‘മാനേജറുടെ സസ്‌പെന്‍ഷന്‍ നടപടിയില്‍ നിന്ന് പിന്നോട്ടില്ല’

തിരുവനന്തപുരം: മാവേലി സ്റ്റോറില്‍ സാധനമില്ലെന്ന് പരസ്യപ്പെടുത്തിയ സപ്ലൈകോ മാനേജറെ സസ്‌പെന്റ് ചെയ്തതിനെ ന്യായീകരിച്ച് ഭക്ഷ്യമന്ത്രി ജി ആര്‍ അനില്‍. മാനേജറുടെ സസ്‌പെന്‍ഷന്‍ നടപടിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് മന്ത്രി റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. സസ്‌പെന്റ് ചെയ്ത സര്‍ക്കാര്‍ തീരുമാനം തെറ്റെന്ന് ജനങ്ങള്‍ പറയുമെന്ന് കരുതുന്നില്ല. ജോലി ചെയ്യുന്ന സ്ഥാപനത്തെ അപകീര്‍ത്തിപ്പെടുത്തുന്ന കാര്യങ്ങള്‍ ജീവനക്കാരന്‍ ചെയ്യാമോ? പരിശോധിച്ചപ്പോള്‍ ഏഴ് ഉത്പന്നങ്ങളുടെ സ്റ്റോക്ക് ഉണ്ട്. എന്നിട്ടും 13 ഉത്പന്നങ്ങളില്ലെന്ന് എഴുതി വച്ചു. ഈ സ്റ്റോറിലെ സാധനങ്ങളെല്ലാം വിറ്റുള്ള വരുമാനംകൊണ്ട് ജീവിക്കുന്ന ആളല്ലേ മാനേജര്‍, എന്നിട്ട് ഇങ്ങനെ ചെയ്യാമോ എന്നും മന്ത്രി ചോദിച്ചു. സ്വകാര്യ സ്ഥാപനങ്ങളിലാണെങ്കില്‍ മാനേജര്‍ ഇങ്ങനെ ചെയ്യുമോ എന്നും അദ്ദേഹം ചോദിച്ചു. മാത്രമല്ല, സസ്‌പെന്‍ഷന്‍ നടപടികള്‍ ഹൈക്കോടതിയെ ബോധ്യപ്പെടുത്തുമെന്നും മന്ത്രി ജി ആര്‍ അനില്‍ വ്യക്തമാക്കി.

കോഴിക്കോട് പാളയം മാവേലി സ്റ്റോര്‍ മാനേജര്‍ കെ നിതിനെയാണ് സസ്‌പെന്റ് ചെയ്തത്. സ്റ്റോറില്‍ ചില സാധനങ്ങള്‍ ഇല്ല എന്ന് ബോര്‍ഡില്‍ എഴുതി പരസ്യപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഡിപ്പോയില്‍ പരിശോധന നടത്തിയപ്പോള്‍ ഇല്ല എന്ന് പറഞ്ഞ സാധനങ്ങള്‍ കണ്ടെത്തിയെന്നും ഉളള സാധനങ്ങള്‍ ഇല്ല എന്ന് പറഞ്ഞുവെന്നതിനാണ് സസ്‌പെന്‍ഷനെന്നുമാണ് സപ്ലൈകോ റീജിയണല്‍ മാനേജര്‍ ഇറക്കിയ സസ്‌പെന്‍ഷന്‍ ഉത്തരവിലെ വിശദീകരണം. ഇതോടെ നിതിന്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

ഓണക്കിറ്റ് ഒരു വിഭാഗത്തിന് മാത്രം നല്‍കുന്നതിലും മന്ത്രി പ്രതികരിച്ചു. കിറ്റ് എല്ലാര്‍ക്കും കൊടുത്ത കാലം കേരളത്തിലുണ്ടായിരുന്നു. മറ്റേതെങ്കിലും സംസ്ഥാനം ഇങ്ങനെ ചെയ്തിട്ടുണ്ടോ? സമ്പന്നരെന്നോ പാവപ്പെട്ടവരെന്നോ വ്യത്യാസമില്ലാതെ കേരളത്തിലെ ജനങ്ങള്‍ കൊവിഡ് സമയത്ത് ബുദ്ധിമുട്ടിലായിരുന്നു. അതുകൊണ്ട് ഓരോ മാസവും കിറ്റ് കൊടുത്തു. എന്തിന് കിറ്റ് എല്ലാവര്‍ക്കും കൊടുത്തു എന്നതായിരുന്നു അന്ന് ചര്‍ച്ച. ഇന്ന് എല്ലാവര്‍ക്കും കൊടുക്കാത്തതെന്തിനെന്ന് ചോദിക്കുന്നു. ഇത്തരം വിഷയങ്ങള്‍ അടിസ്ഥാന രഹിതമാണ്. അര്‍ഹതപ്പെട്ടവര്‍ക്കൊപ്പമാണ് സര്‍ക്കാര്‍. അവരെ കൂടെ നിര്‍ത്തുകയാണ് വേണ്ടത്. കിറ്റ് നല്‍കുന്നത് അവര്‍ക്ക് ഗുണകരമായിരിക്കും. അതിസമ്പന്നര്‍ക്ക് കിറ്റിന്റെ ആവശ്യമില്ലല്ലോ. കിറ്റ് അനിവാര്യമായവര്‍ക്ക് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

 

spot_imgspot_img
spot_imgspot_img

Latest news

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

പാർക്കിം​ഗിനെ ചൊല്ലി തർക്കം; കൊല്ലത്ത് മദ്യഷോപ്പിന് മുന്നിൽ കൂട്ടയടി

കൊല്ലം: കൊല്ലത്ത് ബിവറേജസ് ഷോപ്പിന് മുന്നിൽ യുവാക്കൾ ഏറ്റുമുട്ടി. പാർക്കിം​ഗിനെ ചൊല്ലിയാണ്...

നിലമ്പൂരിൽ ഉത്സവത്തിനെത്തിച്ച ആന ഇടഞ്ഞു; സ്കൂട്ടറും വീടിന്‍റെ മതിലും തകർത്തു

മലപ്പുറം: നിലമ്പൂരിൽ ആനയിടഞ്ഞു. മാരിയമ്മൻകോവിൽ ഉത്സവത്തിന് കൊണ്ടുവന്ന ബ്രഹ്മണിയ വീട്ടിൽ ഗോവിന്ദൻകുട്ടിയാണ്...

താമരശ്ശേരിയിൽ കാറും ട്രാവലറും കൂട്ടിയിടിച്ചു; നിരവധിപേർക്ക് പരിക്ക്

കോഴിക്കോട്: കാറും ട്രാവലറും കൂട്ടിയിടിച്ച് നിരവധിപേർക്ക് പരിക്ക്. താമരശ്ശേരി കൈതപൊയിലിലാണ് അപകടമുണ്ടായത്....

മലപ്പുറത്ത് യുവാവിനെ 18 കാരൻ വെട്ടിപ്പരിക്കേൽപിച്ചു, പ്രതി കീഴടങ്ങി

മലപ്പുറം: യുവാവിനെ പതിനെട്ടുകാരൻ വെട്ടിപ്പരിക്കേൽപ്പിച്ചു. മലപ്പുറം വീണാലുക്കലിലാണ് സംഭവം. വീണാലുക്കൽ സ്വദേശിയായ...

Other news

പ്രണയ ബന്ധത്തിൽ നിന്ന് പിന്മാറിയില്ല; 18 കാരിയെ അച്ഛൻ തല്ലിക്കൊന്നു

ബെംഗളൂരു: പ്രണയബന്ധത്തിൽ നിന്ന് പിന്മാറാത്തതിൽ അച്ഛൻ മകളെ തല്ലിക്കൊന്നു. കർണാടക ബീദറിലാണ്...

മൂന്നാറിലെത്തുന്ന സഞ്ചാരികൾക്ക് ഇനി ഇരുനിലയിൽ രാജകീയ യാത്ര…!

മൂന്നാറിലെത്തുന്ന വിനോദസഞ്ചാരികൾക്കായുള്ള കെ.എസ്.ആർ.ടി.സി.യുടെ റോയൽ വ്യൂ ഡബിൾ ഡെക്കർ ബസ് സർവീസ്...

ലേഡീസ് കമ്പാർട്ട്മെന്റിൽ ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്; ചെറുത്തപ്പോൾ ട്രെയിനിൽ നിന്നും തള്ളിയിട്ടു; ഗുരുതര പരിക്ക്

ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെന്റിൽ കയറി ഗർഭിണിയെ പീഡിപ്പിക്കാൻ ശ്രമിച്ച് യുവാവ്. പീഡനശ്രമം...

ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പമെന്നറിയാൻ മണിക്കൂറുകൾ മാത്രം: 8.30 -ഓടെ ആദ്യ ഫലസൂചനകൾ: തുടരാൻ ആം ആദ്മിയും പിടിച്ചെടുക്കാൻ ബിജെപിയും

നിയമസഭാ തിരഞ്ഞെടുപ്പിൽ ഡൽഹിയിലെ ജനങ്ങൾ ആർക്കൊപ്പം എന്ന് മണിക്കൂറുകൾക്കകം അറിയാം. വോട്ടെണ്ണൽ...

അനിശ്ചിതത്വം നീങ്ങി; തൃശൂരിൽ ജോസഫ് ടാജറ്റ് ഡിസിസി അധ്യക്ഷന്‍

തൃശൂര്‍: തൃശൂരിലെ ഡിസിസി അധ്യക്ഷനായി ജോസഫ് ടാജറ്റിനെ തെരഞ്ഞെടുത്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍...

ഇനി മുതൽ കല്യാണത്തിന് പൊരുത്തം നോക്കും മുമ്പ് സിബിൽ സ്കോർ പരിശോധിക്കേണ്ടി വരും! 

സിബില്‍ സ്‌കോര്‍ കുറഞ്ഞതിന്റെ പേരില്‍  ഒരു കല്യാണം അടിച്ചു പിരിഞ്ഞു. കേട്ടുകേൾവി...

Related Articles

Popular Categories

spot_imgspot_img