കൊച്ചി: വ്യവസായിയും സിനിമ നിർമ്മാതാവുമായ ഗോകുലം ഗോപാലനു വീണ്ടും നോട്ടീസ് നൽകി ഇ ഡി. ഈ മാസം 22 ന് ചോദ്യം ചെയ്യലിന് ഹാജരാകാനാണ് നോട്ടീസിൽ നിർദേശിച്ചിരിക്കുന്നത്. നേരിട്ട് എത്തുകയോ പ്രതിനിധിയെ അയക്കുകയോ ചെയ്യാമെന്നും ഇഡി അറിയിച്ചു.
ഇന്നലെ ചോദ്യം ചെയ്യലിനായി കൊച്ചി ഇ ഡി ഓഫീസിൽ ഗോകുലം ഗോപാലൻ ഹാജരായിരുന്നു. 6 മണിക്കൂറോളം ആണ് ഇന്നലെ ഇദ്ദേഹത്തെ ചോദ്യം ചെയ്തത്. ഗോകുലം ഗോപാലനെതിരായ ഇഡി അന്വേഷണം പുരോഗമിക്കുകയാണ്.
കഴിഞ്ഞ ദിവസം ഹാജരാക്കിയ രേഖകളിലും മൊഴികളിലുമുള്ള പരിശോധനയാണ് നടക്കുന്നത്. 595കോടി രൂപയുടെ ഫെമ ചട്ടലംഘനം പ്രാഥമികമായി ഇഡി കണ്ടെത്തിയിട്ടുണ്ട്. എന്നാൽ കൂടുതൽ തുകയിൽ ചട്ടലംഘനം നടന്നിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്.
വിദേശത്ത് നിന്ന് ചട്ടം ലംഘിച്ച് എത്തിയ പണം എന്ത് ആവശ്യത്തിന് ഗോകുലം ഗ്രൂപ്പ് ഇവിടെ ചിലവഴിച്ചു എന്നതിലടക്കമാണ് ഇഡിയുടെ പരിശോധന.