മഴ കളിച്ചാൽ ഇന്ത്യ പുറത്താകുമോ? സെമിഫൈനലിലെ ഐസിസി നിയമങ്ങൾ ഇങ്ങനെ
മുംബൈ: ടി20 ലോകകപ്പിൽ ഫൈനൽ ലക്ഷ്യമിട്ട് ഇന്ത്യയും ഇംഗ്ലണ്ടും വ്യാഴാഴ്ച മുംബൈ വാംഖഡെ സ്റ്റേഡിയത്തിൽ നേർക്കുനേർ എത്തും. വെസ്റ്റ് ഇൻഡീസിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ.
മറ്റൊരു സെമിഫൈനലിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ ദക്ഷിണാഫ്രിക്ക ന്യൂസിലൻഡിനെ നേരിടും.
എന്നാൽ സെമിഫൈനൽ മത്സരങ്ങൾ മഴ മൂലം ഉപേക്ഷിക്കപ്പെട്ടാൽ ഫൈനലിലേക്ക് ആരാണ് മുന്നേറുക എന്ന ചോദ്യമാണ് ആരാധകർ ഉയർത്തുന്നത്.
ഐസിസി നിയമപ്രകാരം, ഇന്ത്യ–ഇംഗ്ലണ്ട് മത്സരത്തിന് റിസർവ് ദിനം അനുവദിച്ചിട്ടുണ്ട്.
കാലാവസ്ഥാ പ്രശ്നങ്ങൾ കാരണം മത്സരം വൈകിയാൽ കുറഞ്ഞത് 5 ഓവർ മത്സരം എങ്കിലും നടത്താൻ വ്യാഴാഴ്ച 90 മിനിറ്റും റിസർവ് ദിനമായ വെള്ളിയാഴ്ച 120 മിനിറ്റും അധിക സമയം അനുവദിക്കും.
ഇതെല്ലാം കഴിഞ്ഞിട്ടും മത്സരം പൂർണമായി ഉപേക്ഷിക്കേണ്ടിവന്നാൽ സൂപ്പർ 8 ഘട്ടത്തിലെ പോയിന്റ് പട്ടികയുടെ അടിസ്ഥാനത്തിലാണ് ഫൈനലിസ്റ്റ് തീരുമാനിക്കുക.
സൂപ്പർ 8 ഗ്രൂപ്പിൽ മൂന്ന് ജയങ്ങളോടെ ഒന്നാം സ്ഥാനത്തെത്തിയ ഇംഗ്ലണ്ടിന് രണ്ട് ജയങ്ങളുമായി രണ്ടാം സ്ഥാനത്തെത്തിയ ഇന്ത്യയെക്കാൾ മുൻതൂക്കം ലഭിക്കും. അതിനാൽ മത്സരം ഉപേക്ഷിക്കപ്പെട്ടാൽ ഇംഗ്ലണ്ടാണ് ഫൈനലിലേക്ക് യോഗ്യത നേടുക.
ഇരുവിധ സെമിഫൈനലുകളും മഴ മൂലം ഉപേക്ഷിക്കപ്പെട്ടാൽ സൂപ്പർ 8 ഘട്ടത്തിൽ മുന്നിൽ നിന്ന ദക്ഷിണാഫ്രിക്കയും ഇംഗ്ലണ്ടും ഫൈനലിൽ ഏറ്റുമുട്ടും.
English Summary
If the India vs England T20 World Cup semifinal is washed out due to rain, England will qualify for the final based on Super 8 points, as they topped the group with three wins compared to India’s two. A reserve day has been allocated. If both semifinals are abandoned, England and South Africa will reach the final.








