ഈരാറ്റുപേട്ട: ബി.ജെ.പി. നേതാവ് പി.സി. ജോർജിന് മുൻകൂർജാമ്യം. ഈരാട്ടുപേട്ട മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിക്കുമെന്ന പൂർണ വിശ്വാസത്തിലായിരുന്നു പി.സി ജോർജ്. പോലീസ് കസ്റ്റഡിക്ക് പിന്നാലെ ആരോഗ്യനില മോശമായതിനെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ജാമ്യം അനുവദിക്കാതിരിക്കാൻ പോലീസ് പരമാവധി ശ്രമിച്ചിരുന്നു. പി.സി. ജോർജ് ജാമ്യവ്യസ്ഥ സ്ഥിരമായി ലംഘിക്കുന്ന ആളാണെന്നും ജാമ്യത്തിൽ ഇറങ്ങിയാൽ കുറ്റം ആവർത്തിക്കുമെന്നും പരാതിക്കാരൻ കോടതിൽ പറഞ്ഞു. പിസി ജോർജിൻ്റെ സംഘടന പരാതിക്കാരെ ഭീഷണിപ്പെടുത്തിയെന്നും പരാതിക്കാരന്റെ അഭിഭാഷകൻ കോടതിയിൽ പറഞ്ഞിരുന്നു.
കേസ് അന്വേഷണം പൂർത്തിയായെന്നാണ് പോലീസ് റിപ്പോർട്ട് നൽകിയത്. തെളിവെടുപ്പ് ഉൾപ്പെടെ പൂർത്തിയായെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. ഇതിനു പിന്നാലെ പി.സി. ജോർജിന്റെ മുൻ കേസുകളും പ്രോസിക്യൂഷൻ കോടതിയിൽ വിവരിച്ചു. പി.സി. ജോർജ് ജാമ്യവ്യവസ്ഥ സ്ഥിരമായി ലംഘിക്കുന്ന ആളാണെന്നും ഭരണഘടനയുടെ ആമുഖത്തെ തന്നെ നിഷേധിക്കുന്ന പരാമർശമാണ് പ്രതി നടത്തിയതെന്നും പ്രോസിക്യൂഷൻ പറഞ്ഞു.