വയനാട് മാനന്തവാടിയിൽ ഇന്നലെ മയക്കുവെടി വെച്ച തണ്ണീർ കൊമ്പൻ ചരിഞ്ഞു. ഇന്നലെ വൈകിട്ട് കൊമ്പനെ കർണാടകയ്ക്ക് കൈമാറിയ ശേഷമായിരുന്നു സംഭവം. ബന്തിപ്പൂർ വച്ചാണ് കാട്ടാന ചരിഞ്ഞത്. സംഭവത്തെക്കുറിച്ച് ശാസ്ത്രീയമായ – സുതാര്യമായ അന്വേഷണം നടത്തുമെന്നും പോസ്റ്റ്മോർട്ടം കേരളവും കർണാടകവും സംയുക്തമായി നടത്തുമെന്നും വനംമന്ത്രി എ കെ ശശീന്ദ്രൻ അറിയിച്ചു. ആനയുടെ ആരോഗ്യനില മോശമായിരുന്നു എന്നാണ് റിപ്പോർട്ട്.
ഇന്നലെ പുലര്‍ച്ചെ വയനാട്ടിലെ മാനന്തവാടി നഗരത്തിലിറങ്ങിയ തണ്ണീര്‍ കൊമ്പൻ എന്ന പേരുള്ള കാട്ടാനയെ രാത്രിയോടെയാണ് മയക്കുവെടിവെച്ച് പിടികൂടിയത്. തുടർന്ന് കർണ്ണാടകയ്ക്ക് കൈമാറി. പ്രാഥമിക പരിശോധനകള്‍ക്കുശേഷം ഇന്ന് തന്നെ കാട്ടിലേക്ക് തിരികെ വിടാനിരിക്കെയാണ് ആന ചെരിഞ്ഞത്.
Read Also: വ്യോമാക്രമണത്തിന് പ്രതികാരം: ഇറാഖിലെയും സിറിയയിലെയും ഇറാൻ കേന്ദ്രങ്ങളിൽ ശക്തമായ അമേരിക്കൻ ആക്രമണം