മറ്റത്തൂരിൽ കോൺഗ്രസിന്റെ കൂട്ട നടപടി; ബിജെപിക്കൊപ്പം ചേർന്ന എട്ട് പേരടക്കം പത്ത് പേർ പുറത്താക്കി, ചൊവ്വന്നൂരിലും അച്ചടക്ക നടപടി
തൃശൂർ: മറ്റത്തൂർ ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് അംഗങ്ങൾ കൂട്ടത്തോടെ രാജിവെച്ച് ബിജെപിക്കൊപ്പം ചേർന്ന സംഭവത്തിൽ ശക്തമായ അച്ചടക്ക നടപടിയുമായി കോൺഗ്രസ് ജില്ലാ നേതൃത്വം.
ബിജെപി പാളയത്തിലെത്തിയ എട്ട് അംഗങ്ങൾ ഉൾപ്പെടെ പത്ത് പേരെയാണ് കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയത്.
ബിജെപി പിന്തുണയോടെ കോൺഗ്രസ് വിമതയായ ടെസി കല്ലറക്കൽ പ്രസിഡന്റായതോടെയാണ് വിഷയം രൂക്ഷമായത്.
മോശം വായു, ആസ്മ രൂക്ഷം, മരുന്നിന് കാശില്ല; 19-കാരന്റെ കുറിപ്പിന് സമൂഹമാധ്യമങ്ങളിൽ കരുണയുടെ കൈത്താങ്ങ്
ചൊവ്വന്നൂരിലും നടപടി
ഇതോടൊപ്പം, തൃശൂർ ചൊവ്വന്നൂർ ഗ്രാമപഞ്ചായത്തിൽ എസ്‌ഡിപിഐയുടെ പിന്തുണയോടെ പ്രസിഡന്റായ എ.എം. നിധീഷിനെയും കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കി.
പാർട്ടി നയങ്ങൾ ലംഘിച്ച് മറ്റ് രാഷ്ട്രീയ കൂട്ടുകെട്ടുകൾക്ക് നേതൃത്വം നൽകിയെന്ന വിലയിരുത്തലിലാണ് നടപടി.
ഡിസിസി പ്രസിഡന്റിന്റെ തീരുമാനം
തൃശൂർ ഡിസിസി പ്രസിഡന്റായ ജോസഫ് ടാജറ്റാണ് പുറത്താക്കൽ നടപടി പ്രഖ്യാപിച്ചത്.
മറ്റത്തൂരിൽ കോൺഗ്രസിൽ നിന്ന് രാജിവെച്ച എട്ട് അംഗങ്ങളെയും, ബിജെപിയുടെ സഹായത്തോടെ പ്രസിഡന്റായ ടെസി കല്ലറക്കലിനെയും പാർട്ടിയിൽ നിന്ന് പുറത്താക്കി.
ഇതിന് പുറമേ, ഇടതുപക്ഷത്തോടൊപ്പം നിൽക്കാൻ ശ്രമിച്ച കെ.ആർ. ഔസേപ്പിനെയും പാർട്ടി പുറത്താക്കി.
English Summary:
The Congress party has taken strict disciplinary action in Thrissur district after several members defected to the BJP. In Mathathur grama panchayat, ten members, including eight who joined the BJP and a rebel leader elected as president with BJP support, were expelled. Similar action was taken in Chovannur, where a Congress member became president with SDPI support.









