“ 338 കോടി രൂപ കൈക്കൂലിയായി കൈമാറ്റം ചെയ്തുവെന്ന് ഇഡി കണ്ടെത്തിയിരിക്കുന്നു, അതിനാൽ ജാമ്യം നിഷേധിക്കുന്നു ” വെന്ന് സുപ്രീംകോടതി. ദില്ലി മുൻഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ജയിലിൽ തുടരും.

ന്യൂഡൽഹി :നിയമവൃത്തങ്ങളേയും പ്രതിപക്ഷരാഷ്ട്രിയകേന്ദ്രങ്ങളേയും ഞെട്ടിപ്പിക്കുന്ന പരാമർശമാണ് സുപ്രീംകോടതിയിൽ നിന്നുണ്ടായത്. മദ്യനയകേസിൽ അറസ്റ്റിലായ ദില്ലി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി. കാരണമായി പറഞ്ഞ പരാമർശം ഇങ്ങനെ : നിയമപരമായ ചോദ്യങ്ങൾക്ക് പരിമിതമായ രീതിയിൽ സിസോദിയയുടെ അഭിഭാഷകനും ഇഡി അഭിഭാഷകനും ഉത്തരം നൽകിയിട്ടുണ്ട്. പക്ഷെ കേസിന്റെ വിശകലനത്തിൽ സംശയാസ്പദമായ ചില വശങ്ങളുണ്ട്.അതിൽ പ്രധാനം, പണം കൈമാറ്റത്തെക്കുറിച്ചാണ്. മദ്യനയത്തിനായി 338 കോടി കൈമാറിയെന്ന് ആദായനികുതി വകുപ്പ് സ്ഥാപിച്ചിരിക്കുന്നു. അതിനാൽ ഞങ്ങൾ ജാമ്യാപേക്ഷ നിരസിക്കുന്നു”.ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എസ് വി എൻ ഭട്ടി എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.സുപ്രീംകോടതിയുടെ പരാമർശം കേജരിവാൾ സർക്കാരിനും പ്രതിപക്ഷത്തിനും വലിയ തിരിച്ചടി നൽകുന്നതാണ്. കേന്ദ്ര സർക്കാർ രാഷ്ട്രിയ വൈരാ​ഗ്യത്തിന്റെ പേരിൽ കെട്ടിച്ചമച്ചതാണ് കേസ് എന്നാണ് പ്രതിപക്ഷ നിലപാട്. കേസിന്റെ വിചാരണ പോലും ആരംഭിച്ചിട്ടില്ല. അത് മുമ്പ്‍ തന്നെ കൈക്കൂലി തുകയുടെ വലിപ്പം പറഞ്ഞുള്ള വിധി, വിചാരണയിൽ തിരിച്ചടിയാകുമെന്നും അഭിഭാഷകർ ചൂണ്ടികാട്ടുന്നു.

news4sisodia

ഫെബ്രുവരി 26 മുതൽ കസ്റ്റഡിയിലാണ് ഉപമുഖ്യമന്ത്രിയായിരുന്ന മനീഷ് സിസോദിയ. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷനും, ആദായ നികുതി വകുപ്പും കൈക്കൂലിയെക്കുറിച്ച് അന്വേഷണം നടത്തിവരികയാണ്.പണം വാങ്ങി ചില വ്യാപാരികൾക്ക് മദ്യം വിൽക്കാൻ ലൈസൻസ് നൽകാൻ ഡൽഹി സർക്കാർ ഉദ്യോഗസ്ഥർ കൂട്ടുനിന്നുവെന്നാണ് മദ്യനയ കേസ്.ഇതിനായി എക്സൈസ് നയത്തിൽ മാറ്റം വരുത്തിയെന്നാണ് സിബിഐ കണ്ടെത്തൽ.നേരത്തെ ഡൽഹി ഹൈക്കോടതി സിസോദിയക്ക് ജാമ്യം നിഷേധിച്ചിരുന്നു.ആദായനികുതി വകുപ്പ് ഫയൽ ചെയ്ത കുറ്റപത്രത്തിന്റെ അടിസ്ഥാനത്തിൽ‌ വേ​ഗത്തിൽ വിചാരണ ആരംഭിക്കാൻ സുപ്രീംകോടതി നിർദേശിച്ചിട്ടുണ്ട്. മൂന്ന് മാസത്തിനുള്ളിൽ വിചാരണ ആരംഭിച്ച് എട്ട് മാസത്തിനുള്ളിൽ പൂർത്തിയാക്കാനും ജസ്റ്റിസ് ഖന്ന അദ്ധ്യക്ഷനായ ബഞ്ച് ഉത്തരവിട്ടു. കേസിൽ എഎപിയെ പ്രതി ചേർക്കുന്ന കാര്യം ആലോചിക്കുന്നതായി സിബിഐയും ഇഡിയും സുപ്രീം കോടതിയെ അറിയിച്ചത് വാർത്തയായിരുന്നു.സിബിഐയ്ക്കും ഇഡിക്കും വേണ്ടി അഡീഷണൽ സോളിസിറ്റർ ജനറൽ എസ് വി രാജു ഹാജരായി. മനീഷ് സിസോദിയക്ക് വേണ്ടി മുതിർന്ന അഭിഭാഷകൻ അഭിഷേക് മനു സിംഗ്വിയാണ് വാദിച്ചത്.

 

Read Also : മിറാക്കൾ റസിഡൻസിയിൽ പത്ത് മിനിറ്റ് ചിലവഴിക്കാൻ നൽകിയത് 1500 രൂപ. സ്ഫോടനത്തിന് ശേഷം പോലീസിന് മുമ്പിൽ എത്തുന്നത് വരെ മാർട്ടിൻ സഞ്ചരിച്ച വഴികളിലൂടെ തെളിവെടുത്ത് പോലീസ്.എൻ.എസ്.ജി സംഘം കൊച്ചിയിൽ ക്യാമ്പ് ചെയ്യുന്നു.

spot_imgspot_img
spot_imgspot_img

Latest news

പാലക്കാട് വല്ലപ്പുഴയിൽ ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നു വീണു; നിരവധിപ്പേർക്ക് പരിക്ക്

പാലക്കാട് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെ ഗ്യാലറി തകര്‍ന്നുവീണ് അപകടം. സംഭവത്തിൽ നിരവധിപ്പേർക്ക് പരിക്കേറ്റു....

കൊല്ലത്ത് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന് വീണ് രണ്ട് യുവതികൾക്ക് പരിക്ക്

വൈകുന്നേരം 7.40 നാണ് സംഭവം നടന്നത് കൊല്ലം: ലേഡീസ് ഹോസ്റ്റൽ കെട്ടിടത്തിൽ നിന്ന്...

വാല്‍പ്പാറയില്‍ വീണ്ടും കാട്ടാനയാക്രമണം; ബ്രിട്ടീഷ് പൗരന് ദാരുണാന്ത്യം

ആളുകള്‍ ബഹളംവെച്ചാണ് ആനയെ തുരത്തിയത് തൃശ്ശൂര്‍: വാല്‍പ്പാറയില്‍ കാട്ടാനയുടെ ആക്രമണത്തിൽ വിദേശി കൊല്ലപ്പെട്ടു....

ഇനി പുറത്തിറങ്ങാൻ ആഗ്രഹമില്ല; പുഷ്പ രക്ഷപ്പെട്ടെന്ന് ചെന്താമര

നാളെയും തെളിവെടുപ്പ് തുടരും പാലക്കാട്: നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമരയുമായി പോലീസ് തെളിവെടുപ്പ്...

കതിന നിറക്കുന്നതിനിടെ പൊട്ടിത്തെറി; രണ്ടുപേർക്ക് ഗുരുതര പരിക്ക്

രണ്ടു പേര്‍ക്കും 70ശതമാനത്തിലധികലം പൊള്ളലേറ്റിട്ടുണ്ട് ആലപ്പുഴ: ആലപ്പുഴയിൽ കതിന നിറയ്ക്കുന്നതിനിടെയുണ്ടായ പൊട്ടിത്തെറി....

Other news

സ്വവർഗാനുരാഗ ഡേറ്റിംഗ് ആപ്പ് കെണി! യുവാവിന് നഷ്ടമായത് വൻ തുക

ഡൽഹി: സ്വവർഗാനുരാഗ ഡേറ്റിംഗ് ആപ്ലിക്കേഷനായ ഗ്രിൻഡർ വഴി ലൈംഗികബന്ധത്തിനായി യുവാവിനെ വിളിച്ചുവരുത്തി...

എഡിജിപി എം ആര്‍ അജിത് കുമാറിനെ പൊലീസിലെ കായിക ചുമതലയില്‍ നിന്ന് മാറ്റി

തിരുവനന്തപുരം: പൊലീസിലെ കായിക വകുപ്പ് ചുമതലയില്‍ നിന്ന് എഡിജിപി എം ആര്‍...

യു.കെ. പരിധി വിട്ടെന്ന് ട്രംപ്; നീക്കം യു.കെയെ സാമ്പത്തികമായി തളർത്താനോ ?

കാനഡയ്ക്കും, ചൈനയ്ക്കുംമെക്സിക്കോയ്ക്കും ഇറക്കുമതി തീരുവ ചുമത്തി പണി കൊടുത്ത ട്രംപിൻ്റെ യു...

ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണം; തൊഴിലാളി സ്ത്രീക്ക് ദാരുണാന്ത്യം

തേനി: തേനി ലോവർ ക്യാമ്പിൽ കാട്ടാന ആക്രമണത്തിൽപെട്ട തൊഴിലാളി സ്ത്രീ മരിച്ചു....

സ്കൂൾ വാനിനു പിന്നിൽ സ്വകാര്യ ബസിടിച്ചു; വിദ്യാർഥികളടക്കം നിരവധിപേർക്ക് പരിക്ക്

ഇന്ന് രാവിലെ ഒമ്പതുമണിയോടെയായിരുന്നു അപകടം തിരുവനന്തപുരം: വിദ്യാർത്ഥികളുമായി സഞ്ചരിച്ചിരുന്ന സ്കൂൾ വാനിനു...

Related Articles

Popular Categories

spot_imgspot_img