50,000 രൂപയ്ക്ക് നവജാത ശിശുവിനെ വിറ്റു: മാതാപിതാക്കളടക്കം അഞ്ച് പേർ അറസ്റ്റിൽ
ബെംഗളൂരു: കർണാടകയിലെ ഹാസൻ ജില്ലയിലെ അരക്കൽഗുഡ് താലൂക്കിൽ 50,000 രൂപയ്ക്ക് ആറുമാസം പ്രായമുള്ള പെൺകുഞ്ഞിനെ വിറ്റ സംഭവത്തിൽ മാതാപിതാക്കളടക്കം അഞ്ച് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
ചാമരാജനഗർ പട്ടണത്തിലെ രാമസമുദ്ര സ്വദേശികളായ സിന്ധു–മഞ്ജുനായക് ദമ്പതികൾ, മൈസൂരുവിലെ ചേലുവാംബ ആശുപത്രിയിലെ ഔട്ട്‌സോഴ്‌സ് ‘ഡി’ ഗ്രൂപ്പ് ജീവനക്കാരി ശാന്തമ്മ, ഹാസൻ ജില്ലയിലെ അരക്കൽഗുഡ് താലൂക്കിലെ ജവരയ്യ, ഭാര്യ നേത്ര എന്നിവരാണ് അറസ്റ്റിലായത്.
2025 ജൂലൈ 26ന് ചാമരാജനഗർ ജില്ലാ ആശുപത്രിയിൽ സിന്ധു പ്രസവിച്ച കുഞ്ഞിനെ പിന്നീട് മാതാപിതാക്കളോടൊപ്പം കണ്ടെത്താനാകാത്തതിനെ തുടർന്ന് ചൈൽഡ് ഡെവലപ്‌മെന്റ് പ്രോജക്ട് ഓഫീസർ (സി.ഡി.പി.ഒ) സെപ്റ്റംബർ 9ന് ടൗൺ പൊലീസിൽ പരാതി നൽകിയിരുന്നു.
പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിനെ വിറ്റ വിവരം പുറത്തുവന്നത്.
ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75, ഭാരതീയ ന്യായസംഹിത (BNS) 2023 ലെ സെക്ഷൻ 93 എന്നിവ പ്രകാരം മാതാപിതാക്കൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തു.
ഒളിവിൽ പോയിരുന്ന മഞ്ജുനായക്–സിന്ധു ദമ്പതികളെ ജനുവരി 23ന് പൊലീസ് കണ്ടെത്തി കസ്റ്റഡിയിലെടുത്തു.
ചോദ്യം ചെയ്യലിൽ കുഞ്ഞിനെ ജവരയ്യ ദമ്പതികൾക്ക് 50,000 രൂപയ്ക്ക് വിറ്റതായി ഇവർ സമ്മതിച്ചു. ഇടനിലക്കാരിയായ ശാന്തമ്മയ്ക്ക് 20,000 രൂപ ലഭിച്ചതായും മൊഴി നൽകി.
പൊലീസ് കുഞ്ഞിനെ കണ്ടെത്തി വനിത-ശിശു വികസന വകുപ്പിന് കൈമാറിയതായി ചാമരാജനഗർ ജില്ലാ പൊലീസ് സൂപ്രണ്ട് എം. മുത്തുരാജ് അറിയിച്ചു.
ENGLISH SUMMARY
Five people, including the biological parents, were arrested in Karnataka for selling a six-month-old baby girl for Rs 50,000. The case came to light after the Child Development Project Officer filed a complaint when the infant was found missing after birth at Chamarajanagar district hospital. Police traced the parents, who confessed to selling the child to a couple in Hassan district through an intermediary hospital staff member. The child has been handed over to the Women and Child Development Department.
karnataka-baby-sold-for-50000-five-arrested-hassan-chamarajanagar
Karnataka, Hassan, Chamarajanagar, Baby Sale, Child Trafficking, Chelluvamba Hospital, Women and Child Development Department, Juvenile Justice Act, BNS, Police Arrest









