സൈനീകന്റെ മുതുകിലെ പി.എഫ്.ഐ എഴുത്ത്: ഷൈനുമായി തെളിവെടുപ്പ് നടത്തി.

കൊല്ലം : ഇട്ടിവ ചാണപ്പാറയിൽ സൈനികന്റെ മുതുകിൽ പി.എഫ്.ഐ. എന്നെഴുതിയ സംഭവത്തിൽ മിലിറ്ററി ഇന്റലിജൻസും പോലീസും അന്വേഷണം തുടങ്ങി. സൈനീകനായ ഷൈനുമായി പോലീസ് അക്രമം നടന്ന പ്രദേശത്ത് എത്തി തെളിവെടുത്തു. മണിക്കൂറുകളോളം തെളിവെടുപ്പ് നീണ്ടു. രാജസ്ഥാനിൽ ഇലക്ട്രോണിക്സ് ആൻഡ്‌ മെക്കാനിക്കൽ വിഭാഗത്തിൽ ഹവിൽദാറായ ഷൈൻ റിപ്പോർട്ട് ചെയ്തത് പ്രകാരം മിലിറ്ററി ഇന്റലിജൻസും സ്ഥലത്ത് അന്വേഷണം നടത്തുന്നു.ഒരുമാസംമുമ്പ് അവധിക്ക് നാട്ടിലെത്തിയ ഷൈൻ തിങ്കളാഴ്ച മടങ്ങാനിരിക്കെ ഞായറാഴ്ച രാത്രി 12-നാണ് സംഭവം നടന്നതായി പറയുന്നത്‌.

മുക്കടയിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയതിനുശേഷം ബൈക്കിൽ മടങ്ങവേ മുക്കട സ്കൂളിനും ചാണപ്പാറയ്ക്കും ഇടയ്ക്കുള്ള റബ്ബർ തോട്ടത്തിനു സമീപംവെച്ച് മൂന്നുപേർ കൈകാണിച്ചു നിർത്തിയെന്നാണ് ഷൈൻ നൽകിയ പരാതിയിൽ പറയുന്നത്. പരിക്കേറ്റുകിടക്കുന്ന ഒരാളെ ആശുപത്രിയിൽ എത്തിക്കാൻ സഹായിക്കാമോ എന്നാണ് ചോദിച്ചത്. തുടർന്ന് തോട്ടത്തിനുള്ളിലേയ്ക്ക് കൊണ്ട് പോയി. അവിടെ മൂന്നുപേർ കാത്തു നിൽപ്പുണ്ടായിരുന്നു.ഇവരുൾപ്പെടെ ആറുപേർചേർന്ന് മർദിച്ചു. വായിലും കൈകളിലും ടേപ്പ് ഒട്ടിച്ചശേഷം ടീ ഷർട്ട് വലിച്ചുകീറി പച്ച പെയിൻറുകൊണ്ട് പി.എഫ്.ഐ. എന്ന് എഴുതുകയായിരുന്നുവെന്നും പരാതിയിൽ വ്യക്തമാക്കുന്നു.

ഷൈൻ ആദ്യം കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലും ചികിത്സതേടി. കൊട്ടാരക്കര ഡിവൈ.എസ്.പി. ജി.ഡി.വിജയകുമാർ, കടയ്ക്കൽ എസ്‌.എച്ച്‌.ഒ. രാജേഷ്, ചിതറ എസ്‌.എച്ച്‌.ഒ. രാജേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം നടത്തുന്നത്. ഫൊറൻസിക്, ഫിംഗർ പ്രിന്റ് വിദഗ്ധരും സ്ഥലത്തെത്തി അന്വേഷണം നടത്തി. പാങ്ങോട്ടുനിന്ന്‌ മിലിറ്ററി ഇന്റലിജൻസ്‌ ഉദ്യോഗസ്ഥരും ഷൈനിനെ ചോദ്യംചെയ്തുവരികയാണ്‌. എന്നാൽ സംഭവസ്ഥലത്തുനിന്ന്‌ പോലീസിന് കാര്യമായ തെളിവുകളൊന്നും ലഭിച്ചില്ലെന്നാണ് അറിയുന്നത്.

Read Also:കൊല്ലത്ത് ജവാന് നേരെ പോപ്പുലർ ഫ്രണ്ട് ആക്രമണമെന്ന് പരാതി

spot_imgspot_img
spot_imgspot_img

Latest news

മനോരമ, മാതൃഭൂമി, മാധ്യമം….വ്യാപകമായി പരിഭ്രാന്തി പരത്തുന്ന വാർത്ത നൽകി; 14 ദിവസത്തിനുള്ളിൽ രേഖാമൂലം മറുപടി നൽകണം; 12 പത്രങ്ങൾക്ക് നോട്ടീസ്

വാർത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം പ്രസിദ്ധീകരിച്ച 12 പത്രങ്ങൾക്ക് പ്രസ് കൗൺസിൽ ഓഫ്...

പുറത്തിറങ്ങുന്നവർ സൂക്ഷിക്കുക, ഇന്നും നാളെയും ചൂട് കൂടും; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടു ദിവസം ഉയർന്ന താപനില അനുഭവപ്പെടുമെന്ന് മുന്നറിയിപ്പ്. ഇന്നും...

വീണ്ടും ജീവനെടുത്ത് കാട്ടാന; 57 കാരന് ദാരുണാന്ത്യം

ഇടുക്കി: സംസ്ഥാനത്ത് വീണ്ടും കാട്ടാനയാക്രമണത്തിൽ ഒരാൾ മരിച്ചു. ചിന്നാർ വന്യജീവി സങ്കേതത്തിന്...

പാറശാല ഷാരോണ്‍ വധക്കേസ്; ഹൈക്കോടതിയിൽ അപ്പീൽ നൽകി പ്രതി ഗ്രീഷ്മ

കൊച്ചി: പാറശാല ഷാരോണ്‍ വധക്കേസില്‍ പ്രതി ഗ്രീഷ്മ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി....

കെ രാധാകൃഷ്ണൻ എംപിയുടെ അമ്മ അന്തരിച്ചു

തൃശൂർ: ചേലക്കര എംപി കെ രാധാകൃഷ്ണന്റെ അമ്മ അന്തരിച്ചു. 84 വയസായിരുന്നു....

Other news

ഷാരോൺ വധക്കേസ് പ്രതി ഗ്രീഷ്മ നൽകിയ അപ്പീൽ സ്വീകരിച്ച് ഹൈക്കോടതി; എതിർ കക്ഷികൾക്ക് നോട്ടീസ്

തിരുവനന്തപുരം:ഷാരോൺ വധക്കേസിൽ കുറ്റവാളി ഗ്രീഷ്‌മ നൽകിയ അപ്പീൽ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു....

‘ജീവിക്കാൻ സമ്മതിക്കുന്നില്ല’; തിരുവനന്തപുരത്ത് അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു

തിരുവനന്തപുരം വെള്ളറടയിൽ അച്ഛനെ മെഡിക്കൽ വിദ്യാർത്ഥിയായ മകൻ വെട്ടിക്കൊന്നു. കിളിയൂർ സ്വദേശി...

ഒരു തുള്ളി വെള്ളമില്ല; വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു

പാലക്കാട്: ജലക്ഷാമം രൂക്ഷമായതോടെ പാലക്കാട്‌ വിക്ടോറിയ കോളജിൻറെ വനിതാ ഹോസ്റ്റൽ അടച്ചു...

കോഴിക്കോട് കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

കോഴിക്കോട്: കുറ്റ്യാടി ചുരത്തില്‍ കാറിനു തീ പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന മധ്യവയസ്‌കന്‍...

രാത്രി ബസ് കാത്തുനിന്ന പതിനെട്ടുകാരിക്കുനേരെ ലൈംഗികാക്രമണം; രക്ഷകനായി എത്തി ഓട്ടോ ഡ്രൈവർ !

രാത്രിയിൽ ബസ് കാത്തുനിന്ന 18 കാരി പെണ്‍കുട്ടിയെ ഓട്ടോറിക്ഷയില്‍ തട്ടിക്കൊണ്ടുപോയി ലൈംഗികമായി...

Related Articles

Popular Categories

spot_imgspot_img