പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്
അഹമ്മദാബാദിൽ നടന്ന ദാരുണമായ വിമാന അപകടത്തെക്കുറിച്ചുള്ള അന്വേഷണം പുതിയ വെളിപ്പെടുത്തലുകളിലേക്കെത്തുന്നു. എയർക്രാഫ്റ്റ് ആക്സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (AAIB) നടത്തിയ പ്രാഥമിക പരിശോധനയിൽ, അപകടത്തിന് തൊട്ടുമുൻപായി കോക്പിറ്റ് വോയിസ് റെക്കോർഡറിൽ (CVR) പൈലറ്റുമാർ തമ്മിൽ നടന്ന സംഭാഷണം പുറത്തുവന്നിട്ടുണ്ട്.
ദുരന്തത്തിന് പിന്നിലെ പ്രധാന കാരണം
ബോയിംഗ് 787 വിമാനത്തിൽ പൈലറ്റ്-ഇൻ-കമാൻഡ് സുമീത് സബർവാളും സഹപൈലറ്റ് ക്ലൈവ് കുന്ദറും തമ്മിലാണ് ഈ സംഭാഷണം നടന്നത്. “ഇതാരാണ് സ്വിച്ചുകൾ ഓഫ് ചെയ്തത്?” എന്ന ചോദ്യം ഒരാൾ ഉന്നയിക്കുന്നതും, “താനല്ല” എന്ന മറുപടി മറ്റേ പൈലറ്റിൽ നിന്നുമാണ് വരുന്നതും റെക്കോർഡിൽ കാണാം. എന്നാൽ ആരാണ് ചോദിച്ചതെന്നും മറുപടി നൽകിയതെന്നും ഇതുവരെ വ്യക്തമായിട്ടില്ല.
പ്രാഥമിക അന്വേഷണ റിപ്പോർട്ട് അനുസരിച്ച്, വിമാനത്തിന്റെ എഞ്ചിനുകളിലേക്ക് ഇന്ധനം എത്തിക്കുന്ന സ്വിച്ചുകൾ ഓഫ് ചെയ്തതാണ് അപകടത്തിന് പ്രധാന കാരണം. യാന്ത്രികമായി ആ സ്വിച്ചുകൾ ഓഫാകാനുള്ള സാധ്യത ഇല്ലെന്ന് അന്വേഷണ സംഘം വ്യക്തമാക്കുന്നു.
വിമാനത്തിന്റെ സ്ഥിതിഗതികൾ (പൈലറ്റുമാർ തമ്മിലുള്ള സംഭാഷണം പുറത്ത്)
സബർവാൾക്ക് 8600 മണിക്കൂർ പറന്ന അനുഭവം ഉണ്ടായിരുന്നുവെങ്കിലും, കുന്ദറിന്റെ ഫ്ലൈയിംഗ് പരിചയം 1100 മണിക്കൂറായിരുന്നു. അപകടസമയത്ത് കുന്ദറാണ് വിമാനം നിയന്ത്രിച്ചിരുന്നത്.
വിമാനത്തിന്റെ സർവീസ് ആരംഭിക്കുന്നതിന് മുമ്പ് പൈലറ്റുമാർക്ക് മതിയായ വിശ്രമവും ശാരീരികമായി അർഹമായ ആരോഗ്യമുമുണ്ടായിരുന്നുവെന്നും, വിമാനത്തിൽ ആവശ്യത്തിന് ഇന്ധനവും ബാഗേജും മാത്രമേ ഉണ്ടായിരുന്നുള്ളൂവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
കൊച്ചിയിൽ വിമാനങ്ങൾക്കും പേ ആൻ്റ് പാർക്ക്!
ഇന്ധനസ്വിച്ചുകൾ ഓഫായ നിലയിൽ കണ്ടെത്തിയതോടെ പൈലറ്റുമാർ ഉടൻ അവ ഓൺ ചെയ്യാൻ ശ്രമിച്ചു. അതേസമയം, ഒരു എഞ്ചിൻ ഭാഗികമായി പ്രവർത്തിച്ചുവെങ്കിലും, രണ്ടാമത്തേതിന്റെ പ്രവർത്തനം പൂർണ്ണമായും നിലച്ചു. ഈ സംഭവത്തിന് ശേഷം 32 സെക്കൻഡിനുള്ളിൽ വിമാനം നിലംപതിച്ചു.
മരണനിരക്കും രക്ഷപ്പെട്ടയാളും
വിമാനം ജനവാസ മേഖലയിലേക്ക് തകർന്നു വീണതിനെ തുടർന്ന് ആകെ 260 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. വിമാനത്തിലുണ്ടായിരുന്നത് 242 പേരായിരുന്നു,
അതിൽ 230 പേർ യാത്രക്കാരും ബാക്കിയുള്ളത് ക്രൂ അംഗങ്ങളുമാണ്. ബിസിനസ് ക്ലാസിൽ 15 പേർ ഉണ്ടായിരുന്നത് കൂടാതെ ഒരേയൊരാളാണ് അത്ഭുതകരമായി രക്ഷപ്പെട്ടത്, അതും ചെറിയ പരിക്കുകളോടെ.
വിമാനദുരന്തത്തിനു പിന്നാലെ എയർ ഇന്ത്യ സാറ്റ്സിൽ ‘ലുങ്കിഡാൻസ്’; 4 മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി
ഗുരുഗ്രാം: അഹമ്മദാബാദ് വിമാന അപകടം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ എയർ ഇന്ത്യ സാറ്റ്സിലെ വിവാദ ആഘോഷത്തിൽ നടപടിയുമായി എയർ ഇന്ത്യ.
ദുഖാചരണം നിലനിൽക്കെ ഓഫീസ് പാർട്ടി നടത്തിയതിനു നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കി.
ജൂൺ 20 നായിരുന്നു വിവാദ ആഘോഷം നടന്നത്. പാർട്ടിയുടെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ എയർ ഇന്ത്യയ്ക്ക് നേരെ വലിയ വിമർശനം ആണ് ഉയർന്നത്.
എയര്‍ ഇന്ത്യ ഉപകമ്പനിയായ എഐ സാറ്റ്സിന്റെ ഗുരുഗ്രാം ഓഫീസിലാണ് പാര്‍ട്ടി സംഘടിപ്പിച്ചത്. ലുങ്കിഡാന്‍സ് പാട്ടിനൊപ്പം ജീവനക്കാര്‍ ചുവടുവയ്ക്കുന്ന വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലായത്.
അഹമ്മദാബാദ് വിമാനദുരന്തത്തിൽ മരിച്ച 260 പേരുടെ ബന്ധുക്കൾക്ക് മൃതദേഹങ്ങൾ പോലും കാണാൻ പറ്റാത്ത സാഹചര്യത്തിലാണ് എയർ ഇന്ത്യയുടെ തന്നെ ഉപസ്ഥാപനത്തിലെ ആഘോഷമെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ ഉയർന്ന വിമർശനം.
എഐസാറ്റ്സിലെ കമ്പനി സിഎഫ്ഒ ഉള്‍പ്പെടെ മുതിര്‍ന്ന ഉദ്യോഗസ്ഥർ ഉൾപ്പെടെ ഈ പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു.
എന്നാൽ പ്രതിഷേധം ഉയര്‍ന്നതോടെ തങ്ങള്‍ ദുരന്തത്തില്‍ ഉറ്റവരെ നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്കൊപ്പമാണെന്നും ഇപ്പോള്‍ പുറത്തുവന്ന ആഘോഷ വീഡിയോയെ അംഗീകരിക്കുന്നില്ലെന്നും എയര്‍ ഇന്ത്യകമ്പനി വക്താവ് അറിയിച്ചു.
ഇത് തങ്ങളുടെ മൂല്യങ്ങള്‍ക്കനുസരിച്ചുള്ള പ്രവര്‍ത്തിയല്ലെന്നും ജീവനക്കാരുടെ നടപടി അങ്ങേയറ്റം ലജ്ജാകരമാണെന്നും ഇത്തരമൊരു ആഘോഷം നടന്നതില്‍ ഖേദിക്കുന്നു എന്നുമായിരുന്നു എയര്‍ ഇന്ത്യയുടെ വിശദീകരണം.
ഇതിന് പിന്നാലെയാണ് നാല് മുതിർന്ന ഉദ്യോഗസ്ഥരെ പുറത്താക്കിയത്. അഹമ്മദാബാദ് വിമാന എയര്‍ ഇന്ത്യയും ടാറ്റ ഗ്രൂപും സമൂഹമാധ്യമങ്ങളിലടക്കം ദുരന്തത്തില്‍ മരിച്ചവരോടുള്ള ആദരസൂചകമായി കറുപ്പണിഞ്ഞതിനിടെയായിരുന്നു സാറ്റ്സിലെ വിവാദ ആഘോഷം നടന്നത്.
ജൂണ്‍ 12നായിരുന്നു ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനം ടേക്ക് ഓഫിന് പിന്നാലെ കത്തിയമര്‍ന്നത്.
Summary:
The investigation into the tragic plane crash in Ahmedabad has led to new revelations. The Aircraft Accident Investigation Bureau (AAIB) has released preliminary finding.