‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു’; ഐശ്വര്യ ലക്ഷ്മിക്കെതിരെ വിമർശനം, വീഡിയോ വൈറൽ
നടി ഐശ്വര്യ ലക്ഷ്മി വീണ്ടും സോഷ്യൽ മീഡിയ ചർച്ചകളിൽ. വിവാഹം എന്ന സ്ഥാപനത്തിൽ വിശ്വാസമില്ലെന്ന് മുൻപ് തുറന്നുപറഞ്ഞതും, പിന്നീട് സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്നതായി അറിയിച്ചതുമെല്ലാം വലിയ ശ്രദ്ധ നേടിയിരുന്നു.
ഗട്ട ഗുസ്തി എന്ന ചിത്രത്തിന്റെ പ്രമോഷൻ സമയത്താണ് വിവാഹം തന്റെ ജീവിതത്തിൽ ഉണ്ടാകില്ലെന്നും, ലിവിങ് ടുഗെദർ ബന്ധത്തോട് എതിർപ്പില്ലെങ്കിലും വിവാഹ സമ്പ്രദായത്തിൽ വിശ്വാസമില്ലെന്നും ഐശ്വര്യ വ്യക്തമാക്കിയത്.
ഇപ്പോൾ ചെന്നൈയിൽ നടന്ന ഒരു ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തതിന്റെ വീഡിയോയാണ് വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. സ്ട്രാപ്‌ലെസ്, സ്ലീവ്‌ലെസ് വസ്ത്രം ധരിച്ചാണ് നടി ചടങ്ങിലെത്തിയത്.
ഇതിനെതിരെ നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ വിമർശന കമന്റുകളുമായി രംഗത്തെത്തിയത്.
‘കുളിക്കാൻ കയറിയപ്പോൾ ആരോ ഉദ്ഘാടനത്തിന് വിളിച്ചു, അതേ വേഷത്തിൽ ഇങ്ങ് പോന്നതാണോ’ എന്ന തരത്തിലുള്ള പരിഹാസ കമന്റുകളാണ് ചിലർ നടത്തിയത്.
പൊതുയിടങ്ങളിൽ ഇത്തരത്തിലുള്ള വസ്ത്രധാരണം അനുചിതമാണെന്നും വിമർശനമുയർന്നു.
അതേസമയം, ഐശ്വര്യ ലക്ഷ്മിയെ പിന്തുണച്ച് നിരവധി പേരും രംഗത്തെത്തി.
ഒരാൾ എന്ത് വസ്ത്രം ധരിക്കണമെന്ന് തീരുമാനിക്കേണ്ടത് അയാളുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും, അതിനെ ചൊല്ലി അധിക്ഷേപിക്കേണ്ട കാര്യമില്ലെന്നുമാണ് പിന്തുണക്കുന്നവരുടെ നിലപാട്.
അനുകൂല-വിരുദ്ധ പ്രതികരണങ്ങൾക്കിടെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുകയാണ്.
English Summary:
Actress Aishwarya Lekshmi has once again become the center of social media debate after a video from a Chennai inauguration event went viral. While some criticized her outfit and appearance, many others came forward in her support, stating that clothing choices are a matter of personal freedom.
Actress Aishwarya Lekshmi has once again become the center of social media debate after a video from a Chennai inauguration event went viral. While some criticized her outfit and appearance, many others came forward in her support, stating that clothing choices are a matter of personal freedom.
aishwarya-lekshmi-viral-video-criticism-chennai-event









