നെടുങ്കണ്ടത്തെ കടയിൽ നിന്നും പിടികൂടിയത്
ഇടുക്കി നെടുങ്കണ്ടം ആനക്കല്ലിൽ പ്രവർത്തിക്കുന്ന സെന്റ് ജോർജ് സ്റ്റോഴ്സ് എന്ന സ്റ്റേഷനറി സ്ഥാപനത്തിൽ ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് നടത്തിയ മിന്നൽ പരിശോധനയിൽ അനധികൃത മരുന്നുകൾ കണ്ടെത്തി.
ഡ്രഗ് ലൈസൻസ് ഇല്ലാതെ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരുന്ന ഷെഡ്യൂൾ എച്ച്. വിഭാഗത്തിൽ പെട്ട വിവിധയിനം ഗുളികകൾ, ക്യാപ്സൂളുകൾ, ഓയിൻമെൻ്റുകൾ എന്നിവയാണ് പിടിച്ചെടുത്തത്.
തുടർന്ന് സ്ഥാപന ഉടമ ഉല്ലാസ് ജെയിംസ് എന്ന വ്യക്തിക്കെതിരെ ഡ്രഗ്സ് കൺട്രോൾ വിഭാഗം നിയമനടപടി സ്വീകരിച്ചു. 9500/- രൂപ വില മതിക്കുന്ന മരുന്നുകൾ പരിശോധനയിൽ പിടിച്ചെടുത്തു.
ഡോക്ടറുടെ കുറിപ്പടിയോട് കൂടി മാത്രം വിൽപ്പന നടത്താൻ പാടുള്ള വിവിധയിനം മരുന്നുകളാണ് പരിശോധനയിൽ പിടിച്ചെടുത്തത്. ഡ്രഗ്സ് കണ്ട്രോൾ ഇന്റലിജൻസ് വിഭാഗത്തിന്റെ നേതൃത്വത്തിൽ ആയിരുന്നു പരിശോധന.
ഇടുക്കി ജില്ലാ ഡ്രഗ്സ് ഇൻസ്‌പെക്ടർ, ശ്രീ.മാർട്ടിൻ ജോസഫ് ആണ് നിയമ നടപടികൾ സ്വീകരിച്ചത്. ഇന്റലിജൻസ് വിഭാഗം ഡ്രഗ്സ് ഇൻസ്‌പെക്ടർ നവീൻ. കെ. ആർ. എന്നിവർ പരിശോധനയിൽ പങ്കെടുത്തു.
സോഷ്യൽമീഡിയ ഇളക്കിമറിച്ച കുഞ്ഞ് അമരക്കാരൻ
വള്ളംകളിയുടെ ആവേശം മലയാളികൾക്ക് പുതുമയല്ല. സ്ഥലത്തെ പ്രമാണിമാർ വള്ളത്തിൻ്റെ അമരത്തും കയറും.
എന്നാൽ, ഇൻ ഡൊനീഷ്യയിലെ ഒരു കുഞ്ഞമരക്കാരൻ വള്ളത്തുഞ്ചത്തുനിന്ന് തലയെടുപ്പോടെ നടത്തിയ നൃത്തച്ചുവടുകൾ ഒപ്പമുള്ള തുഴച്ചിൽക്കാരെ മാത്രമല്ല, ലോകത്തെയാകെ ആനന്ദനൃത്തം ചവിട്ടിച്ചു.
റയ്യാൻ അർക്കാൻ ധിഖ എന്ന പതിനൊന്നുകാരനാണ് ഒരു റീലിലൂടെ ലോകത്താകെ ഇളക്കി മറിച്ചത്. ജനുവരിയിലാണ് റിയാവിൽ പരമ്പരാഗത വള്ളംകളിയായ പാക്കു ജലൂർ നടന്നത്.
കുതിച്ചു പായുന്ന ബോട്ടുകളിലൊന്നിൻ്റെ അമരത്ത് കറുത്ത കണ്ണടയുംവെ ച്ച് സ്റ്റൈലിൽ ആത്മവിശ്വാസത്തോടെ നിൽക്കുന്ന ധിഖ ഒപ്പമുള്ള തുഴച്ചിൽക്കാരെമാത്രമല്ല, ലോകത്തെയാകെ തന്റെ നൃത്ത ച്ചുവടുകളിലൂടെ കൈയിലെടുത്തു.
സന്യാസിമാരെ ഹണിട്രാപ്പിൽ കുരുക്കി
‘ടുകാങ് താരി’യായ ധിഖ യുടെ വീഡിയോ സാമൂഹികമാ ധ്യമങ്ങളിൽ തരംഗമായതോടെ വീട്ടമ്മമാർ മുതൽ ബൈക്ക് റൈ ഡർമാർ വരെ, സ്കൂൾ കുട്ടികൾ മുതൽ സെലിബ്രിറ്റികൾ വരെ അതേറ്റുപിടിച്ചു.
ലോകത്തിൻ്റെ നാനാകോണുകളിലുമുള്ളവർ നൃത്തച്ചുവടുകൾ അനുകരിച്ച് റീലുകളിറക്കി. അവനെ നെറ്റിസൺ സ് ‘ദ അൾട്ടിമേറ്റ് ഓറ ഫാർമർ’ എന്നുവിളിച്ചു.
തികഞ്ഞ ആത്മ വിശ്വാസത്തോടെയും ഊർജ്ത്തോടെയും ശാന്തതയോടെയുമുള്ള ഒരാളുടെ പ്രവൃത്തി അറിഞ്ഞോ അറിയാതെയോ മറ്റുള്ളവരെ സ്വാധീനിക്കും വിധമാകുമ്പോഴാണ് അതിനെ ‘ഓറ ഫാർമിങ് എന്നുപറയുന്നത്.
ട്രംപിന് ‘ക്രോണിക് വെനസ് ഇൻസഫിഷ്യൻസി’
അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന് ക്രോണിക് വെനസ് ഇൻസഫിഷ്യൻസി (CVI) എന്ന സിരാസംബന്ധമായ ആരോഗ്യപ്രശ്നം ഉള്ളതായി വൈറ്റ് ഹൗസ് ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ട്രംപിന്റെ ആരോഗ്യത്തെ കുറിച്ചുള്ള വിവിധ ആശങ്കകൾക്കും ഊഹാപോഹങ്ങൾക്കും വിരാമംവരുത്തികൊണ്ടാണ് ഈ ഔദ്യോഗിക പ്രതികരണം.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിൻ ലീവിറ്റ് വ്യാഴാഴ്ച നടത്തിയ പ്രസ്താവനയിലാണ്, ട്രംപിന് CVI എന്ന രോഗം ഉള്ളതായി പരിശോധകളിൽ കണ്ടെത്തിയതെന്ന് വ്യക്തമാക്കി.
വൈറ്റ് ഹൗസ് മെഡിക്കൽ ടീമിന്റെ വിലയിരുത്തലിന്റെ ഭാഗമായാണ് ട്രംപിന് അൾട്രാസൗണ്ട് സ്കാനിംഗ് നടത്തിയത്. ഈ പരിശോധനയിലാണ് അസുഖം കണ്ടെത്തപ്പെട്ടത്. ഇതിനപ്പുറം മറ്റ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളൊന്നും അദ്ദേഹത്തിന് ഇല്ലെന്നും ലീവിറ്റ് പറഞ്ഞു.
ട്രംപിന്റെ കൈയിൽ കറുത്ത പാടുകൾ കാണുന്ന ചിത്രങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. കൈയുടെ പിൻഭാഗത്തുള്ള പാടുകൾ മറയ്ക്കാൻ മേക്കപ്പ് ഉപയോഗിക്കുകയാണെന്ന് ചില റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു.
ഇവയോടൊക്കെ കൂടിയുള്ള ചര്‍ച്ചകൾക്കൊടുവിലാണ് അദ്ദേഹത്തിന്റെ കാലുകളിൽ വീക്കം അനുഭവപ്പെട്ടതിനെത്തുടർന്ന് കൂടുതൽ പരിശോധനകൾ നടത്തുകയും CVI സ്ഥിരീകരിക്കപ്പെടുകയും ചെയ്തത്.
ക്രോണിക് വെനസ് ഇൻസഫിഷ്യൻസി എന്നത് സിരകളുടെ പ്രവർത്തനം തകരാറിലാവുകയും രക്തം ശരിയായ ദിശയിൽ ഒഴുകാൻ തടസ്സപ്പെടുകയും ചെയ്യുന്ന അവസ്ഥയാണ്.
ഇതിന്റെ ഫലമായി കാലുകളിൽ രക്തം കെട്ടിനിൽക്കുകയും സിരകളിൽ സമ്മർദ്ദം ഉയരുകയും ചെയ്യുന്നു.
പ്രായം കൂടുതലായ ആളുകളിൽ, പ്രത്യേകിച്ച് 70 വയസ്സിനു മുകളിലുള്ളവരിൽ, ഈ രോഗം സാധാരണമായി കാണപ്പെടുന്ന ഒരവസ്ഥയാണെന്നും പ്രസ് സെക്രട്ടറി അറിയിച്ചു.
Summary:
During a flash inspection by the Drugs Control Department at St. George Stores, a stationery shop operating in Anakkal, Nedumkandam, Idukki, unauthorized medicines were found.