ചാലക്കുടി: പരിയാരം സ്വദേശി വർഗീസിന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. പ്രതിയായ മകൻ പോളിനെ (24) പോലീസ് അറസ്റ്റ് ചെയ്തു.
ലഹരിയ്ക്കടിമയായ മകൻ പിതാവിനെ തലയ്ക്കടിച്ച് കൊന്നതാണെന്ന് പോലീസ് പറഞ്ഞു. .
വർഗീസ് ചവിട്ടുപടിയിൽ നിന്ന് താഴെ വീണ് മരിച്ചെന്നാണ് ആദ്യം കരുതിയത്. തലയിലും മുഖത്തും മർദ്ദനമേറ്റതായി പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തിയതോടെയാണ് പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചത്.
തുടര്‍ന്ന് വീട്ടുജോലിക്കാരനെ ചോദ്യം ചെയ്തതോടെ മദ്യലഹരിയിലെത്തിയ മകൻ പിതാവിനെ മർദ്ദിച്ചെന്ന വിവരം പുറത്തുവന്നു. തലയ്ക്കടിയേറ്റപ്പോൾ ചവിട്ടു പടിയിൽ നിന്ന് താഴെ വീണതായും കടമുറി വാടക നൽകണമെന്ന മകന്റെ ആവശ്യം പിതാവ് അംഗീകരിച്ചില്ലെന്നും ഇതാണ് തർക്കത്തിനും മർദനത്തിനും കാരണമെന്നും വ്യക്തമായി. ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു വർഗീസ്. പോലീസ് പ്രതിയായ മകനെ അറസ്റ്റ് ചെയ്തു.