പ്ലസ് വൺ പ്രവേശനത്തിൽ അധിക ബാച്ച് അനുവദിക്കില്ലെന്ന് ആവർത്തിച്ച് വിദ്യഭ്യാസ മന്ത്രി വി ശിവൻകുട്ടി. സീറ്റ് വർധനയ്ക്ക് പകരം ബാച്ച് വർധനയാണ് വേണ്ടത് എന്ന ആവശ്യം ഇപ്പോൾ പരിഗണിക്കാനാവില്ലെന്നാണ് മന്ത്രി വ്യക്തമാക്കുന്നത്. എന്തായാലും ഈ വർഷം അധിക ബാച്ച് എന്നത് നടപ്പിലാകില്ലെന്ന് മന്ത്രി ഉറപ്പിച്ചു പറയുന്നു. ബാച്ച് വർധിപ്പിക്കുന്നതിന് പരിമിതകളുണ്ട്, നിലവിൽ പ്രതിസന്ധികളില്ല, അത്തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി പറഞ്ഞു.
കുറെ കുട്ടികൾ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് ഒരു ക്ലാസിൽ 65 കുട്ടികളൊക്കെ ഇരിക്കേണ്ടിവരും, ജമ്പോ ബാച്ചുകൾ അനുവദിക്കുന്ന വിഷയം ചർച്ചയിലുണ്ട്. ഒരു പ്രതിസന്ധിയും ഇപ്പോഴില്ല, എന്തെങ്കിലും ഉണ്ടെങ്കിൽ അത് പരിഹരിക്കും. പ്രതിസന്ധിയുണ്ടെന്ന തരത്തിലുള്ള പ്രചാരണം രാഷ്ട്രീയ ലക്ഷ്യത്തോടെയുള്ളതെന്നും മന്ത്രി വി ശിവൻകുട്ടി കൂട്ടിച്ചേർത്തു.
അതേസമയം പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കുന്നതിന് അധിക ബാച്ച് അനുവദിക്കണമെന്ന ആവശ്യത്തിനായി സമരത്തിന് മുന്നിട്ടിറങ്ങുമെന്ന നിലപാടിലാണ് മുസ്ലീം ലീഗ്.