അപകടത്തിൽ നാലു വയസുകാരിക്ക് ദാരുണാന്ത്യം
കണ്ണൂര്‍: മൈസൂരുവിലുണ്ടായ വാഹനാപകടത്തില്‍ നാലു വയസുകാരി മരിച്ചു. കണ്ണൂർ മുണ്ടേരി സ്വദേശിയായ ഐസ മറിയമാണ് മരിച്ചത്. ഇന്നലെ രാത്രി ബംഗളൂരുവിനും മൈസൂരുവിനും ഇടയില്‍ രാമനഗരിയിലാണ് അപകടം നടന്നത്.
മയ്യില്‍ ഐടിഎം കോളജ് ചെയര്‍മാന്‍ സിദ്ദീഖിന്റെയും സബീനയുടെയും മകളാണ് മരിച്ച ഐസ മറിയം. ഗൃഹപ്രവേശനവുമായി ബന്ധപ്പെട്ട് കുടുംബസമേതം രണ്ടു കാറുകളിലായി ബംഗളൂരുവില്‍ വീട്ടുപകരണങ്ങള്‍ വാങ്ങാന്‍ പോയി മടങ്ങുന്നതിനിടെയായിരുന്നു ദാരുണ സംഭവം നടന്നത്.
കാര്‍ ഓടിച്ചിരുന്നയാളെ പരിക്കുകളോടെ ബംഗളൂരു മണിപ്പാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുഹമ്മദ് റിയാന്‍, ഫാത്തിമത്ത് ശഹസ് എന്നിവരാണ് ഐസയുടെ സഹോദരങ്ങള്‍.
ഇടുക്കി വാഴത്തോപ്പിൽ വീട്ടിലെ പ്രസവത്തെ തുടർന്ന് നവജാത ശിശുവിനു ദാരുണാന്ത്യം; ദമ്പതികൾക്കെതിരെ നാട്ടുകാർ
ഇടുക്കി വാഴത്തോപ്പിൽ നടന്ന വീട്ടിലെ പ്രസവം ദാരുണാന്ത്യത്തിൽ കലാശിച്ചു. വീട്ടിൽ പ്രസവിച്ച നവജാത ശിശു മരിച്ചു. ജോൺസൺ – ബിജി ദമ്പതികളുടെ കുഞ്ഞാണ് മരണപ്പെട്ടത്. സംഭവത്തിൽ പൊലീസ് കേസ് എടുത്തിട്ടുണ്ട്.
പ്രസവത്തിനിടെ രക്തസ്രാവമുണ്ടായ ബിജിയെ ആശുപത്രിയിലേക്ക് മാറ്റാൻ നാട്ടുകാരും ആരോഗ്യ പ്രവർത്തകരും പലതവണ ആവശ്യപ്പെട്ടെങ്കിലും ദമ്പതികൾ അത് നിരസിച്ചു.
“കർത്താവ് രക്ഷിക്കും” എന്ന മറുപടിയാണ് അവർ സ്ഥിരമായി പറഞ്ഞിരുന്നതെന്ന് നാട്ടുകാർ പറയുന്നു. ഒടുവിൽ പൊലീസ് ബലം പ്രയോഗിച്ചാണ് ബിജിയെ ആശുപത്രിയിലേക്ക് മാറ്റിയത്.
പ്രദേശവാസികളുമായി യാതൊരു ബന്ധവുമില്ലാതെ കുടുംബം ഒറ്റപ്പെട്ട ജീവിതമാണ് നയിച്ചിരുന്നത്. ഇന്ന് ആരോഗ്യപ്രവർത്തകർ വീട്ടിലെത്തി പരിശോധിക്കുമ്പോഴാണ് കുഞ്ഞ് മരിച്ചതായി തിരിച്ചറിഞ്ഞത്.
മുൻപും നിരവധി തവണ ആശുപത്രിയിൽ പോകണമെന്ന് പറഞ്ഞിട്ടും ദമ്പതികൾ അന്ധവിശ്വാസം മൂലം ചികിത്സ തേടാൻ വിസമ്മതിച്ചിരുന്നുവെന്ന് നാട്ടുകാർ പറയുന്നു.
പഞ്ചായത്തിലെ ഉദ്യോഗസ്ഥരും വീട്ടിലെത്തി ആശുപത്രിയിൽ പോകണമെന്ന് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, ജോൺസൺ വീണ്ടും “കർത്താവ് രക്ഷിക്കും” എന്ന മറുപടി തന്നെയായിരുന്നു നൽകിയത്.
ഈ ദമ്പതികൾക്ക് 13, 15 വയസുള്ള രണ്ട് മക്കളുണ്ട്. അന്ധവിശ്വാസത്തിന്റെ പേരിൽ അവരുടെ വിദ്യാഭ്യാസം വരെ തടസ്സപ്പെടുത്തിയിരിക്കുകയാണെന്ന് നാട്ടുകാർ ആരോപിക്കുന്നു.
Summary: A 4-year-old girl, Aisa Maria from Munderi, Kannur, died in a road accident at Ramanagara between Bengaluru and Mysuru. The tragic incident occurred last night.









