ചൈനീസ് സ്ഥാപകരായ ടെമു, ഷെയ്ന്‍ പോലുള്ള പ്ലാറ്റ് ഫോമുകള്‍ വഴി 150 യൂറോയില്‍ താഴെ വിലയുള്ള പാഴ്സലുകള്‍ കസ്റ്റംസ്-ഫ്രീയായി നിലവില്‍ നേരിട്ട് ഇറക്കുമതി ചെയ്യാം. എന്നാൽ, വിവിധ രാജ്യങ്ങളില്‍ നിന്നുമെത്തുന്ന ചെറിയ പാഴ്സലുകള്‍ക്ക് യൂറോപ്യന്‍ യൂണിയന്‍ രണ്ട് യൂറോ വീതം ഫ്ളാറ്റ് ഫീസ് ഏര്‍പ്പെടുത്താനൊരുങ്ങുന്നു.
വന്‍തോതിലുള്ള വിലകുറഞ്ഞ ഇത്തരം സാധനങ്ങളുടെ ഒഴുക്ക് നിയന്ത്രിക്കുന്നതിന് ഇ കൊമേഴ്സ് പ്ലാറ്റ് ഫോമിലൂടെ ഫീസ് ചുമത്താനാണ് തീരുമാനം. ഇക്കാര്യം യൂറോപ്യന്‍ യൂണിയന്റെ വ്യാപാര മേധാവി മാരോസ് സെഫ്‌കോവിച്ച് പാര്‍ലമെന്റിനെ അറിയിച്ചു.
രണ്ട് യൂറോ ഫീസ് വരുന്നതോടെ നേരത്തെ ഉണ്ടായിരുന്ന കസ്റ്റംസ് ഫ്രീ സ്റ്റാറ്റസാണ് ഇല്ലാതാകുന്നത്. 800 ഡോളറില്‍ താഴെ വിലയുള്ള ഷിപ്പ്‌മെന്റുകളെ കസ്റ്റംസ് ഫ്രീ താരിഫുകളില്‍ നിന്നും ഒഴിവാക്കിയിരുന്നത് യു എസ് അവസാനിപ്പിച്ചിരുന്നു.
ഈ നടപടിയെ പിന്തുടര്‍ന്നാണ് കുറഞ്ഞ വിലയുള്ള ഇറക്കുമതികള്‍ തടയാനുള്ള ഇ യു പദ്ധതിയും വന്നത്.അയര്‍ലണ്ടിനും യുകെയ്ക്കും ഇടയിലുള്ള വ്യാപാരത്തെ എങ്ങനെ ബാധിക്കുമെന്നതും നിര്‍ണായകമാണെന്ന അഭിപ്രായം ഉണ്ട്.