26കാരനായ ബെൽജിയം സ്വദേശി അനസ് അൽ റെസ്‌കി തന്റെ സൈക്കിൾ യാത്ര ഇത്തവണ അൽപം ദൂരേക്ക് മാറ്റി. ഹജ്ജ് നിർവഹിക്കാൻ മക്കയിലേക്കായിരുന്നു അത്. വർഷത്തിലെ ഈ ഒരു സമയത്ത് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ഇസ്ലാം മത വിശ്വാസികൾ സൗദി നഗരത്തിലേക്ക് ഒഴുകിയെത്തും.
സൂര്യന്റെ കൊടും ചൂടിൽ വെളുത്ത വസ്ത്രങ്ങൾ ധരിച്ച് വാർഷിക ആചാരങ്ങൾ പൂർത്തിയാക്കുന്നു. കർമങ്ങൾ പലർക്കും ശാരീരിക ക്ഷീണത്തിന് കാരണമാകാറുണ്ട്.
എന്നാൽ ഇതൊന്നും അനസ് അൽ റെസ്‌കിയെ സൈക്കിൾ യാത്രയിൽ നിന്ന് പിന്തിരിപ്പിച്ചില്ല.ഇതൊരു സ്വപ്നമാണ്, അനുഗ്രഹമാണ് എന്നും ജോർദാനിൽ നിന്ന് സൗദി അറേബ്യയുടെ വടക്കൻ അതിർത്തിയിലുള്ള ഒരു കര തുറമുഖമായ ഹലാത്ത് അമ്മാർ തുറമുഖം വഴി അതിർത്തികൾ കടന്ന ശേഷം ആ യുവാവ് പറഞ്ഞു.
സൗദിയിൽ എത്തിയ അനസിനെ പൂക്കളും അറേബ്യൻ കാപ്പിയും നൽകി സ്വീകരിച്ചു. എത്തിയപ്പോൾ, അദ്ദേഹം ഹജ്ജ് പെർമിറ്റിന്റെ ഒരു ബാഡ്ജ് ധരിച്ച് അതിർത്തി സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം നടപടിക്രമങ്ങളും പൂർത്തിയാക്കി. യൂറോപ്പിൽ നിന്ന് മിഡിൽ ഈസ്റ്റ് വരെ 13 രാജ്യങ്ങളിലൂടെ സഞ്ചരിച്ച് 4,500 കിലോമീറ്റർ സഞ്ചരിച്ചതായി അനസ് പറഞ്ഞു.
സൗദി വാർത്താ ചാനലായ അൽ എക്ബാരിയ പങ്കിട്ട വീഡിയോയിൽ, തണുത്ത യൂറോപ്യൻ കാലാവസ്ഥയിൽ നിന്ന് പ്രതിരോധിക്കാൻ ഒരു ജാക്കറ്റ് ധരിച്ച്, പച്ചപ്പ് നിറഞ്ഞ വയലുകളിലൂടെ അനസ് സൈക്കിൾ ചവിട്ടുന്നത് അനസ് കാണാം. യാത്ര തുടരുകയും ഒരു മരുഭൂമിയിലേക്ക് പ്രവേശിക്കുകയും ചെയ്യുമ്പോൾ, ഭൂപ്രകൃതി നാടകീയമായി മാറുന്നു –
ഒരു വെളുത്ത ടീ-ഷർട്ട് ധരിച്ചാണ് അദ്ദേഹം ചിത്രീകരിച്ചിരിക്കുന്നത്. അദ്ദേഹം ദിവസവും 100 കിലോമീറ്റർ സൈക്കിൾ ചവിട്ടാറുണ്ടായിരുന്നു. ഉപവസിചച്ചാണ് ഈ ദിവസങ്ങളിലൊക്കെയും യാത്ര ചെയ്തിരുന്നത്.
ഈ വർഷത്തെ ഹജ്ജിനായി തീർത്ഥാടകർ മക്കയിലേക്ക് എത്തിത്തുടങ്ങി. ഹജ്ജ് സീസണിലെ ഏറ്റവും ഉയർന്ന ദിവസമായ അറഫാ ദിനം ഹിജ്റ മാസമായ ദുൽ-ഹിജ്ജയിലെ പത്താം ദിവസമാണ്, ചന്ദ്രക്കല ദർശനത്തെ ആശ്രയിച്ച് ജൂൺ ആറിനൊ, ഏഴിനോ അറഫ ദിനം വന്നു ചേരും.