കണ്ണൂരിൽ പിഎസ്‌സി പരീക്ഷയിൽ ഹൈടെക് കോപ്പിയടി ശ്രമം; യുവാവ് പിടിയിൽ
കണ്ണൂർ: പിഎസ്‌സി പരീക്ഷയ്ക്കിടെ ക്യാമറ ഉപയോഗിച്ച് ഹൈടെക് രീതിയിൽ കോപ്പിയടിക്കാൻ ശ്രമിച്ച ഉദ്യോഗാർത്ഥിയെ പിഎസ്‌സി വിജിലൻസ് സംഘം പിടികൂടി. പെരളശ്ശേരി സ്വദേശി എൻ.പി. മുഹമ്മദ് സഹദിനെയാണ് പിടിച്ചത്.
സംഭവം പയ്യാമ്പലം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് ഉണ്ടായത്. പിടിക്കപ്പെടുമെന്നുറപ്പായപ്പോൾ സഹദ് പരീക്ഷാ ഹാളിൽ നിന്ന് ഇറങ്ങി ഓടി രക്ഷപ്പെടാൻ ശ്രമിച്ചു.
എന്നാൽ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിൽ പുറത്തുവച്ച് ഇയാളെ പിടികൂടുകയായിരുന്നു.
പ്രതി ഉപയോഗിച്ചിരുന്ന ക്യാമറയും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തെ തുടർന്ന് കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.
യുവാവിനെ മർദിച്ച് അവശനാക്കിയശേഷം മൊബൈൽ ഫോൺ തട്ടിയെടുത്ത് രക്ഷപെട്ടു; പ്രതികൾ അറസ്റ്റിൽ
തിരുവനന്തപുരത്ത് യുവാവിനെ മർദിച്ച് അവശനാക്കിയശേഷം കൈയിലുണ്ടായിരുന്ന മൊബൈൽ ഫോൺ തട്ടിയെടുക്കുകയും ചെയ്ത കേസിലെ മൂന്നുപേരിൽ രണ്ടുപ്രതികളെ അറസ്റ്റുചെയ്തു. ഒരാൾ ഒളിവിൽപോയി.
വട്ടിയൂർക്കാവ് കാച്ചാണി എ.കെ.ജി. നഗറിൽ ലക്ഷം വീട് കോളനിയിൽ ആദർശ് എന്ന ജിത്തു(29) ,നേമം സ്റ്റുഡിയോ റോഡ് അയ്യപ്പതാവണം റോഡ് നാഫിയ കോട്ടേജിൽ വാടകയ്ക്ക് താമസിക്കുന്ന നിയാസ്(21) എന്നിവരൊണ് അറസ്റ്റുചെയ്തത്.
ഇവരുടെ സംഘത്തിൽപ്പെട്ട പാച്ചല്ലൂർ സ്വദേശി ആർഷാണ് ഒളിവിൽപോയത്. വിളവൂർക്കൽ സി.എസ്.ഐ. പളളിക്ക് സമീപം കിഴക്കിൻകര പുത്തൻ വീട്ടിൽ സിജുവിനെ(28) ആണ് പ്രതികൾ ആക്രമിച്ചത്.
ഈ മാസം മൂന്നിന് പുലർച്ചെ 4.30 വലിയതുറ ജങ്ഷനിലെ കുരിശ്ശടിക്ക് മുന്നിലായിരുന്നു സംഭവം. കുരിശടിക്ക് മുന്നിൽ തന്റെ പെൺസുഹ്യത്തുമായി നിന്ന് സിജു ഫോട്ടൊയെടുക്കുന്ന സമയത്ത് കാറിൽ അതുവഴി വരുകയായിരുന്ന പ്രതികൾ ഇവരെ അസഭ്യം പറഞ്ഞിരുന്നു.
ഇതിനെതിരെ പ്രതികരിച്ചതിന് പ്രതികൾ തിരികെ എത്തി സിജുവിനെ മർദിച്ചശേഷം മൊബൈൽ ഫോൺ തട്ടിയെടുത്ത് കാറിൽ രക്ഷപ്പെടുകയായിരുന്നു.
(യുവാവിനെ മർദിച്ച് അവശനാക്കിയശേഷം മൊബൈൽ ഫോൺ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ)
ഇവർ വലിയതുറ പോലീസിൽ നൽകിയ പരാതിയെ തുടർന്ന് എസ്.എച്ച്.ഒ. അശോക കുമാർ, എസ്.ഐ. എം. ഇൻസമാം, സി.പി.ഒ.മാരായ ഷഫീഖ്, അഭിലാഷ്, കിഷോർ,കിരൺ എന്നിവർ നടത്തിയ അന്വേഷണത്തിലായിരുന്നു പ്രതികൾ പിടിയിലായത്.
തിരുവല്ലം പോലീസിന്റെ ജീപ്പ് അടിച്ചുപൊട്ടിച്ചത്, പോലീസുകാരെ ആക്രമിച്ചതടക്കം നിരവധികേസുകളിൽ പ്രതിയാണ് ആദർശ്.
ലഹരി സംഘങ്ങൾക്ക് അവ വാങ്ങുന്നതിന് പണം നൽകുന്നയാളാണ് നിയാസെന്നും വലിയതുറ പോലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
ട്രെയിനിൽ ചാർജ് ചെയ്യാനിടുന്ന മൊബൈൽ മോഷ്ടിക്കും ഒടുവിൽ മോഷ്ടാവിനെ പിടികൂടി; കണ്ടെടുത്തത് വൻ ഫോൺ ശേഖരം
തിരുവനന്തപുരത്ത് തീവണ്ടിയിൽ യാത്രചെയ്യുന്നവരുടെ വിലപിടിപ്പുളള മൊബൈൽ ഫോണുകൾ കവരുന്നയാളെ റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്‌സ്(ആർപിഎഫ്) പിടികൂടി.
(യുവാവിനെ മർദിച്ച് അവശനാക്കിയശേഷം മൊബൈൽ ഫോൺ തട്ടിയെടുത്ത പ്രതികൾ അറസ്റ്റിൽ)
ഉത്തർപ്രദേശ് സ്വദേശി ഛോട്ടാ ജഹീറിനെ(40) ആണ് ആർപിഎഫിന്റെ കതിരുവനന്തപുരം ഉദ്യോഗസ്ഥർ പിടികൂടിയത്.
യാത്രക്കിടെ തീവണ്ടിയിൽ ചാർജുചെയ്യാൻ വെച്ചിരിക്കുന്ന പലരുടെയും മൊബൈൽ ഫോണുകൾ നഷ്ടപ്പെടുന്നത് നിത്യസംഭവമായി മാറി.
വലിയ പരാതികൾക്ക ഇടയാക്കിയതോടെ മോഷ്ടാവിനെ കണ്ടെത്തുന്നതിന് ആർപിഎഫ് പ്രത്യേക നിരീക്ഷണ സംഘത്തെ ഏർപ്പെടുത്തിയിരുന്നു.
ഇതേ തുടർന്നാണ് ഛോട്ടാ ജഹീറിനെ പിടിക്കാൻ കഴിഞ്ഞത്ത്. ഇയാളുടെ പക്കൽ നിന്ന് നിരവധി മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു.
മോഷ്ടിച്ചെടുക്കുന്ന മൊബൈൽ ഫോണുകൾ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽക്കുകയാണ് പതിവ്. ഇത്തരത്തിൽ കിട്ടുന്ന പണമുപയോഗിച്ച് ആഡംബര ജീവിതവും ലഹരിവസ്തുക്കൾ വാങ്ങുകയും ചെയ്യുമെന്ന് ആർ.പി.എഫ് ഉദ്യോഗസ്ഥർ പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനായി സുരക്ഷാ പരിശോധനകൾ ശക്തമാക്കുമെന്ന് ഡിവിഷണൽ കമ്മീഷണർ മുഹമ്മദ് ഹനീഫ് അറിയിച്ചു.









