ഒരു കുഞ്ഞിനെ അമ്മ ഉദരത്തിൽ ഗർഭം ധരിക്കുമ്പോൾ പിതാവ് ഹൃദയത്തിൽ ഗർഭം ധരിക്കുന്നു എന്നാണ് പറയാറ്. അമ്മയ്ക്ക് ഒപ്പം തന്നെ കുടുംബത്തിനുവേണ്ടി ജീവിതമൊഴിഞ്ഞുവയ്ക്കുന്ന ആളാണ് അച്ഛൻ. അച്ഛനുമായുള്ള ബന്ധം ഓർക്കുന്നതിനും ദൃഢമാക്കുന്നതിനും പ്രത്യേകിച്ച് ഒരു ദിവസത്തിന്റെ ആവശ്യമില്ല. (a tearful story behind the celebration of father’s day)
എങ്കിലും ലോകമെങ്ങും പിതൃദിനമായി ആചരിക്കുന്ന ദിവസമാണ് ജൂണിലെ മൂന്നാം ഞായറാഴ്ച. അച്ഛന് സമാനങ്ങൾ നൽകുകയും ഒരുമിച്ച് യാത്ര പോയും ഭക്ഷണം കഴിച്ചുമൊക്കെ ഇവർ ഈ ദിവസത്തെ ആഘോഷമാക്കുന്നു.
ജീവിത പ്രാരാബ്ധങ്ങളുടെ നടുവിൽ സന്തോഷിക്കാനും സ്വന്തം കാര്യം നോക്കാനും മറന്നുപോകുന്ന അച്ഛന്മാർക്ക് വേണ്ടി മാറ്റിവയ്ക്കപ്പെടുന്ന ദിവസമാണിത്. എന്നാൽ ഈ ദിവസം ആഘോഷിക്കാൻ തുടങ്ങിയതിനു പിന്നിൽ ഒരു കഥയുണ്ട്
അമേരിക്കൻ സൈനികനായിരുന്ന വില്യം സ്മാർട്ടിന്റെ മകളായ സോണോറാ സ്മാർട്ട് ആണ് പിതൃദിനത്തിന് തുടക്കം കുറിച്ചത്. ഭാര്യയുടെ മരണശേഷം വില്യം സൊറോണ ഉൾപ്പെടെ ആറു മക്കളെ വളരെയധികം കഷ്ടപ്പെട്ടാണ് വളർത്തിയത്.
ഒരിക്കൽ മാതൃദിനത്തെ കുറിച്ചുള്ള ഒരു പ്രസംഗം കേൾക്കാനിടയായതാണ് സൊറോനയെ ചിന്തിപ്പിച്ചത്.
അച്ഛന്മാർക്ക് വേണ്ടി ഒരു ദിവസം ഇല്ല എന്ന് അവൾ തിരിച്ചറിഞ്ഞു. അമ്മയില്ലാത്ത തങ്ങളെ കഷ്ടപ്പെട്ട് വളർത്തിയ തന്റെ അച്ഛനെ പോലെയുള്ളവരെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ അച്ഛന്റെ ജന്മദിനമായ ജൂൺ 5 പിതൃദിനമായി ആചരിക്കാൻ അവൾ തീരുമാനിച്ചു. നിരവധി പ്ലാനികളുടെ അവസാനം 1910 ജൂൺ 19ന് അവളുടെ നേതൃത്വത്തിൽ ആദ്യമായി പിതൃദിനം ആചരിച്ചു.
അവളുടെ ആഗ്രഹം പോലെ തന്നെ ചുരുങ്ങിയ വർഷങ്ങൾ കൊണ്ട് ഈ ആഘോഷം ലോകമെങ്ങും ഏറ്റെടുത്തു. 1936 ദേശീയ തലത്തിൽ രണ്ട് ഫാദേഴ്സ് ഡേ കമ്മിറ്റികൾ രൂപീകരിക്കപ്പെട്ടതോടെയാണ് ഈ ആഘോഷം ലോകമെങ്ങും ഏറ്റെടുത്തത്. അങ്ങനെ ജൂൺ മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ച പിതൃദിനമായി ആഘോഷിക്കാൻ ആരംഭിച്ചു.









