കുട്ടികൾ മനുഷ്യരേക്കാൾ റോബോട്ടുകളേയും യന്ത്രങ്ങളേയും വിശ്വസിക്കുന്നവരാണെന്നു പുതിയ പഠനം. കംപ്യൂട്ടേഴ്സ് ഇൻ ഹ്യൂമൻ ബിഹേവിയറിൽ പ്രസിദ്ധീകരിച്ച ഗവേഷണത്തിൽ, റോബോട്ടുകൾ തെറ്റുകൾ വരുത്തുമ്പോൾ കുട്ടികൾ കൂടുതൽ അംഗീകരിക്കുകയും സഹാനുഭൂതി കാണിക്കുകയും ചെയ്യുന്നതായി കണ്ടടുത്തി. മൂന്നിനും ആറിനും ഇടയിൽ പ്രായമുള്ള 111 കുട്ടികളിലാണ് പഠനം നടത്തിയത്. ഓഫ്‌ലൈനിലും ഓൺലൈൻ ലോകത്തും ദിവസേന വലിയ പുതിയ പുതിയ ഡാറ്റ ലഭിക്കുന്നതിനാൽ കുട്ടികൾ കൂടുതൽ ഇഷ്ടപ്പെടുന്നതും വിശ്വസിക്കുന്നതും ഏതൊക്കെ ഉറവിടങ്ങളാണെന്ന് കണ്ടെത്താൻ നാദത്തോയ ശ്രമങ്ങളിലാണ് പുതിയ കണ്ടെത്തൽ.
കുട്ടികളെ പല ഗ്രൂപ്പുകളായി തിരിച്ച് പുതിയതും പരിചിതവുമായ വസ്തുക്കളെ ലേബൽ ചെയ്യുന്ന മനുഷ്യരുടെയും റോബോട്ടുകളുടെയും സിനിമകൾ കുട്ടികൾക്ക് കാണിച്ചു. സാധാരണ വസ്തുക്കളെ തെറ്റായി ലേബൽ ചെയ്തുകൊണ്ടാണ് മനുഷ്യരുടെയും റോബോട്ടുകളുടെയും സിനിമകൾ കാണിച്ചത്. പ്ലേറ്റിനെ സ്പൂൺ എന്ന് വിളിക്കുന്നത് പോലെ. ആരെയാണ് കൂടുതൽ വിശ്വസിക്കേണ്ടതെന്ന കുട്ടികളുടെ ധാരണ വിലയിരുത്താനാണ് ഗവേഷകർ ഇത് ചെയ്തത്. പുതിയ ഇനങ്ങൾ ലേബൽ ചെയ്യാനും അവയുടെ ലേബൽ കൃത്യമാണെന്ന് അംഗീകരിക്കാനും റോബോട്ടുകളോട് ആവശ്യപ്പെടാനാണു കുട്ടികൾ താല്പര്യപ്പെട്ടത്. റോബോട്ടുകൾക്ക് തെറ്റ് സംഭവിക്കുമ്പോൾ അവരോട് സഹാനുഭൂതി കാണിക്കാനും കുട്ടികൾ തയ്യാറായി എന്ന് പഠനങ്ങൾ പറയുന്നു. ഇത് കാണിക്കുന്നത് കുട്ടികൾക്ക് മനുഷ്യരേക്കാൾ വിശ്വാസം റോബോട്ടുകളോടാണ് എന്നാണു ഗവേഷകർ പറയുന്നത്.