ബംഗളൂരു: കേരളത്തിനും തമിഴ്‌നാടിനുമെതിരെ വിദ്വേഷ പരാമര്‍ശം നടത്തിയ കേന്ദ്ര സഹമന്ത്രിയും ബിജെപി നേതാവുമായ ശോഭ കരന്തലജെക്കെതിരെ കേസെടുത്തു പോലീസ്. മധുര സിറ്റി പൊലീസാണ് കേസെടുത്തത്. സംഭവത്തില്‍ ശോഭ കരന്തലജെ തമിഴ്‌നാടിനോട് മാപ്പു പറഞ്ഞിരുന്നു.
എന്നാല്‍ കേരളത്തെക്കുറിച്ചുള്ള പരാമര്‍ശം ശോഭ പിന്‍വലിച്ചിട്ടില്ല. മലയാളികള്‍ കര്‍ണ്ണാടകയിലെ പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിക്കുന്നുവെന്നായിരുന്നു പരാമര്‍ശം. ബംഗളൂരുവിലെ ആക്രമ സംഭവങ്ങള്‍ക്ക് പിന്നില്‍ കേരളം, തമിഴ്‌നാട് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണെന്നായിരുന്നു ബിജെപി നേതാവിന്റെ ആക്ഷേപം. രമേശ്വരം കഫേ സ്‌ഫോടനത്തിന് പിന്നില്‍ തമിഴ്‌നാട്ടില്‍ നിന്നുള്ളവരാണെന്നാണ് മന്ത്രിയുടെ ആരോപണം.
ഇതിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ രംഗത്തെത്തിയിരുന്നു. വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥിയാണ് ശോഭ കരന്തലജെ.
Read Also: പ്രകാശ് ജാവദേക്കറുമായി കൂടിക്കാഴ്ച്ച നടത്തി; ദേവികുളം മുൻ എംഎൽഎ എസ് രാജേന്ദ്രൻ ബിജെപിയിലേക്ക്