ആറ്റുകാൽ പൊങ്കാലയ്ക്കുശേഷം നഗരം ക്ലീൻ ; ശേഖരിച്ചത് മൂന്നുലക്ഷത്തോളം ഇഷ്ടികകൾ; ഭവനരഹിതർക്ക് വീട് കെട്ടും

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല ഭക്തിസാന്ദ്രമായി കൊണ്ടാടിയപ്പോൾ ഒറ്റ ദിവസംകൊണ്ട് കോർപ്പറേഷൻ ജീവനക്കാർ ശേഖരിച്ചത് മൂന്നുലക്ഷത്തോളം ഇഷ്ടികകൾ. വിവിധ ഭവനപദ്ധതികളിൽ ഉൾപ്പെട്ടവർക്ക് ഭവനനിർമാണത്തിനായി ഇവ സൗജന്യമായി നൽകും. ഭവനനിർമാണ ​ഗുണഭോക്തൃ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളവർക്ക് സൗജന്യ ഇഷ്ടികക്ക് അപേക്ഷ നൽകാം. അതിദരിദ്ര വിഭാഗത്തിൽപ്പെട്ടവർ, ആശ്രയ ഗുണഭോക്താക്കൾ, വിധവ, വികലാംഗർ, മാരകരോഗം ബാധിച്ചവർ, കിടപ്പുരോഗികൾ തുടങ്ങിയ ഭവനപദ്ധതികളിൽ ഉൾപ്പെട്ടവർക്കാണ് മുൻഗണന.

ഗുണഭോക്താക്കൾ രേഖകൾ സഹിതം (ആധാർ കോപ്പി, കെട്ടിടനിർമാണ അനുവാദപത്രം പകർപ്പ്) മാർച്ച് രണ്ടിനുള്ളിൽ മേയറുടെ ഓഫീസിൽ അപേക്ഷ നൽകണം. ഫോൺ നമ്പർ: 9946353917. നിലവിൽ ജഗതിയിലെ കോർപ്പറേഷൻ മൈതാനത്താണ് ഇഷ്ടികകൾ സൂക്ഷിച്ചിരിക്കുന്നത്. ഇടറോഡുകളിലുള്ള കട്ടകൾ റോഡരികിലേക്കു മാറ്റി സൂക്ഷിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിൽ രാത്രി ഇവ മൈതാനത്തേക്ക് മാറ്റും.200 ലോഡ് കട്ടകളാണ് ഞായറാഴ്ച രാത്രി ശേഖരിച്ചത്. തിങ്കളാഴ്ച പുലർച്ചെ മൂന്നരയോടെയാണ് ആദ്യ ദിവസത്തെ ശുചീകരണം അവസാനിച്ചത്.

കഴിഞ്ഞ വർഷം പൊങ്കാല അടുപ്പിന്റെ കട്ടകളുപയോഗിച്ച് ലൈഫ് പദ്ധതിപ്രകാരമുള്ള 17 വീടുകളാണ് നിർമിച്ചത്. ഇത്തവണ മുപ്പതോളം വീടുകൾക്ക് ചുടുകട്ട നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. മുമ്പ് ഇടനിലക്കാർ പലരും കട്ടകൾ ശേഖരിച്ചുകൊണ്ടുപോകുന്നത് പതിവായിരുന്നു. കോർപ്പറേഷന്റെ കർശന ഇടപെടൽ വന്നതോടെ ഇതിന് കുറവുവന്നിട്ടുണ്ട്. കഴിഞ്ഞ തവണ ശേഖരിച്ച ചുടുകട്ട അട്ടക്കുളങ്ങര സെൻട്രൽ സ്കൂൾവളപ്പിൽ കൂട്ടിയിട്ടിരുന്നത് വിവാദമായിരുന്നു.360 ലോഡ് മാലിന്യവും നഗരത്തിൽനിന്ന് മാറ്റിയിട്ടുണ്ട്. ഇതിൽ 95 ശതമാനത്തോളം ജൈവ മാലിന്യങ്ങളായിരുന്നുവെന്ന് കോർപ്പറേഷൻ അധികൃതർ ചൂണ്ടിക്കാട്ടുന്നു. ഭക്ഷണം കഴിക്കാൻ പുനരുപയോഗിക്കാനാവാത്ത പ്ലേറ്റുകൾ ഉപയോഗിച്ചത് വളരെക്കുറച്ച് സ്ഥലങ്ങളിൽ മാത്രമായിരുന്നു.

ഭൂരിഭാഗം സ്ഥലങ്ങളിലും സ്റ്റീൽ പ്ലേറ്റുകൾ ഉപയോഗിച്ചത് അജൈവമാലിന്യത്തിന്റെ അളവ് കുറയ്ക്കാൻ സഹായിച്ചു. എന്നാൽ, ഭൂരിഭാഗം സ്ഥലങ്ങളിലും കുടിവെള്ള വിതരണത്തിന് പേപ്പർ ഗ്ലാസുകൾ തന്നെയാണ് ഉപയോഗിച്ചത്. ശേഖരിച്ച മാലിന്യം നഗരത്തിലെ ആറിടങ്ങളിലായി മണ്ണിട്ടുമൂടുകയാണ് ചെയ്തത്. വലിയ ടിപ്പറുകളിൽ 47 ലോഡും സാധാരണ ടിപ്പറുകളിൽ 264 ഉം ചെറിയ പിക്കപ്പുകളിൽ 49 ലോഡു മാലിന്യവുമാണ് മാറ്റിയത്.

Read Also : ബോഡി ബിൽഡിങ്ങിനു സിങ്ക് വേണം; 39 നാണയങ്ങളും 37 കാന്തങ്ങളും വിഴുങ്ങി യുവാവ് !

spot_imgspot_img
spot_imgspot_img

Latest news

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി

ഓപ്പറേഷൻ സിന്ധു; വിമാനം ഡൽഹിയിലെത്തി ന്യൂഡൽഹി: ഇന്ത്യക്കാരുമായി ഇറാനിൽ നിന്നും പുറപ്പെട്ട വിമാനം...

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ

കൊമ്പു കോർത്ത് മാരൻ സഹോദരങ്ങൾ ചെന്നൈ: രാജ്യത്തെതന്നെ ഏറ്റവും വലിയ മാധ്യമ സ്ഥാപനങ്ങളിലൊന്നായ...

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല

പഴയന്നൂർ ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല ചേലക്കര: പഴയന്നൂർ ഭഗവതി ക്ഷേത്രത്തിലെ സ്വർണക്കിരീടം കാണാനില്ല. ക്ഷേത്രത്തിൽ...

ഐ.എസ്.എൽ ആവേശം ഇനി ഇല്ല!

ഐ.എസ്.എൽ ആവേശം ഇനി ഇല്ല! കൊച്ചി: ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഭാവി അനിശ്ചിതത്വത്തിലോ? ഇന്ത്യയിലെ...

Other news

തരൂർ ലക്ഷ്‌മണ രേഖ ലംഘിച്ചാൽ നടപടി

ആലപ്പുഴ: ലക്ഷ്‌മണ രേഖ ലംഘിച്ചാൽ നടപടിയെടുക്കുമെന്ന് എഐസിസിയുടെ മുന്നറിയിപ്പ്. ശശി തരൂർ പാർട്ടിയെ...

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി

പുലി പിടിച്ച കുഞ്ഞിൻ്റെ മൃതദേഹം കണ്ടെത്തി വാൽപാറ ∙ വീടിനു മുന്നിൽ കളിക്കുന്നതിനിടെ...

റസീനയുടെ മരണം; ആൺസുഹൃത്ത് ഹാജരായി

റസീനയുടെ മരണം; ആൺസുഹൃത്ത് ഹാജരായി കണ്ണൂർ: കായലോട് സ്വദേശിനിയായ യുവതി ആത്മഹത്യ ചെയ്ത...

വടക്കൻ ഇറാനിൽ ഭൂചലനം

വടക്കൻ ഇറാനിൽ ഭൂചലനം തെഹ്റാൻ: വടക്കൻ ഇറാനിൽ ശക്തമായ ഭൂചലനം. റിക്ടർ സ്കെയിലിൽ...

ലാലേട്ടാ അമ്മ വിളിക്കുന്നു

ലാലേട്ടാ അമ്മ വിളിക്കുന്നു കൊച്ചി: താരസംഘടനയായ 'അമ്മ'യുടെ വാർഷിക ജനറൽ ബോഡി യോഗം...

ഇറാനിൽ 657 മരണം ഇസ്രയേലിൽ 25

ഇറാനിൽ 657 മരണം ഇസ്രയേലിൽ 25 ടെഹ്റാന്‍: ഇറാനിലെ ആണവകേന്ദ്രങ്ങള്‍ ആക്രമിക്കുന്നതില്‍നിന്ന് വിട്ടുനില്‍ക്കണമെന്ന്...

Related Articles

Popular Categories

spot_imgspot_img