തിരഞ്ഞെടുപ്പ് അടുത്തതോടെ ചെലവേറും എന്ന പ്രതീക്ഷയിൽ ഇടുക്കിയിലെ മലയോര മേഖലകൾ കേന്ദ്രീകരിച്ച്് വാറ്റുചാരായ സംഘങ്ങൾ തലപൊക്കുന്നു. ചെറിയ മുതൽമുടക്കും ഏറെ ആവശ്യകതയുമാണ് വനപ്രദേശങ്ങളും ഉൾഗ്രാമങ്ങളും കേന്ദ്രീകരിച്ച് ചാരായം വാറ്റ് സജീവമാകാൻ കാരണം. കഴിഞ്ഞ ദിവസം ഇലക്ഷൻ സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ 17 ലിറ്റർ ചാരായവും, 400 ലിറ്റർ കോടയും, വാറ്റുപകരണങ്ങളും രാജാക്കാടു നിന്നും പിടികൂടിയിരുന്നു. എക്‌സൈസ് എത്തിയതോടെ വാറ്റുകാർ ഓടി രക്ഷപെട്ടു.