പദ്ധതിയിട്ടത് ഒരേസമയം പല സ്ഥലങ്ങളിൽ സ്‌ഫോടനത്തിന്
ന്യൂഡൽഹി: രാജ്യതലസ്ഥാനത്തും പരിസര പ്രദേശങ്ങളിലുമായി പല സ്ഥലങ്ങളിലും ഒരേസമയം സ്‌ഫോടന പരമ്പരകൾ നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി അന്വേഷണ സംഘം കണ്ടെത്തി.
32 പഴയ വാഹനങ്ങളിൽ സ്‌ഫോടകവസ്തുക്കൾ നിറച്ച് ആക്രമണം നടത്താനായിരുന്നു പദ്ധതി.
ഇന്റലിജൻസ് ഏജൻസികൾ നൽകിയ വിവരങ്ങൾ പ്രകാരം, i20, എക്കോസ്പോർട്ട് വാഹനങ്ങൾ ഇതിനായി ഇതിനകം തന്നെ പരിഷ്‌കരിച്ചിരുന്നതാണ്.
തുടർന്ന്, ഇതുപോലെ 32 പഴയ വാഹനങ്ങൾ കൂടി ആക്രമണത്തിന് തയ്യാറാക്കാൻ ശ്രമം നടന്നു വരികയായിരുന്നു. ഇത്തരത്തിലുള്ള വാഹനങ്ങൾ ഇതിനകം ഒരുക്കിയിട്ടുണ്ടോ എന്നതും സുരക്ഷാ ഏജൻസികൾ അന്വേഷിക്കുന്നു.
നാലിടങ്ങളിൽ ഒരേസമയം സ്‌ഫോടനം നടത്താൻ എട്ട് ഭീകരർ പദ്ധതിയിട്ടിരുന്നു. രണ്ട് പേരടങ്ങുന്ന സംഘങ്ങളായി അവർ ലക്ഷ്യസ്ഥാനങ്ങളിലേക്ക് നീങ്ങേണ്ടതായിരുന്നുവെന്ന് അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ഐഇഡികൾ (IEDs) നിറച്ച വാഹനങ്ങളാണ് ആക്രമണത്തിനായി ഉപയോഗിക്കാൻ ഉദ്ദേശിച്ചത്.
ആക്രമണത്തിനായി പ്രതികൾ 20 ലക്ഷം രൂപ സ്വരൂപിച്ച് ഡോ. ഉമർ നബിക്ക് കൈമാറിയതായി തെളിഞ്ഞിട്ടുണ്ട്.
കൂടാതെ, ഗുരുഗ്രാം, നൂഹ്, പരിസരപ്രദേശങ്ങളിൽ നിന്നായി മൂന്നു ലക്ഷം രൂപയ്ക്ക് 20 ക്വിന്റലിലധികം NPK വളം വാങ്ങിയതായും കണ്ടെത്തി.
സ്‌ഫോടക വസ്തുക്കളുടെ ഘടകങ്ങൾ വേർതിരിക്കാനായിരുന്നു ഈ വളം ഉപയോഗിച്ചത്.
ഡോ. ഉമർ രണ്ടോ നാലോ പേരടങ്ങുന്ന സിഗ്നൽ ആപ്പ് ഗ്രൂപ്പുകൾ രൂപീകരിച്ച് സ്‌ഫോടന നിർമ്മാണത്തിന് ആവശ്യമായ വിവരങ്ങൾ പങ്കുവെച്ചിരുന്നു.
2021–22 കാലയളവിൽ കൊല്ലപ്പെട്ട ഭീകരരുമായി ബന്ധം പുലർത്തിയ ശേഷമാണ് ഡോ. മുസമ്മിൽ ഐ.എസ് അനുബന്ധ സംഘടനയായ അൻസാർ ഗസ്വത്-ഉൽ-ഹിന്ദ് ഗ്രൂപ്പിനോട് ചേർന്നത്.
മൗലവി ഇർഫാൻ വഴിയാണ് അദ്ദേഹം ഈ ശൃംഖലയിലേക്ക് എത്തിയതെന്നാണ് അന്വേഷണം സൂചിപ്പിക്കുന്നത്.
2023–24-ൽ കണ്ടെത്തിയ ആയുധങ്ങൾ, സ്വതന്ത്ര ഭീകരസംഘടന രൂപീകരണത്തിന്റെ ഭാഗമായിട്ടാണ് ഈ മോഡ്യൂൾ സ്വന്തമാക്കിയതെന്ന് ഇന്റലിജൻസ് വിലയിരുത്തൽ.
ചെങ്കോട്ട സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഡോ. മുസമ്മിൽ, ഡോ. അദീൽ, ഡോ. ഉമർ, ഡോ. ഷഹീൻ എന്നിവർ ഉൾപ്പെടെയുള്ളവർ പ്രധാന പ്രതികളാണ്.
ഇവരുമായി മുൻ ഭീകരകേസുകളിലെ വ്യക്തികൾക്കും ബന്ധമുണ്ടോയെന്ന് അന്വേഷണ സംഘം പരിശോധിക്കുന്നു.
ഡിഎൻഎ പരിശോധനയിലൂടെ ചെങ്കോട്ട ചാവേർ സ്‌ഫോടനം നടത്തിയത് ഡോ. ഉമർ നബി തന്നെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
അദ്ദേഹം വാങ്ങിയ എക്കോസ്പോർട്ട് കാർ ഹരിയാനയിലെ ഖണ്ഡാവാലിയിൽ നിന്ന് കണ്ടെത്തി. മാരുതി ബ്രെസ്സ വാഹനത്തിനായുള്ള തിരച്ചിൽ തുടരുകയാണ്.
English Summary:
New Delhi: Investigators have uncovered a major terror plot to carry out serial blasts across Delhi and nearby regions using 32 explosive-laden vehicles. The accused had already modified an i20 and an EcoSport for trial explosions, with plans to prepare 32 more old cars for attacks.Eight terrorists divided into pairs were to execute simultaneous IED attacks at four different locations. They had raised ₹20 lakh, handed to Dr. Umar Nabi, to finance the operation. The group also procured over 20 quintals of NPK fertilizer from Haryana’s Gurugram and Nuh regions to extract components for bomb-making. Dr. Umar had reportedly formed Signal app groups to coordinate the preparation of explosives.
delhi-blast-conspiracy-32-car-bomb-plan-exposed
ഡൽഹി സ്‌ഫോടനം, ഭീകരാക്രമണം, എൻഐഎ, ഉമർ നബി, മുസമ്മിൽ ഷക്കീൽ, IED, ഇന്റലിജൻസ് റിപ്പോർട്ട്, അൻസാർ ഗസ്വത്-ഉൽ-ഹിന്ദ്









