിച്ചുവരുത്താമെന്ന യൂട്യൂബ് വീഡിയോകൾ കണ്ട് കൊല്ലപ്പെട്ട യുവതിയുടെ ആത്മാവിനോട് സംസാരിക്കാൻ ശ്രമിച്ചുവെന്നാണ് പൊലീസ് വെളിപ്പെടുത്തിയത്.
മൂന്ന് ദിവസത്തെ പൊലീസ് റിമാൻഡിലാണ് പ്രതിയെ ചോദ്യം ചെയ്തത്.
ഫെബ്രുവരി 10ന് യുവതിയോടൊപ്പം പ്രതി വീട്ടിലെത്തുന്നതും ഏകദേശം രണ്ടര മണിക്കൂറിന് ശേഷം ബാഗുമായി ഇയാൾ ഒറ്റയ്ക്കു പുറത്ത് പോകുന്നതും സിസിടിവിയിൽ പതിഞ്ഞിരുന്നു.
അന്വേഷണത്തിൽ ലഭിച്ച വിവരങ്ങൾ പ്രകാരം യുവതിയുമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടാൻ ശ്രമിച്ച പ്രതിയെ യുവതി അസ്വസ്ഥത ചൂണ്ടിക്കാട്ടി നിരസിച്ചു.
തുടർന്ന് സമ്മാനം നൽകാമെന്ന വ്യാജേന കൈകാലുകൾ കെട്ടി കണ്ണുകൾ മൂടിയ ശേഷം എതിർത്ത യുവതിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.
മരണം സംഭവിച്ചെന്ന് ഉറപ്പായ ശേഷം കത്തികൊണ്ട് കുത്തിയതായും അന്വേഷണത്തിൽ കണ്ടെത്തി.
കൊലപാതകത്തിനു ശേഷം ഇയാൾ മുറിയിലിരുന്ന് മദ്യം കഴിച്ചതായും പിന്നീട് തെളിവുകൾ നശിപ്പിക്കാൻ യുവതിയുടെ ഫോൺ തകർത്തതായും പൊലീസ് വ്യക്തമാക്കി.
രാത്രി 11ഓടെ യുവതിയുടെ ഫോണിൽ നിന്ന് കുടുംബാംഗങ്ങൾക്ക് “അവൾ വീട്ടിലേക്ക് തിരിച്ചുവരില്ലെന്ന് പറയൂ” എന്ന സന്ദേശം ലഭിച്ചുവെന്നും തുടർന്ന് ഫോൺ ഓഫ് ആയെന്നും അന്വേഷണത്തിൽ കണ്ടെത്തി.
പിന്നീട് യുവതിയുടെയും പ്രതിയുടെയും സ്വകാര്യ വീഡിയോകൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതായും റിപ്പോർട്ടുണ്ട്.
മുംബൈയിൽ ഒളിവിൽ കഴിയുന്നതിനിടെയാണ് പൻവേലിൽ മന്ത്രവാദം പോലുള്ള പ്രവർത്തനങ്ങൾ നടത്തിയതായി കണ്ടെത്തിയത്.
വിവാഹാഭിലാഷം നിരസിക്കപ്പെട്ടതും യുവതി മറ്റൊരാളുമായി ഓൺലൈൻ ആശയവിനിമയം നടത്തുന്നത് കണ്ടതുമാണ് കുറ്റകൃത്യത്തിന് പിന്നിലെ പ്രേരണയെന്ന് പ്രതി മൊഴി നൽകിയതായി ഇൻഡോർ ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ കൃഷ്ണലാൽ ചാന്ദ്‌നി അറിയിച്ചു.
കേസുമായി ബന്ധപ്പെട്ട ഡിജിറ്റൽ തെളിവുകളും സിസിടിവി ദൃശ്യങ്ങളും ഫോറൻസിക് സംഘം വിശദമായി പരിശോധിച്ചുവരുന്നു.
English Summary
Police interrogation revealed shocking details in the murder of an MBA student in Indore. The accused, Piyush Dhamnotiya, allegedly killed the woman after she refused his advances, then fled to Panvel near Mumbai. Investigators say he attempted occult rituals to “contact her spirit” after the crime. CCTV footage, digital evidence, and forensic analysis are being examined. Police state jealousy over her communication with another man may have been the motive.
indore-student-murder-accused-occult-ritual
Indore Murder, Crime News, Mumbai, Police Investigation, CCTV Evidence, Forensic, Breaking News, India Crime









