കോട്ടയം: ഏറ്റുമാനൂരിൽ മക്കളോടൊപ്പം ട്രെയിനിന് മുന്നിൽ ചാടി മരിച്ച ഷൈനിയുടെ മൊബൈൽ കാണാനില്ലെന്ന് പോലീസ്. സംഭവം നടക്കുന്നതിനു തലേ ദിവസം ഷൈനി ഭർത്താവ് നോബിയുമായി ഈ ഫോണിലാണ് സംസാരിച്ചിരുന്നത്. റെയിൽവേ ട്രാക്കിലും വീട്ടിലും നടത്തിയ പരിശോധനയിൽ ഫോൺ കണ്ടെത്താനായില്ലെന്ന് പോലീസ് അറിയിച്ചു.
മരിക്കുന്നതിന് തലേ ദിവസം ഫോണിലൂടെ പ്രകോപനപരമായാണ് നോബി സംസാരിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിരുന്നു. ഷൈനി സ്വന്തം വീട്ടിൽ മാനസിക സമ്മർദം നേരിട്ടോയെന്ന കാര്യവും പൊലിസ് അന്വേഷിക്കും. ഷൈനിയുടെ മാതാപിതാക്കളുടെ മൊഴി വീണ്ടും രേഖപ്പെടുത്താൻ ആണ് പോലീസിന്റെ തീരുമാനം.
ഷൈനി അനുഭവിച്ചത് കടുത്ത മാനസിക സമ്മർദം അനുഭവിക്കുന്നെന്ന ശബ്ദസന്ദേശം ഈയിടെ പുറത്തുവന്നിരുന്നു. പല തവണ ശ്രമിച്ചിട്ടും ജോലി ലഭിക്കാത്തതിൽ മനോവിഷമത്തിലാക്കി. വിവാഹ മോചനത്തിന് ഭർത്താവ് സഹകരിക്കുന്നില്ലെന്നും ഷൈനിയുടെ ശബ്ദസന്ദേശത്തിൽ പറയുന്നുണ്ട്.