ഡ്രൈവിംഗ് ടെസ്റ്റ് ഇനി സ്വകാര്യ, സർക്കാർ അംഗീകൃത ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിൽ നടത്താം; ലൈസൻസ് നേടാനുള്ള പ്രക്രിയ ലളിതമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം

ഡ്രൈവിംഗ് ടെസ്റ്റ് ഇനി സ്വകാര്യ, സർക്കാർ അംഗീകൃത ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങളിൽ നടത്താം; ഡ്രൈവിങ് ലൈസൻസ് നേടാനുള്ള പ്രക്രിയ ലളിതമാക്കി കേന്ദ്ര ഗതാഗത മന്ത്രാലയം പുതിയ നിയമങ്ങൾ അവതരിപ്പിച്ചു. ടെസ്റ്റിനായി ആർ.ടി.ഒകളെ മാത്രം ആശ്രയിക്കുന്ന നിലവിലെ രീതിഇനി മാറും. ഡ്രൈവിങ് ലൈസൻസ് എടുക്കുന്ന വ്യക്തികൾക്ക് ടെസ്റ്റ് നടപടിക്രമങ്ങൾക്കായി അംഗീകൃത- സ്വകാര്യ ഡ്രൈവിങ് പരിശീലന കേന്ദ്രങ്ങൾ തെരഞ്ഞെടുക്കാം. ഈ കേന്ദ്രങ്ങൾക്ക് ടെസ്റ്റുകൾ നടത്താനും സർട്ടിഫിക്കറ്റുകൾ നൽകാനുമുള്ള അനുമതിയുണ്ടാകും. 2024 ജൂൺ ഒന്നിന് പുതിയ നിയമം നിലവിൽ വരും. അതേസമയം, ആവശ്യമായ രേഖകൾ സമർപ്പിക്കാനും ഡ്രൈവിങ് അഭിരുചി പ്രകടിപ്പിക്കാനും അപേക്ഷകർ മോട്ടോർ വാഹന വകുപ്പിന്റെ ഓഫിസിൽ എത്തണം. .

പുതിയ നിയമ മാറ്റങ്ങൾ:

സ്വകാര്യ ഡ്രെവിങ് സ്‌കൂൾ കേന്ദ്രങ്ങളിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾ പരിശീലനത്തിന് കുറഞ്ഞത് ഒരു ഏക്കറും ഹെവി മോട്ടോർ വെഹിക്കിൾ പരിശീലനത്തിന് രണ്ട് ഏക്കർ സ്ഥലവും ഉണ്ടായിരിക്കണം.അനുയോജ്യമായ പരിശോധനാ സൗകര്യങ്ങൾ സ്‌കൂളുകൾ ലഭ്യമാക്കണം.

ഹെവി മോട്ടോർ വാഹനങ്ങൾക്ക് എട്ട് മണിക്കൂർ തിയറിയും 31 മണിക്കൂർ പ്രായോഗിക പരിശീലനവും ഉൾപ്പെടെ ആറ് ആഴ്ചയിൽ 38 മണിക്കൂർ ക്‌ളാസും നൽകണം. ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് എട്ട് മണിക്കൂർ തിയറിയും 21 മണിക്കൂർ പ്രായോഗിക പരിശീലനവും ഉൾപ്പെടെ നാലാഴ്ചയിൽ 29 മണിക്കൂർ ക്ലാസുണ്ടാകും.

അപേക്ഷകർക്ക് റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന് പകരം സ്വകാര്യ- സർക്കാർ അംഗീകൃത ഡ്രെവിങ് പരിശീലന കേന്ദ്രങ്ങളിൽ ടെസ്റ്റ് നടത്താം. ഈ കേന്ദ്രങ്ങൾ ടെസ്റ്റുകൾ നടത്തി സർട്ടിഫിക്കറ്റുകൾ നൽകും. പരിശീലകർക്ക് ഹൈസ്‌കൂൾ ഡിപ്ലോമയും കുറഞ്ഞത് 5 വർഷത്തെ ഡ്രെവിങ് പരിചയവും ബയോമെട്രിക്സ്, ഐ.ടി സംവിധാനങ്ങളുമായി പരിചയവും ഉണ്ടായിരിക്കണം.

പ്രായപൂർത്തിയാകാത്തവർ വാഹനം ഓടിച്ചാൽ കൂടുതൽ കടുത്ത ശിക്ഷാ നടപടിയുണ്ടാകും.

ലൈസൻസില്ലാതെ വാഹനമോടിക്കുന്നവർക്കുള്ള പിഴ 1000 രൂപ മുതൽ 2000 രൂപ വരെ വർധിപ്പിക്കും.

പ്രായപൂർത്തിയാകാത്തവർ വാഹനമോടിക്കുന്നത് പിടിക്കപ്പെട്ടാൽ അവരുടെ മാതാപിതാക്കൾ നിയമനടപടിയും 25,000 രൂപ പിഴയും നേരിടേണ്ടിവരും.

കൂടാതെ വാഹനത്തിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് റദ്ദാക്കുകയും വാഹനമോടിച്ച വ്യക്തിക്ക് 25 വയസ്സ് തികയുന്നത് വരെ ലൈസൻസിന് അർഹതയും നൽകില്ല. മലിനീകരണം കുറയ്ക്കുന്നതിന് ഏകദേശം 9,00,000 പഴയ സർക്കാർ വാഹനങ്ങൾ ഘട്ടം ഘട്ടമായി ഒഴിവാക്കും. കാർ മലിനീകരണ നിയന്ത്രണങ്ങൾ കർശനമാക്കാനും മന്ത്രാലയം പദ്ധതിയിടുന്നുണ്ട്.

spot_imgspot_img
spot_imgspot_img

Latest news

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ

സന്തോഷത്തിന്റെയും സമൃദ്ധിയുടേയും നിറവിൽ ഇന്ന് തിരുവോണം: ആഘോഷത്തിമിർപ്പിൽ ലോക മലയാളികൾ സന്തോഷത്തിന്റെയും സമൃദ്ധിയുടേയും...

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ്

അമേരിക്ക ഇന്ത്യയോട് മാപ്പു പറയണമെന്ന് എഡ്വേഡ് പ്രൈസ് വാഷിങ്ടൺ: ഇരുപത്തൊന്നാം നൂറ്റാണ്ടിന്റെ ആഗോള...

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ

വീട് ജപ്തി ചെയ്തു; ഒരു കുടുംബം പെരുവഴിയിൽ കൊച്ചി ∙ ലോൺ തിരിച്ചടവ്...

എണ്ണ വില ബാരലിന് 4 ഡോളർ കുറയും

എണ്ണ വില ബാരലിന് 4 ഡോളർ കുറയും ന്യൂഡല്‍ഹി: റഷ്യയിൽ നിന്ന് ഇന്ത്യയിലേക്കുള്ള...

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി

കൂടുതൽ യുവതികൾ ഗർഭഛിദ്രത്തിന് ഇരയായി തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് മുൻ അധ്യക്ഷനും എംഎൽഎയുമായ...

Other news

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക്

രജനീകാന്ത് ചിത്രം ‘കൂലി’ ഒടിടിയിലേക്ക് രജനീകാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത...

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം

ഹൃദയാഘാതം മൂലം 10 വയസുകാരന് ദാരുണാന്ത്യം കളിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് 10...

തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ ‘തുമ്പ’ എത്തി

തിരുവോണദിനത്തില്‍ അമ്മത്തൊട്ടിലില്‍ 'തുമ്പ' എത്തി തിരുവനന്തരപുരം: തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ ഒരു കുഞ്ഞതിഥി...

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ്

ധര്‍മസ്ഥല കേസ്; ലോറി ഉടമ മനാഫിന് നോട്ടീസ് ബെംഗളൂരു: ധര്‍മസ്ഥല തിരോധാന കേസില്‍...

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം

ഒറ്റക്കൊമ്പന്റെ വിളയാട്ടത്തിൽ മൂന്നാർ; നാൾക്കുനാൾ വർധിക്കുന്ന കാട്ടാനശല്യത്തിൽ പൊറുതിമുട്ടി ജനം മൂന്നാറിലെ വിനോദ...

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിൽ

മദ്യപിച്ചെത്തിയ ആൾ ഡോക്ടറെയും സുരക്ഷാ ജീവനക്കാരനെയും കയ്യേറ്റം ചെയ്തു; സംഭവം ഒറ്റപ്പാലം...

Related Articles

Popular Categories

spot_imgspot_img