web analytics

ലഗേജ് പരിശോധന രീതി മാറുന്നു

ലഗേജ് പരിശോധന രീതി മാറുന്നു

ദുബൈ: ഇനി മുതൽ യാത്രക്കാർക്ക് സുരക്ഷാ പരിശോധന സമയത്ത് ലാപ്ടോപ്പുകളോ 100 മില്ലി ലിറ്ററിന് മുകളിലുള്ള ദ്രാവകങ്ങളോ ബാഗിൽ നിന്ന് നീക്കം ചെയ്യേണ്ടതില്ല.

ദുബൈ ഇന്റർനാഷണൽ വിമാനത്താവളത്തിലാണ് ഇത്തരം വസ്തുക്കൾ നീക്കം ചെയ്യാതെ തന്നെ ലഗേജ് പരിശോധന പൂർത്തിയാക്കുന്നതിനുള്ള നടപടികൾ തുടരുന്നത്.

യൂറോപ്പിൽ അടുത്തിടെ നടപ്പാക്കിയ ഗ്രീൻലൈറ്റ് നടപടികൾക്ക് സമാനമായാണ് ബ്രിട്ടീഷ് കമ്പനിയായ സ്മിത്ത്സ് ഡിറ്റക്ഷൻ നൽകുന്ന അത്യാധുനിക ചെക്ക്പോയിന്റ് സ്കാനറുകൾ സ്ഥാപിക്കുന്നതെന്ന് ദുബൈ എയർപോർട്ട് സിഇഒ പോൾ ഗ്രിഫിത്ത്സ് അറിയിച്ചു.

ടെർമിനലുകൾ 1, 2, 3 എന്നിവയിൽ വിന്യസിക്കുന്നതിനുള്ള പരീക്ഷണങ്ങൾ പുരോഗമിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

“കഴിഞ്ഞ 10 വർഷത്തിനിടെ അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിക്കാതെ 20% വളർച്ച കൈവരിച്ചതിനാൽ, നിലവിലുള്ള സംവിധാനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കേണ്ടത് അത്യാവശ്യമാണ്, ഇത് ഞങ്ങളുടെ വളർച്ചാ തന്ത്രത്തിന്റെ നിർണായക ഭാഗമാണ്,” എന്നും സിഇഒ പറഞ്ഞു.

ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാനത്താവളമായ ദുബൈ അന്താരാഷ്ട്ര വിമാനത്താവളം 2025-ന്റെ ആദ്യ പാദത്തിൽ 46 ദശലക്ഷം യാത്രക്കാരെയാണ് സ്വീകരിച്ചിരുന്നത്. മുൻവർഷത്തെ അപേക്ഷിച്ച് 2.3% വർധനവാണ് യാത്രക്കാരുടെ എണ്ണത്തിൽ ഇക്കാലയളവിൽ ഉണ്ടായത്.

പുതിയ സ്കാനറുകൾ ഹോൾഡ് ബാഗേജ്, പാസഞ്ചർ ബാഗേജ് സ്ക്രീനിംഗ് എന്നിവയിൽ ഇതിനകം തന്നെ സ്ഥാപിച്ചിട്ടുണ്ട്. ലാപ്ടോപ്പുകളും ദ്രാവകങ്ങളും ബാഗിൽ തന്നെ വെക്കാൻ ഇത് അനുവദിക്കുന്നു, പരീക്ഷണങ്ങൾ വളരെ വിജയകരമാണ് എന്നും ഗ്രിഫിത്ത്സ് വ്യക്തമാക്കി.

ഈ സാങ്കേതികവിദ്യയുടെ പ്രഥമ ലക്ഷ്യം സമ്പൂർണ സുരക്ഷ ഉറപ്പാക്കുകയും സ്ക്രീനിംഗിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയുമാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇതിന്റെ പരീക്ഷണങ്ങൾ സജീവമായി നടക്കുന്നു. എല്ലാം പ്ലാൻ പ്രകാരം നീങ്ങുകയും ഡെലിവറി ഷെഡ്യൂൾ യാഥാർഥ്യമാവുകയും ചെയ്താൽ, ഈ നിയമങ്ങൾ പെട്ടെന്ന് നടപ്പിലാക്കാനാകും എന്നും ഗ്രിഫിത്ത്സ് പറഞ്ഞു.

ലോകത്തുള്ള നിരവധി അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ ഈ സാങ്കേതികവിദ്യ ഇതിനകം പ്രവർത്തിക്കുന്നുണ്ട്. “ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ തടസ്സരഹിതമായ യാത്രാ അനുഭവം പ്രദാനം ചെയ്യും. ഇത് യാത്രക്കാർക്ക് ലോഞ്ചുകളിലും റെസ്റ്റോറന്റുകളിലും ഷോപ്പിംഗിനും കൂടുതൽ സമയം നൽകും,” എന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്.

10 വയസ്സുകാരനെ വിമാനത്താവളത്തിൽ ഉപേക്ഷിച്ച് യുവതിയും ഭർത്താവും

മഡ്രിഡ്‌: പാസ്പോർട്ടിന്റെ കാലാവധി അവസാനിച്ചതിനെ തുടർന്ന് സ്വന്തം മകനെ വിമാനത്താവളത്തിൽ തനിച്ചാക്കി മാതാപിതാക്കൾ യാത്ര തുടർന്നു എന്ന സംഭവം ആണിപ്പോൾ വൈറലാകുന്നത്.

പത്ത് വയസ്സുള്ള കുട്ടിയെ യാത്രയിൽ നിന്ന് ഒഴിവാക്കേണ്ടി വന്നത് അവന്റെ പാസ്പോർട്ട് കാലാവധി കഴിഞ്ഞതിനെ തുടർന്നാണ് എന്നാണു പുറത്തുവരുന്ന റിപ്പോർട്ടുകൾ.

അതിനാൽതന്നെ യാത്രാ തടസ്സങ്ങൾ ഒഴിവാക്കാൻ കുട്ടിയെ സ്പെയിനിലെ വിമാനത്താവളത്തിൽ ഉപേക്ഷിച്ചായിരുന്നു മാതാപിതാക്കളുടെ തീരുമാനം. സ്പെയിനിലെ വിമാനത്താവളത്തിൽ ആണ് സംഭവം.

ഈ വിവരം പുറത്ത് വന്നത് എയർ ഓപ്പറേഷൻസ് കോഓർഡിനേറ്ററായ ലിലിയൻ തന്റെ സാമൂഹ്യമാധ്യമ അക്കൗണ്ടിൽ പങ്കുവച്ച വീഡിയോയിലൂടെയാണ്.

കുട്ടിയെ തനിച്ചായി വിട്ടുവെച്ചിട്ടും നിർവികാരതയോടെ യാത്ര തുടരുന്ന മാതാപിതാക്കളുടെ നീക്കത്തെ കുറിച്ച് ലിലിയൻ വീഡിയോയിൽ കർശനമായി ചോദ്യം ചെയ്യുകയായിരുന്നു.

വിമാനത്താവളത്തിൽ ഒറ്റപ്പെട്ട നിലയിൽ കണ്ടെത്തിയ കുട്ടിയെ പൊലീസ് സുരക്ഷിതമായി പിടികൂടി.

അവധിക്കാലം ആഘോഷിക്കാൻ പോകുകയാണ് എന്നും, മാതാപിതാക്കൾ വിമാനത്തിലുണ്ടെന്നുമാണ് കുട്ടി പൊലീസിനോട് പറഞ്ഞത്.

തുടർന്ന് കുട്ടിയുടെ മാതാപിതാക്കൾ സഞ്ചരിച്ചിരുന്ന വിമാനത്തിലെ പൈലറ്റുമായി വിമാനത്താവള അധികൃതർ ബന്ധപ്പെടുകയും ചെയ്തു.

കുട്ടിയുടെ ഇളയ സഹോദരനോടൊപ്പം യാത്ര ചെയ്തിരുന്ന മാതാപിതാക്കളെ പിന്നീട് പൊലീസ് കണ്ടെത്തി.

പിന്നീട് ഇവരെ സ്റ്റേഷനിൽ എത്തിച്ച ഉദ്യോഗസ്ഥർ കുട്ടിയെ തിരികെ കൈമാറുകയും ചെയ്തു. ഒരു ബന്ധുവിനെ കുട്ടിയെ എടുക്കാനായി വിളിച്ചിരുന്നുവെന്നു മാതാപിതാക്കൾ പിന്നീട് വ്യക്തമാക്കി.

Summary: Dubai International Airport has introduced a new security screening process that allows passengers to keep laptops and liquids over 100ml inside their bags during checks.

spot_imgspot_img
spot_imgspot_img

Latest news

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ ഇന്ത്യ

മലയാളിയായ കൃഷ്ണപിള്ളയുടെ മകൻ, മുംബൈ വിറപ്പിച്ച ഡോൺ; കുമാർ പിള്ളയെ നാടുകടത്താൻ...

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ ‘സമ്മാനം; മുന്നണിയിൽ പുകച്ചിൽ!

തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബാറുടമകൾക്ക് സർക്കാരിന്റെ 'സമ്മാനം; മുന്നണിയിൽ പുകച്ചിൽ! തിരുവനന്തപുരം: ബാറുകളുടെ പ്രവർത്തനസമയം...

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു

എവറസ്റ്റ് കീഴടക്കിയ ഹെലികോപ്റ്റർ ഇനി ഇന്ത്യയിൽ! ടാറ്റയുടെ കരുത്തിൽ ആകാശവിസ്മയം വരുന്നു ന്യൂഡൽഹി:...

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു

വിവേക് എക്സ്പ്രസിൽ വൻ കഞ്ചാവ് വേട്ട; 33 കിലോ പിടിച്ചെടുത്തു കൊച്ചി: എറണാകുളത്ത്...

Other news

ഇനി കേന്ദ്രാനുമതി മാത്രം: വയനാട് മെഡിക്കൽ കോളജ് ക്യാമ്പസിന് ഭൂമി കൈമാറാൻ ഉത്തരവ്

ഇനി കേന്ദ്രാനുമതി മാത്രം: വയനാട് മെഡിക്കൽ കോളജ് ക്യാമ്പസിന് ഭൂമി കൈമാറാൻ...

Related Articles

Popular Categories

spot_imgspot_img