web analytics

‘ബലൂചിസ്ഥാൻ’ പരാമർശം; നടൻ സൽമാൻഖാനെ തീവ്രവാദിപ്പട്ടികയിൽപ്പെടുത്തി പാകിസ്ഥാൻ

നടൻ സൽമാൻഖാനെ തീവ്രവാദിപ്പട്ടികയിൽപ്പെടുത്തി പാകിസ്ഥാൻ

ഇസ്‌ലാമാബാദ്: ബോളിവുഡ് സൂപ്പർസ്റ്റാർ സൽമാൻ ഖാനെ പാക്കിസ്ഥാൻ സർക്കാർ തീവ്രവാദിയെന്നു പ്രഖ്യാപിച്ചുവെന്ന വാർത്തയാണ് ഇപ്പോൾ അന്താരാഷ്ട്ര തലത്തിൽ വൻ ചർച്ചയായിരിക്കുന്നത്.

പാക്കിസ്ഥാനിലെ തീവ്രവാദ വിരുദ്ധ നിയമം (Anti-Terrorism Act 1997) പ്രകാരമുള്ള നാലാം ഷെഡ്യൂളിൽ സൽമാൻ ഖാന്റെ പേര് ഉൾപ്പെടുത്തിയതായി റിപ്പോർട്ടുകൾ പുറത്ത് വന്നിട്ടുണ്ട്. തീവ്രവാദ ബന്ധമുള്ളവരെ നിരീക്ഷണ പട്ടികയിൽ ഉൾപ്പെടുത്തുന്ന നിയമമാണിത്.

സൽമാൻ ഖാൻ റിയാദ് ഫോറം 2025-ൽ നടത്തിയ പ്രസംഗത്തിലാണ് വിവാദം പൊട്ടിത്തെറിച്ചത്. ബോളിവുഡ് താരങ്ങളായ ഷാറൂഖ് ഖാനും ആമിർ ഖാനുമൊപ്പമായിരുന്നു അദ്ദേഹം സൗദി അറേബ്യയിലെ ഈ വേദിയിൽ പങ്കെടുത്തത്.

മധ്യപൂർവേഷ്യയിൽ ഇന്ത്യൻ സിനിമയുടെ സ്വാധീനത്തെക്കുറിച്ച് സംസാരിക്കവെ സൽമാൻ പറഞ്ഞ ഒരു വാക്കാണ് പാക്കിസ്ഥാനെ ഉഗ്രകോപത്തിലാക്കിയത്.

സൽമാൻ പറഞ്ഞത് ഇങ്ങനെ:

“ഇപ്പോൾ ഒരു ഹിന്ദി സിനിമ എടുത്ത് ഇവിടെ (സൗദി അറേബ്യയിൽ) റിലീസ് ചെയ്താൽ അത് സൂപ്പർഹിറ്റാകും. ഒരു തമിഴ്, തെലുങ്ക് അല്ലെങ്കിൽ മലയാള സിനിമയും നൂറുകോടി രൂപയുടെ ബിസിനസ് നേടും.

കാരണം, മറ്റ് രാജ്യങ്ങളിൽനിന്നുള്ള നിരവധി ആളുകൾ ഇവിടെ ജോലി ചെയ്യുന്നുണ്ട് — ബലൂചിസ്ഥാനിൽ നിന്നുള്ളവരും, അഫ്ഗാനിസ്ഥാനിൽ നിന്നുള്ളവരും, പാക്കിസ്ഥാനിൽ നിന്നുള്ളവരും.”

ഈ പരാമർശത്തിൽ ബലൂചിസ്ഥാനും പാക്കിസ്ഥാനുമെല്ലാം വേർതിരിച്ച് പറഞ്ഞതാണ് പാക്കിസ്ഥാനിലെ അധികാരികൾക്ക് മുറിവേൽപ്പിച്ചത്.

രാജ്യത്തിന്റെ അഖണ്ഡതയ്‌ക്ക് വെല്ലുവിളിയെന്ന നിലയിലാണ് പാക്കിസ്ഥാൻ സർക്കാർ ഇതിനെ കാണുന്നത്.

പാക്കിസ്ഥാനിലെ ബലൂചിസ്ഥാൻ സർക്കാരിന്റെ ആഭ്യന്തര വകുപ്പ് ഒക്ടോബർ 16-ന് പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് സൽമാൻ ഖാനെ “ആസാദ് ബലൂചിസ്ഥാൻ ഫെസിലിറ്റേറ്റർ” എന്ന് വിശേഷിപ്പിച്ചത്.

അതായത്, സ്വതന്ത്ര ബലൂചിസ്ഥാന്റെ പിന്തുണക്കാരനെന്ന നിലയിലാണ് സൽമാനെ പാക്ക് അധികാരികൾ ചിത്രീകരിക്കുന്നത്.

തീവ്രവാദ വിരുദ്ധ നിയമത്തിലെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയാൽ കർശനമായ നിരീക്ഷണം,

യാത്രാ നിയന്ത്രണങ്ങൾ, പാസ്പോർട്ട് പിടിച്ചെടുക്കൽ, സമ്പത്ത് തടയൽ, നിയമനടപടികൾ നേരിടൽ തുടങ്ങിയ ഗുരുതരമായ പ്രത്യാഘാതങ്ങളാണ് സൽമാനെ കാത്തിരിക്കുന്നത്.

എന്നാൽ, സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന ഈ വിജ്ഞാപനത്തിന് പാക്കിസ്ഥാൻ സർക്കാർ ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.

അതേസമയം, സൽമാൻ ഖാൻ ഇതുവരെ ഈ വിഷയത്തിൽ ഔദ്യോഗിക പ്രസ്താവന പുറത്തിറക്കിയിട്ടില്ല.

അദ്ദേഹത്തിന്റെ മൗനം പാക്കിസ്ഥാനിലെ മാധ്യമങ്ങളും സോഷ്യൽ മീഡിയയുമെല്ലാം വ്യാപകമായി ചർച്ച ചെയ്യുകയാണ്.

ഇതിനിടെ, ബലൂച് വിഘടനവാദി നേതാക്കൾ സൽമാൻ ഖാനെ തുറന്നുപ്രശംസിച്ചു. “സൽമാന്റെ വാക്കുകൾ ആറുകോടി ബലൂച് ജനതയെ സന്തോഷിപ്പിച്ചു.

ബലൂചിസ്ഥാനെ ഒരു സ്വതന്ത്ര പ്രദേശമായി അംഗീകരിച്ചതിലൂടെ, പാകിസ്ഥാന്‍ ഭയപ്പെടുന്ന കാര്യമാണ് സൽമാൻ ചെയ്തത് എന്ന് നേതാക്കൾ പറഞ്ഞു.

ഇത് ബലൂച് സ്വത്വത്തെ ആഗോളതലത്തിൽ മുന്നോട്ട് കൊണ്ടുപോകുന്ന മൃദു നയതന്ത്ര നടപടിയാണ്,” എന്ന് സ്വതന്ത്ര ബലൂച് വക്താവ് മിർ യാർ ബലൂച് വ്യക്തമാക്കി.

വിവാദം പടർന്നതോടെ പാക്കിസ്ഥാൻ മാധ്യമങ്ങളിൽ സൽമാനെതിരെ വിമർശനങ്ങൾ ശക്തമായി. ചിലർ അദ്ദേഹത്തിന്റെ സൗദി അറേബ്യയിലെയും ഹോളിവുഡിലെയും ബന്ധങ്ങളെ ചോദ്യം ചെയ്തു.

ബലൂച് പ്രദേശത്തെ വേർതിരിവ് ആഗ്രഹിക്കുന്നവർക്ക് പിന്തുണ നൽകുന്ന രീതിയിലുള്ള പ്രസ്താവനകൾ അന്താരാഷ്ട്ര തലത്തിൽ പാക്കിസ്ഥാനെ അപമാനിച്ചുവെന്നതാണ് അവരുടേതായ വാദം.

മറുവശത്ത്, ഇന്ത്യൻ സമൂഹമാധ്യമങ്ങളിൽ സൽമാനെ അനുകൂലിച്ച് അഭിപ്രായങ്ങൾ ഉയർന്നു. “ഒരു ചെറിയ വാക്ക് പറഞ്ഞതുകൊണ്ട് ഒരാളെ തീവ്രവാദിയാക്കുന്ന രാഷ്ട്രമാണ് പാക്കിസ്ഥാൻ” എന്ന അഭിപ്രായങ്ങളാണ് ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലുമുള്ള ആരാധകർ പങ്കുവെച്ചത്.

റിപ്പോർട്ടുകൾ പ്രകാരം, പാക്കിസ്ഥാൻ സർക്കാർ ഇപ്പോഴും ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ലെങ്കിലും ഇന്റീരിയർ മന്ത്രാലയത്തിന്റെ ചട്ടപ്രകാരം സൽമാനെ നാലാം ഷെഡ്യൂളിൽ ഉൾപ്പെടുത്താനുള്ള പ്രക്രിയ പുരോഗമിക്കുകയാണെന്ന് കരുതപ്പെടുന്നു.

സൽമാൻ ഖാന്റെ ഈ വിവാദ പരാമർശം, ഇന്ത്യ-പാക്ക് ബന്ധങ്ങൾക്കും മധ്യപൂർവേഷ്യയിലെ സിനിമാ നയതന്ത്രത്തിനും പുതിയ തലമുറയിൽ ശക്തമായ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.

spot_imgspot_img
spot_imgspot_img

Latest news

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം

വഴുതക്കാട് അപകടക്കേസ്; മണിയൻപിള്ള രാജുവിന് ക്ലീൻ ചിറ്റ്, മദ്യപിച്ചില്ലെന്ന് പരിശോധനാഫലം തിരുവനന്തപുരം: വഴുതക്കാട്...

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം

നാലു മക്കളുടെ അമ്മ വീട്ടിൽ പ്രസവിച്ചു; നവജാത ശിശുവിന് ദാരുണാന്ത്യം കോട്ടയം: കടുത്തുരുത്തിയിൽ...

“ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്…!”;  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി

​"ഉമ്മ വരും, ഡോക്ടർ നോക്കിക്കൊണ്ടിരിക്കുകയാണ്...!";  മസ്‌നീന്റെ കാത്തിരിപ്പ് കണ്ടുനിന്നവർക്ക് കണ്ണീരായി പൊള്ളാച്ചി: വാൽപ്പാറ...

കേരളത്തിന് ഭീഷണിയായി ‘വെറ്റ് ബൾബ്’ ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് പഠനം

കേരളത്തിന് ഭീഷണിയായി 'വെറ്റ് ബൾബ്' ചൂട്; തീരദേശങ്ങളിൽ ഈർപ്പമുള്ള ഉഷ്ണതരംഗത്തിന് സാധ്യതയെന്ന്...

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ ബില്ലുകൾ തള്ളി

രാഷ്ട്രീയ തന്ത്രങ്ങൾക്കിടെ വനിതാ സംവരണ ബിൽ വീണു; 54 വോട്ടുകളുടെ കുറവിൽ...

Other news

​‘ഞങ്ങൾ തുടങ്ങി’; വിമർശനങ്ങൾക്കിടെ മഴക്കാലപൂർവ്വ ശുചീകരണവുമായി തിരുവനന്തപുരം നഗരസഭ

​‘ഞങ്ങൾ തുടങ്ങി’; വിമർശനങ്ങൾക്കിടെ മഴക്കാലപൂർവ്വ ശുചീകരണവുമായി തിരുവനന്തപുരം നഗരസഭ തിരുവനന്തപുരം: വിവാദങ്ങൾക്കിടെ നഗരത്തിൽ...

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ

മെഡിക്കൽ വിദ്യാർത്ഥികൾക്ക് നേരെ സദാചാര ആക്രമണം;  യുവാക്കൾ അറസ്റ്റിൽ Shangumugham Beach: ബീച്ചിൽ...

പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണു; അഞ്ചലിൽ യുവാവിന് ദാരുണാന്ത്യം

പ്ലാവിൽ നിന്ന് ചക്ക തലയിൽ വീണു; അഞ്ചലിൽ യുവാവിന് ദാരുണാന്ത്യം Anchal: വീട്ടുമുറ്റത്തെ...

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത് ലക്ഷങ്ങൾ നഷ്ടപരിഹാരം

വിമാനത്തിൽ ഭാരം കൂടിയപ്പോൾ ഇറങ്ങാൻ സന്നദ്ധരായി അഞ്ച് യാത്രക്കാർ; പകരം ലഭിച്ചത്...

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ ധർണ

നെട്ടയം സംഘർഷം: പൊലീസിനെതിരെ ആർ. ശ്രീലേഖ; നടപടിയില്ലെങ്കിൽ കമ്മീഷണർ ഓഫീസിന് മുന്നിൽ...

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി

വിജിലൻസ് ട്രൈബ്യൂണലുകൾ വെള്ളാനകളോ? സമഗ്രമായ ഓഡിറ്റിന് ഉത്തരവിട്ട് ഹൈക്കോടതി കൊച്ചി: സംസ്ഥാനത്തെ വിജിലൻസ്...

Related Articles

Popular Categories

spot_imgspot_img