കോഴിക്കോട്: കോഴിക്കോട് റെയില്‍വേ സ്റ്റേഷൻ പ്ലാറ്റ്‌ഫോമിൽ വെച്ച് ജര്‍മ്മന്‍ വനിതയ്ക്ക് തെരുവുനായയുടെ കടിയേറ്റു. ജര്‍മന്‍ വിനോദസഞ്ചാരികളായ 14 അംഗ സംഘത്തിലുള്‍പ്പെട്ട ആസ്ട്രിച്ചി(60)യ്ക്കാണ് കടിയേറ്റത്. ഇവരുടെ വലതുകാലിനാണ് പരിക്ക്.(Stray dog attack at Kozhikode railway station)
ഞായറാഴ്ച വൈകീട്ട് 3.30-ഓടെ കോഴിക്കോട് റെയില്‍വേ സ്റ്റേഷനിലെ മൂന്നാം നമ്പര്‍ പ്ലാറ്റ്‌ഫോമിലായിരുന്നു സംഭവം. കോഴിക്കോട്ടുനിന്ന് വന്ദേഭാരതില്‍ കൊച്ചിയിലേക്ക് പോവുകയായിരുന്നു സംഘം. പ്ലാറ്റ്ഫോമില്‍ നില്‍ക്കുമ്പോള്‍ നായയുടെ ശരീരത്തില്‍ അബദ്ധത്തില്‍ ചവിട്ടുകയായിരുന്നു. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിന്റെ ഓഫീസിനു സമീപത്തു വെച്ചാണ് കടിയേറ്റത്.
ഉടൻ തന്നെ ആര്‍.പി.എഫ്. അധികൃതര്‍ ആശുപത്രിയില്‍ പോകാന്‍ സൗകര്യമൊരുക്കാമെന്ന് പറഞ്ഞെങ്കിലും യാത്രയ്ക്കിടയില്‍ മറ്റൊരിടത്തുനിന്ന് ചികിത്സയെടുക്കാമെന്നു പറഞ്ഞ് വിനോദസഞ്ചാരിസംഘം വന്ദേഭാരതില്‍ യാത്ര തുടര്‍ന്നു. തുടർന്ന് ഇവർ തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സതേടി.