കപ്പലുകളിൽ അപകട സാദ്ധ്യത നിലനിൽക്കുന്നു
കൊച്ചി: കേരള തീരത്ത് അപകടത്തിൽപ്പെട്ട രണ്ട് കപ്പലുകളുടെയും അപകട സാദ്ധ്യത ഒഴിഞ്ഞിട്ടില്ലെന്ന് ഡയറക്ടറേറ്റ് ജനറൽ ഒഫ് ഷിപ്പിംഗ്.
ഹൈക്കോടതിയിൽ നൽകിയ സത്യവാങ്മൂലത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്.
കടലിന്റെ ആവാസവ്യവസ്ഥയ്‌ക്ക് ഇവ വലിയ ഭീഷണിയാണ്. കടലിൽ 51 മീറ്റർ താഴ്ചയിൽ മുങ്ങിക്കിടക്കുന്ന എം.എസ്.സി എൽസ -3ൽ നിന്ന് എണ്ണ പടരാൻ സാദ്ധ്യത ഏറെയാണ്.
അഴീക്കൽ തുറമുഖത്തുനിന്ന് 58 നോട്ടിക്കൽ മൈൽ അകലെയുള്ള വാൻ ഹായ് 503 കപ്പലിൽ അപകടകരമായ 143 കണ്ടെയ്നറുകളാണുള്ളത്.
കോൺഗ്രസ് നേതാവ് ടി.എൻ. പ്രതാപനടക്കം നൽകിയ ഹർജിയിലാണ് വിശദീകരണം.
കപ്പൽ അപകടങ്ങളെത്തുടർന്ന് തൊഴിൽരഹിതരായ മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് ഹർജി നൽകിയത്.
എൽസ കപ്പലിൽ ആകെ 450 മെട്രിക് ടൺ ബങ്കർ ഓയിലും 367 ടൺ വെരി ലോ സൾഫർ ഫ്യൂവൽ ഓയിലും 64 ടൺ ഡീസലുമുണ്ട്.
തീപിടിത്തത്തിന് കാരണമാകുന്ന വസ്തുക്കളും കണ്ടെയ്നറിനകത്തുണ്ട്. പ്ലാസ്റ്റിക് നർഡിൽസും ഗുരുതര പ്രശ്‌നമാണ്.
13 കണ്ടെയ്നറുകളിൽ നിറയെ പരിസ്ഥിതിയ്ക്ക് ഭീഷണിയായ വസ്തുക്കളുണ്ട്. പ്ലാസ്റ്റിക് അടങ്ങിയ 70 കണ്ടെയ്നറുകളുണ്ട്.
കടലിന്റെ ജൈവാവസ്ഥയെ ഗുരുതരമായി ബാധിക്കും
ഇത് കടലിന്റെ ജൈവാവസ്ഥയെ ഗുരുതരമായി ബാധിക്കും. തീരത്ത് അടിയുന്ന നർഡിൽസ് നീക്കാൻ മാത്രം 700 പേരെ നിയോഗിച്ചിട്ടുണ്ട്.
കപ്പലിൽ നിന്ന് സാധനങ്ങൾ മാറ്റാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്. കഴിഞ്ഞ 16 വരെ ആകെ 60 കണ്ടെയ്നറുകൾ തുറമുഖത്തേക്ക് നീക്കി.
എന്നാൽ തീരത്തടിഞ്ഞ കണ്ടെയ്നറുകളിൽ അപകടകരമായ വസ്തുക്കളില്ലെന്നും വ്യക്തമാക്കി.
അപകടകാരികളായ കാർഗോയാണ് വാൻ ഹായ് കപ്പലിന് തീ പിടിക്കാൻ കാരണം.
143 കണ്ടെയ്നറുകൾക്ക് പുറമേ 2000 ടൺ ഹെവി ഫ്യൂവൽ ഓയിലും 240 ടൺ ഡീസൽ ഓയിലുമാണുള്ളത്.
കഴിഞ്ഞ ആഴ്ചയോടെ 40 ശതമാനത്തോളം തീ കുറയ്ക്കാനായി.
എൽസ 3 അപകടത്ത തുടർന്ന് 77.08 കോടി രൂപയുടെ ക്ലെയിം ഡി.ജി ഷിപ്പിംഗിന് അടുത്ത ദിവസം നൽകുമെന്ന് കേരളസർക്കാർ അറിയിച്ചിട്ടുണ്ട്.
ഇതിൽ നിന്നും മത്സ്യത്തൊഴിലാളികൾക്ക് സഹായം നൽകാൻ 54.93 കോടി ഉപയോഗിക്കും.
22.15 കോടി സർക്കാരിന് ചെലവായ തുകയാണ്.
സംസ്ഥാന പരിസ്ഥിതി വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി ശ്രീറാം സാമ്പശിവ റാവു നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.
എം.എസ്.സി കമ്പനിക്കെതിരെ ഹൈക്കോടതിയിൽ അഡ്മിറാലിറ്റി സ്യൂട്ടും സർക്കാർ ഫയൽ ചെയ്യും.
വില്ലൻ ലിഥിയം അയൺ ബാറ്ററി! വാൻഹായ് 503 ചരക്കു കപ്പലിലെ സ്‌ഫോടനത്തിൻ്റെ കാരണം വ്യക്തമാക്കി വിദഗ്ദർ
കൊച്ചി: കൊച്ചി തീരത്തിനടുത്ത് വാൻഹായ് 503 ചരക്കു കപ്പലിലെ സ്‌ഫോടനത്തിനും തീ പിടിത്തത്തിനും പ്രധാന കാരണമായത് ലിഥിയം അയൺ ബാറ്ററിയാണെന്ന് വിദഗ്ദ്ധർ.
തീ പിടിക്കുന്നതും പൊട്ടിത്തെറിക്കുന്നതുമായ മാരക രാസവസ്‌തുക്കൾക്കൊപ്പം ലിഥിയം ബാറ്ററിയും
ഉണ്ടായിരുന്നതിനാലാണ് മൂന്ന് ദിവസം ശ്രമിച്ചിട്ടും തീയണയ്‌ക്കാൻ കഴിയാത്തതെന്ന് വിദഗ്ദർ പറയുന്നു.
ഷോർട്ട് സർക്യൂട്ടോ,ഘർഷണമോ ഉണ്ടായാൽ കത്തുന്നതും പൊട്ടിത്തെറിക്കുന്നതുമാണ്
ലിഥിയം ബാറ്ററിയെന്ന് പെട്രോളിയം ആൻഡ് എക്‌സ്‌പ്ളോസീവ് സേഫ്‌റ്റി ഓർഗനൈസേഷൻ (പെസോ)
മുൻ ജോയിന്റ് ചീഫ് കൺട്രോളറും രാസവസ്‌തു വിദഗ്ദ്ധനുമായ ഡോ. ആർ. വേണുഗോപാൽ പറയുന്നു.
വൻതോതിൽ ഉൗർജം ശേഖരിച്ചുവയ്ക്കുന്നവയാണ് ലിഥിയം ബാറ്ററികൾ.
തീപിടിക്കാൻ സാദ്ധ്യത കൂടുതലുള്ള ബാറ്ററികൾ
തീപിടിക്കാൻ സാദ്ധ്യത കൂടുതലുള്ള ബാറ്ററികൾ കൈകാര്യം ചെയ്യുമ്പോൾ സംഭവിക്കുന്ന വീഴ്‌ചയോ
അശ്രദ്ധയോ പൊട്ടിത്തെറിക്ക് കാരണമായിട്ടുണ്ടാകാം എന്നാണ് വിലയിരുത്തൽ.
രാസവസ്‌തുക്കൾ പ്രതിപ്രവർത്തന ശേഷിയുള്ളതും മനുഷ്യരെ വലിയ രീതിയിൽ പരിക്കേൽപ്പിക്കാൻ കഴിവുള്ളതുമാണ്.
ഡൈമീഥൈൻ സൾഫേഡ്, ഈഥൈൽ ക്ളോറോക്ളോർഫോർമൈറ്റ്, ഹെക്‌സാമെറ്റലിൻ ഡൈ അമിൻസയനേറ്റ്, 25 ശതമാനം വരെ
ആൽക്കഹോൾ അടങ്ങിയ നൈട്രോസെല്ലുലോസ്, പാരാഫോർമാൽഡീഹൈഡ് തുടങ്ങിയവയാണ് ഏറ്റവുമധികം അപകടകരമായ രാസവസ്‌തുക്കൾ.
ഫുട്ബോൾ മിശിഹായെ കാത്തിരിക്കുന്നവർക്ക് സന്തോഷ വാർത്ത, ഒപ്പം ക്രിക്കറ്റ് ദൈവവുമുണ്ട്; ഡിസംബര്‍ 13ന് മെസി ഇന്ത്യയിലെത്തും
ബെൻസോഫീനോൻ ഉൾപ്പെടെയുള്ള പ്രതിപ്രവർത്തനശേഷിയുള്ള രാസവസ്‌തുക്കളുമുണ്ട്.
കീടനാശിനികൾ പോലുള്ള രാസവസ്‌തുക്കളും വളരെ അപകടകരമാണ്.
അതേ സമയംമാരകമായ രാസവസ്‌തുക്കൾക്കും, പെട്രോകെമിക്കൽ ഉത്പന്നങ്ങൾക്കുമൊപ്പം ലിഥിയം ബാറ്ററികൾ കപ്പലിൽ കയറ്റാറില്ല.
കപ്പലിൽ ലിഥിയം ബാറ്ററിയിൽ നിന്നാരംഭിച്ച പൊട്ടിത്തെറിയും തീപിടിത്തവും മാരക രാസവസ്‌തുക്കളിലേക്ക് വ്യാപിച്ചതാകാനാണ് സാദ്ധ്യത.
വെള്ള, കറുപ്പ് നിറങ്ങളിൽ പുക ഉയരുന്നുണ്ട്. പെട്രോളിയം ഉത്പന്നങ്ങൾ കത്തുമ്പോൾ വെള്ളപ്പുകയും രാസവസ്‌തുക്കൾ കത്തുമ്പോൾ കറുത്ത പുകയുമാണ് ഉയരുക
English Summary :
The Directorate General of Shipping has stated that the risk of danger has not yet been ruled out for the two ships involved in the mishap off the Kerala coast.