web analytics

ക്രിപ്‌റ്റോ കറൻസി തട്ടിപ്പ്; സി. ഐയുടെ ഗൂഗിൾ പേ നമ്പറിലേക്കു ഒരു കോടിയിൽ അധികം രൂപ കൈമാറിയെന്ന് എഫ്.ഐ.ആർ; പോലീസ് അക്കാദമിയിലെ സി.ഐക്കെതിരെ കേസ് എടുത്ത് എളമക്കര പോലീസ്

തിരുവനന്തപുരം : ഒരു കോടി പത്തുലക്ഷം രൂപയുടെ ക്രിപ്‌റ്റോ കറൻസി തട്ടിപ്പ് നടത്തിയെന്ന പരാതിയിൽ സി.ഐക്കെതിരേ കേസ്. പോലീസ് അക്കാദമിയിലെ ട്രെയിനിങ് ഇൻസ്‌പെക്ടറായ സി.ഐക്കെതിരേയാണ് എറണാകുളം എളമക്കര പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്. കേസിൽ സി.ഐ. രണ്ടാം പ്രതിയാണ്. മറ്റു രണ്ട് പ്രതികൾ കൂടിയുണ്ട്. ക്രിപ്‌റ്റോ കറൻസിയുടെ പേരിൽ നടന്ന സാമ്പത്തിക ഇടപാടുകൾ ഡിജിറ്റൽ രീതിയിലാണ്. അതുകൊണ്ട് തന്നെ തെളിവുകളും പ്രത്യക്ഷത്തിൽ പോലീസിന് മുന്നിലുണ്ട്. എന്നിട്ടും അനേ്വഷിക്കാൻ തയാറാകുന്നില്ലെന്നാണു വിമർശനം. ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുന്ന കേരളാ പോലീസിനുള്ളിലാണ് കോടികളുടെ തട്ടിപ്പ് നടത്തിയെന്ന ആക്ഷേപം നേരിടുന്ന സി.ഐ. പോറൽപോലും ഏൽക്കാതെ തുടരുന്നത്.

ബിറ്റ്‌കോയിൻ ബിസിനസിൽ പണമിട്ടാൽ ലാഭമുണ്ടാക്കമെന്ന് പറഞ്ഞ് കഴിഞ്ഞ വർഷം ഒക്‌ടോബർ മുതൽ പരാതിക്കാരനെ വഞ്ചിച്ചെന്നാണ് പ്രഥമ വിവര റിപ്പോർട്ടിൽ പറയുന്നത്. ഐ.സി.ഐ.സി.ഐ. അക്കൗണ്ടിൽനിന്നാണ് ആരോപണവിധേയനായ സി. ഐയുടെ ഗൂഗിൾ പേ നമ്പറിലേക്കു ഒരു കോടിയിൽ അധികം കൈമാറിയതെന്നു എഫ്. ഐ. ആറിൽ പറയുന്നു. സി.ഐയുടെ വ്യക്തിഗത അക്കൗണ്ടിലേക്കും പണമിടപാട് നടന്നെന്നും വിശദീകരിക്കുന്നു.

എറണാകുളം ജില്ലാക്കോടതിയുടെ നിർദേശാനുസരണം ഫെബ്രുവരി 20ന് കേസെടുത്തിട്ടും തുടർനടപടികളുണ്ടായില്ല. പോലീസ് അക്കാദമിയിലെ ഉന്നതരും കണ്ണടച്ചു. അമ്പലപ്പുഴ സ്വദേശി എം. ഷൈൻ നൽകിയ പരാതിയിൽ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് കണ്ട് കേസെടുക്കാൻ കോടതി നിർദേശിക്കുകയായിരുന്നു. പോലീസ് അക്കാദമിയിൽ ദീർഘകാലമായി ട്രെയിനിംഗ് ഇൻസ്‌പെക്ടറായ സി.ഐ. ആംഡ് ബറ്റാലിയൻ വിഭാഗമല്ല. ലോക്കൽ പോലീസിന്റെ ഭാഗമായിട്ടും ഉന്നത ബന്ധങ്ങൾ കാരണമാണ് പോലീസ് അക്കാദമിയിലെ സുഖവാസം.

വർഷങ്ങളായി ഇവിടെയാണ് ജോലി ചെയ്യുന്നത്. ഉന്നത ബന്ധങ്ങൾ കാരണമാണ് സി.ഐക്കെതിരേ എളമക്കര പോലീസ് ചെറുവിരൽപോലും അനക്കാത്തതെന്നും ആക്ഷേപമുണ്ട്. വകുപ്പു തല നടപടിയുമില്ല. പോലീസ്- ഗുണ്ടാ ബന്ധമെന്ന ആരോപണങ്ങളുടെ പേരിൽ സേനയാകെ പ്രതിക്കൂട്ടിൽ നിൽക്കുമ്പോഴാണ് ക്രിപ്‌റ്റോ കറൻസി ഇടപാടും ചർച്ചയാകുന്നത്. പോലീസിലെ സത്യസന്ധരായ ഉദ്യോഗസ്ഥർക്കു ഇതിൽ അമർഷമുണ്ട്.

 

Read Also: വിദ്യാർത്ഥികളല്ലേ ഇംപോസിഷൻ എഴുതിയാലേ പഠിക്കൂ; ‘ഇനി ഞാന്‍ പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയില്ല’ എന്നെഴുതിയത് 100 തവണ, ഒപ്പം 1000 രൂപ പിഴയും

 

spot_imgspot_img
spot_imgspot_img

Latest news

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം

കുവൈത്തിൽ വൈദ്യുതി-ജല പ്ലാന്റിൽ ആക്രമണം; ഇന്ത്യൻ തൊഴിലാളിക്ക് ദാരുണാന്ത്യം കുവൈത്ത് സിറ്റി: കുവൈത്തിലെ...

​”ചോദ്യം ചോദിക്കാൻ പഠിക്കണം”; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി

​"ചോദ്യം ചോദിക്കാൻ പഠിക്കണം"; വാർത്താസമ്മേളനത്തിൽ മാധ്യമപ്രവർത്തകരോട് തട്ടിക്കയറി മുഖ്യമന്ത്രി കൊല്ലം: വാർത്താസമ്മേളനത്തിനിടെ മുഖ്യമന്ത്രി...

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതി

ഹോർമുസ് കടലിടുക്കിൽ ആശ്വാസം; രണ്ട് എൽപിജി ടാങ്കറുകൾക്ക് കൂടി അനുമതിഡൽഹി: പശ്ചിമേഷ്യൻ...

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; ‘വാഹൻ’ സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ

പരീക്ഷ എഴുതാത്തവർക്കും ലൈസൻസ്; 'വാഹൻ' സോഫ്റ്റ്‌വെയർ പാസ്‌വേഡ് ഏജന്റുമാർക്ക് കൈമാറി മോട്ടോർ...

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു! കോൺഗ്രസ് കൗൺസിലർക്കെതിരെ അതിജീവിത

പാലക്കാട് പീഡന പരാതി: ഷാഫി പറമ്പിലിനെ വീഡിയോ കോൾ ചെയ്ത് കാണിച്ചു!...

Other news

യുകെയിൽ മെനിഞ്ചൈറ്റിസ് ഭീതി; ഒരു വർഷത്തിനിടെ 159 മരണം, രോഗം സ്ഥിരീകരിച്ചത് അയ്യായിരത്തിലധികം പേർക്ക്

യുകെയിൽ മെനിഞ്ചൈറ്റിസ് ഭീതി; ഒരു വർഷത്തിനിടെ 159 മരണം യുകെയിൽ മെനിഞ്ചൈറ്റിസ്...

രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; പത്തനംതിട്ടയിലും കോട്ടയത്തും തെരഞ്ഞെടുപ്പ് പ്രചാരണം

കൊച്ചി: കേരള നിയമസഭാ തെരഞ്ഞെടുപ്പ് പോരാട്ടം അതിന്റെ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ,...

വിഴിഞ്ഞം അപകടം: മരിച്ച അനന്തുവിന്റെ കുടുംബത്തിന് അദാനി ഗ്രൂപ്പ് ഒരു കോടി രൂപ നൽകി

തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ നിർമ്മാണത്തിനായി കല്ലുമായി പോയ ലോറിയിൽ നിന്നും...

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു

തിരുവനന്തപുരത്ത് ചരിത്രത്തിലെ ഏറ്റവും ഉയർന്ന ചൂട്; 38 വർഷത്തെ റെക്കോർഡ് തകർന്നു തിരുവനന്തപുരം:...

അല്ലു അർജുൻ്റെ ഹിറ്റ് ചിത്രത്തിന് കേരളത്തിൽ റീ-റിലീസ്; 20 വർഷങ്ങൾക്ക് ശേഷം ‘ഹാപ്പി’ വീണ്ടും തിയറ്ററുകളിൽ

അല്ലു അർജുൻ്റെ ഹിറ്റ് ചിത്രത്തിന് കേരളത്തിൽ റീ-റിലീസ്; 20 വർഷങ്ങൾക്ക് ശേഷം...

Related Articles

Popular Categories

spot_imgspot_img