സേലം: സേലത്ത് ബസ് തലകീഴായി മറിഞ്ഞ് നാലുപേർക്ക് ദാരുണാന്ത്യം. .സേലം സ്വദേശികളായ കാർത്തി (37), മുനീശ്വരൻ (11), ഹരിറാം (57) എന്നിവരും തിരിച്ചറിയാത്ത ഒരാളുമാണ് മരിച്ചത്. അപകടത്തിൽ 63 പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. വിനോദസഞ്ചാരകേന്ദ്രമായ ഏർക്കാട്ടുനിന്ന് സേലത്തേക്ക് പോകുകയായിരുന്ന യാത്രാബസ് മറിഞ്ഞാണ് അപകടം.
ഏർക്കാട് ബസ്‌സ്റ്റാൻഡിൽനിന്ന് എഴുപതോളം യാത്രക്കാരുമായി സേലത്തേക്കുവന്ന സ്വകാര്യബസ് 11-ാം വളവിൽ താഴേക്ക് മറിയുകയായിരുന്നു. കുറച്ച് യാത്രക്കാർ ബസിൽനിന്ന് പുറത്തേക്ക് തെറിച്ചുപോയി. ബാക്കിയുള്ളവർ ബസിന്റെ അടിയിൽപ്പെടുകയായിരുന്നു.
പത്തോളം ആംബുലൻസുകളിലാണ് പരിക്കേറ്റവരെ സേലം സർക്കാർ ആശുപത്രിയിലെത്തിച്ചത്. സേലം കളക്ടർ വൃന്ദാദേവി, പോലീസ് കമ്മിഷണർ വിജയകുമാരി എന്നിവർ സ്ഥലത്തെത്തി രക്ഷപ്രവർത്തനത്തിന് നേതൃത്വം നൽകി. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.
Read Also: കത്തുന്ന ചൂടിൽ ഉരുകിയൊലിച്ച് കേരളം; ഇന്നും ശമനമില്ല; ചുട്ടുപൊള്ളുമെന്ന് കാലാവസ്ഥ വകുപ്പ്