സർക്കാറിന്റെ ക്ഷേമ പെൻഷൻ മുടങ്ങിയതിൽ വീണ്ടും പ്രതിഷേധം. ‘ദയാവധത്തിന് തയാർ’ എന്ന ബോർഡ് സ്ഥാപിച്ച് പ്രതതിഷേധിക്കുകയാണ് വയോധക ദമ്പതികൾ. ഇടുക്കി അടിമാലി അമ്പലപ്പടിയിലാണ് സംഭവം. ഭിന്നശേഷിക്കാരിയായ ഓമനയും (60) ഭർത്താവ് ശിവദാസുമാണ് (72) പരസ്യ പ്രതിഷേധവുമായി രംഗത്തെത്തിയത്. ദമ്പതികൾ നടത്തുന്ന പെട്ടിക്കടയുടെ മുന്നിലാണ് ബോർഡ് സ്ഥാപിച്ചിട്ടുള്ളത്. പെൻഷൻ മുടങ്ങിയതോടെ ജീവിതം ദുരിതത്തിലായെന്ന് ദമ്പതികൾ പറയുന്നു. വന്യമൃഗ ആക്രമണമുള്ളതിനാൽ പെട്ടിക്കടയിൽ തന്നെയാണ് ദമ്പതികൾ കഴിയുന്നത്. പെട്ടിക്കടയിലെ വരുമാനം നിലച്ചതോടെ ഇവർ സാമ്പത്തിക ബുദ്ധിമുട്ടിലായി. ജീവിത മാർഗത്തിനുള്ള ഏക ആശ്രയം സർക്കാർ നൽകുന്ന പെൻഷനായിരുന്നു. അതും മുടങ്ങിയതോടെ ജീവിതം വഴിമുട്ടിയ അവസ്‌ഥയിലായെന്നും അതിനാൽ മരിക്കാൻ അനുവദിക്കണം എന്നും ആവശ്യപ്പെറ്റാന്ന് ബോർഡ് സ്ഥാപിച്ചത്.
