തിരുവനന്തപുരം: ദക്ഷിണ റയിൽവെയിൽ മാത്രം വന്ദേഭാരത് ട്രെയിനുകളിൽ കൂട്ടിയിടി ഒഴിവാക്കാനുള്ള കവച് സംവിധാനം നോക്കുകുത്തിയെന്ന് റിപ്പോർട്ട്. ട്രെയിൻ കൊളിഷൻ അവോയ്ഡ് സിസ്റ്റം -ടി.സി.എ.എസ് എന്നതിനെയാണ് കവച് എന്ന പേരിൽ വിളിക്കുന്നത്. പാളത്തിലെ പ്രശ്നങ്ങൾ, അമിതവേഗം, അപകടസിഗ്നൽ കടന്ന് വണ്ടി മുന്നോട്ടുപോവുക, ലോക്കോപൈലറ്റ് സിഗ്നൽ തെറ്റിക്കുന്നത് എന്നിവയടക്കം കവച് മുന്നറിയിപ്പ് നൽകും.only Southern Railway has looked at the armor system to avoid collisions in Vandebharat trains.
രണ്ടു ട്രെയിനുകൾ ഒരേ പാതയിൽ വന്നാൽ നിശ്ചിത ദൂരപരിധിയിൽെവച്ച് വണ്ടിയുടെ ഓട്ടോമാറ്റിക് ബ്രേക്കിങ് സിസ്റ്റം പ്രവർത്തിക്കും. കൂട്ടിയിടി ഒഴിവാക്കും.എന്നാൽ ദക്ഷിണ റെയിൽവേയിലെ വന്ദേഭാരത് ട്രെയിനുകളിൽ കവച് സംവിധാനം സ്ഥാപിച്ചിട്ടുണ്ടെങ്കിലും അവ പ്രവർത്തന സജ്ജമല്ലെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. പാളത്തിലും സിഗ്നൽ സംവിധാനത്തിലും ജി.പി.എസ്. അടക്കം ഒരുക്കാത്തതിനാലാണ് വന്ദേഭാരതിൽ കവച് സംവിധാനം പ്രവർത്തനസജ്ജമാകാത്തത്.
കേരളത്തിലൂടെ സർവീസ് നടത്തുന്ന ഒരു ട്രെയിനിനും കവചിന്റെ സുരക്ഷയില്ല. പാളം നവീകരിച്ച് തീവണ്ടികളുടെ വേഗം കൂട്ടുമ്പോളും യാത്രക്കാരുടെ സുരക്ഷയ്ക്ക് റെയിൽവേ അർഹമായ പരിഗണന നൽകുന്നില്ലെന്ന ആക്ഷേപത്തിലേക്കാണ് ഇക്കാര്യങ്ങൾ വിരൽചൂണ്ടുന്നത്.
ദക്ഷിണ മധ്യ റെയിൽവേയിൽ 139 ട്രെയിനുകളിലും 1465 കിലോമീറ്റർ പാളത്തിലും മാത്രമാണ് കവച് നടപ്പാക്കിയത്. ഡൽഹി-മുംബൈ, ഡൽഹി-ഹൗറാ കോറിഡോറുകളിൽ (3000 കി. മി.) സജ്ജീകരണ പ്രവൃത്തി നടക്കുകയാണ്. ഇന്ത്യൻ റെയിൽവേയുടെ ആകെ റൂട്ട് ദൈർഘ്യം 68,000 കിലോമീറ്ററോളമുണ്ട്. അതിൽ അഞ്ച് ശതമാനത്തിൽത്താഴെ മാത്രമാണ് കവച് സംവിധാനം ഉള്ളത്.