ഉത്തരാഖണ്ഡ് ടണൽ അപകടത്തിൽപ്പെട്ടവരുടെ ആരോ​ഗ്യനില ​ഗുരുതരമാകുന്നു. രക്ഷാപ്രവർത്തനം മന്ദ​ഗതിയിലാണെന്ന് ആരോപിച്ച് തൊഴിലാളികളുടെ പ്രതിഷേധം. മാധ്യമങ്ങൾക്ക് വാർത്ത നൽകുന്നതിലും പിശുക്ക്.

ഉത്തരാഖണ്ഡ് : ഉത്തരകാശി ജില്ലയിൽ ബ്രഹ്മഖൽ-യമുനോത്രി ദേശീയ പാതയിൽ നിർമാണത്തിലിരുന്ന തുരങ്കം തകർന്നിട്ട് അഞ്ച് ദിവസം പിന്നിടുന്നു. ഇത് വരെ ഒരാളെ പോലും രക്ഷപ്പെടുത്താൻ കഴിഞ്ഞിട്ടില്ല.തുരങ്കത്തിൽ കുടുംങ്ങി കിടക്കുന്ന നാൽപ്പത് പേരിൽ പലരുടേയും ആരോ​ഗ്യനില ​ഗുരുതരമായി തുടങ്ങി. തൊഴിലാളികൾക്ക് തലവേദനയും ഛർദ്ദിയും ആരംഭിച്ചു. ഉത്തരകാശിയിലെ ചീഫ് മെഡിക്കൽ ഓഫീസർ ആർ‌സി‌എസ് പൻവാർ ബുധനാഴ്ച തുരങ്കത്തിലെ തൊഴിലാളികളുമായി വാക്കിടോക്കിയിലൂടെ സംസാരിച്ചു. ഇവർക്ക് ആവിശ്യമായ മരുന്നുകൾ പൈപ്പ് മാർ​ഗം തുരങ്കത്തിന് അകത്ത് എത്തിച്ചിട്ടുണ്ട്.മൾട്ടിവിറ്റാമിനുകൾ, ഗ്ലൂക്കോസ്, ഡ്രൈ ഫ്രൂട്ട്‌സ് എന്നിവയും കൃത്യമായ ഇടവേളകളിൽ നൽകി വരുന്നു. വായുവും ഭക്ഷണവും നൽകാനായി സ്ഥാപിച്ച ആറിഞ്ച് പൈപ്പ് വഴിയാണ് ഇതെല്ലാം എത്തിക്കുന്നത്. ബ്രഹ്മഖൽ-യമുനോത്രി ദേശീയ പാതയിൽ സിൽക്യാരയ്ക്കും ദണ്ഡൽഗാവിനും ഇടയിൽ നിർമ്മാണത്തിലിരിക്കുന്ന തുരങ്കത്തിന്റെ ഒരു ഭാഗം ഞായറാഴ്ച്ചയാണ് തകർന്ന് വീണത്. തുരങ്കത്തിന് സമീപം ആറ് കിടക്കകളുള്ള താൽക്കാലിക ആശുപത്രി സ്ഥാപിച്ചു. രക്ഷാപ്രവർത്തനത്തിലൂടെ പുറത്ത് എത്തുന്നവർക്ക് അടിയന്തര ചികിത്സ ഇത് വഴി ഉറപ്പാക്കാൻ കഴിയും. ഗുരുതരമായ ആരെങ്കിലും ഉണ്ടെങ്കിൽ ഋഷികേശിലെ എയിംസ് കേന്ദ്രത്തിലേയ്ക്ക് മാറ്റും.

സൈന്യത്തിന്റെ സഹായം

അറുപതടി വീതിയിലാണ് തുരങ്കത്തിൽ മണ്ണിടിഞ്ഞ് വീണത്. ഉത്തരാഖണ്ഡിലെ ദുരന്തനിവാരണസേനയുടെ പക്കൽ നാൽപ്പതടി തുരങ്കാനുള്ള യന്ത്രം മാത്രമാണ് ഉണ്ടായിരുന്നത്. തുടർന്ന് ദില്ലിയിൽ നിന്നും പ്രത്യേക യന്ത്രം വിമാനമാർ​ഗം എത്തിച്ചു. വ്യോമസേനയുടെ ഹെർക്കുലീസ് വിമാനത്തിൽ സൈന്യത്തിന്റെ സഹാത്താലാണ് യന്ത്രഭാ​ഗങ്ങൾ എത്തിച്ചത്.

ഉത്തരാഖണ്ഡ് വിമാനത്താവളത്തിൽ എത്തിച്ച യന്ത്രഭാ​ഗങ്ങൾ ഇന്നലെ അർദ്ധരാത്രിയോടെ അപകട സ്ഥലത്ത് എത്തിച്ചു. മണ്ണിടിഞ്ഞ് വീണ ഒരു ഭാ​ഗം തുരന്ന് തൊഴിലാളികളെ പുറത്ത് എത്തിക്കാനാണ് ശ്രമം.

അതേ സമയം രക്ഷാപ്രവർത്തനം മന്ദ​ഗതിയിലാണെന്ന് ആരോപിച്ച് സംഭവസ്ഥലത്ത് തൊഴിലാളികൾ പ്രതിഷേധിച്ചു. ഇവരെ അനുനയിപ്പിക്കാനും സർക്കാർ പ്രതിനിധികൾ ശ്രമിക്കുന്നുണ്ട്. ദേശിയ മാധ്യമങ്ങൾ വാർത്ത നൽകുന്നില്ലെന്നും തൊഴിലാളികൾ ആരോപിക്കുന്നു. കേന്ദ്ര സർക്കാരിന്റെ കീഴിലെ ദേശിയപാത അതോറിട്ടിയാണ് തുരങ്ക നിർമാണത്തിന്റെ മേൽനോട്ടം വഹിക്കുന്നത്. അപകടം നടന്നത് ഇവരുടെ കഴിവ് കേടാണന്ന് തൊഴിലാളികൾ കുറ്റപ്പെടുത്തുന്നു.

 

Read Also : മുദ്രാവാക്യം വിളിക്കാൻ പോലും ആളില്ല. പാർട്ടി പ്രവർത്തനത്തിനായി പരസ്യം ചെയ്ത് സിപിഎം

spot_imgspot_img
spot_imgspot_img

Latest news

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

പീഢനശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവം; പ്രതിയുടെ വാട്സാപ്പ് ചാറ്റ് പുറത്ത്

കോഴിക്കോട്: മുക്കത്ത് പീഢന ശ്രമത്തിനിടെ യുവതി താഴേക്ക് ചാടിയ സംഭവത്തിൽ പ്രതിയുടെ...

വായിൽ തുണി തിരുകി തലയ്ക്കടിച്ചു, കൈകൾ വെട്ടിയെടുത്തു, ജനനേന്ദ്രിയം രണ്ടാക്കി; ഗുണ്ടാനേതാവ് സാജൻ നേരിട്ടത് അതിക്രൂര പീഡനം

ഇടുക്കി: മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ ഗുണ്ടാനേതാവ് സാജന്റെ മൃതദേഹം കണ്ടെത്തിയ...

ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ചത് രണ്ട് വർഷത്തോളം; അച്ഛൻ അറസ്റ്റിൽ

പാലക്കാട്: ഏഴു വയസുകാരിയായ മകളെ ലൈംഗികമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ. പാലക്കാട്...

അനാമികയുടെ മരണം; പ്രിൻസിപ്പാളിനും അസോസിയേറ്റ് പ്രൊഫസർക്കും സസ്പെൻഷൻ

ബെം​ഗളൂരു: കർണാടകയിൽ മലയാളി നഴ്സിങ് വിദ്യാർത്ഥി അനാമിക ജീവനൊടുക്കിയ സംഭവത്തിൽ നഴ്സിങ്...

Other news

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് ഡോക്ടർ എലിവിഷം ഉള്ളിൽച്ചെന്ന് മരിച്ചനിലയിൽ

തിരുവനന്തപുരം മെഡിക്കൽ കോളജിലെ സീനിയർ റസിഡൻറ്റ് എലിവിഷം കഴിച്ച് ആത്മഹത്യ ചെയ്തു....

ഗജസംഗമം കഴിഞ്ഞ് മടങ്ങുന്നതിനിടെ വള്ളംകുളം നാരായണൻകുട്ടി ഇടഞ്ഞു; പാപ്പാനെ കുത്തിക്കൊന്നു

പാലക്കാട് : കൂറ്റനാട് നേർച്ചക്കിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. കുഞ്ഞുമോൻ...

കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു; ഡ്രൈവർ രക്ഷപ്പെട്ടത് ഇറങ്ങിയോടിയതിനാൽ

തിരുവനന്തപുരം: കോൺക്രീറ്റ് മിക്സർ കയറ്റിവന്ന ലോറിക്ക് തീപിടിച്ചു. ഇന്ന് രാവിലെ 10...

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ച് മരണം; കഫേ ഉടമയ്ക്കെതിരെ കേസ്: മരിച്ചത് അന്യസംസ്ഥാന തൊഴിലാളി

കലൂർ സ്റ്റേഡിയത്തിലെ കഫേയിൽ സ്റ്റീമർ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ കഫേ ഉടമയ്ക്കെതിരെ കേസ്....

Related Articles

Popular Categories

spot_imgspot_img