News4media TOP NEWS
ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ആരോ​ഗ്യ നില അതീവ ഗുരുതരം അയ്യപ്പഭക്തരുടെ വാഹനം വാഗമണ്ണിൽ കൊക്കയിലേക്ക് പതിച്ച് അപകടം; 15 പേർക്ക് പരിക്ക് നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി കണ്ണൂരിൽ ട്രെയിൻ തട്ടി യുവാവിന് ദാരുണാന്ത്യം; മരിച്ചത് റെയിൽവെ ട്രാക്കിന് സമീപം താമസിക്കുന്നയാൾ

കലിയടങ്ങി ശാന്തമായി ഫ്രാന്‍സ്

കലിയടങ്ങി ശാന്തമായി ഫ്രാന്‍സ്
July 4, 2023

പാരിസ്: കലാപം പൊട്ടിപ്പുറപ്പെട്ട ഫ്രാന്‍സ് ശാന്തിയിലേക്ക് നീങ്ങുന്നു. 17കാരനെ പൊലീസ് വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് ഫ്രാന്‍സില്‍ കലാപം തുടങ്ങിയത്. കലാപം ഫ്രാന്‍സില്‍ പടര്‍ന്ന് പിടിച്ച സാഹചര്യത്തിലാണ് കലാപവിരുദ്ധ റാലികളുമായി ജനക്കൂട്ടം രംഗത്തെത്തിയത്. അക്രമത്തിനിരയായ പ്രാദേശിക സര്‍ക്കാരുകള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഭരണസിരാകേന്ദ്രങ്ങളില്‍ ജനം ഒത്തുകൂടി. പതിവായി വിവേചനം നേരിടുന്ന കുടിയേറ്റ വേരുകളുള്ള ചെറുപ്പക്കാര്‍ നയിച്ച കലാപമാണ് ഫ്രഞ്ച് ഭരണകൂടത്തെ പ്രതിസന്ധിയിലാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

പ്രക്ഷോഭകാരികള്‍ സൗത്ത് പാരീസ് മേയര്‍ വിന്‍സെന്റ് ജീന്‍ബ്രൂണിന്റെ വീടിന് നേരെ കഴിഞ്ഞ ദിവസം ആക്രമണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് സമാധാന സന്ദേശവുമായി കലാപവിരുദ്ധ പ്രകടനങ്ങള്‍ തുടങ്ങിയത്. പ്രക്ഷോഭകാരികള്‍ മേയറുടെ വീട്ടിലേക്ക് കാര്‍ ഇടിച്ചുകയറ്റുകയും തീയിടുകയുമായിരുന്നു. രക്ഷപ്പെടാന്‍ ശ്രമിച്ച മേയറുടെ ഭാര്യയ്ക്കും കുട്ടികള്‍ക്കും നേരെയും ആക്രമണവുമുണ്ടായി. ആക്രമണത്തില്‍ മേയറുടെ ഭാര്യയ്ക്കും മകനും പരിക്കേറ്റിരുന്നു. സംഭവം നടന്ന സമയം മേയര്‍ വീട്ടിലില്ലായിരുന്നു. അഞ്ചും ഏഴും വയസുള്ള കുട്ടികളുമായി ഭാര്യ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ അവരെ സ്ഫോടക വസ്തുക്കള്‍ ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു.

പാരീസിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ മേയറെ പിന്തുണച്ച് നൂറു കണക്കിനാളുകള്‍ ഒത്തുകൂടി. രാജ്യത്തെ 220 നഗരങ്ങളിലെ മേയര്‍മാരുമായി പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കൂടിക്കാഴ്ച നടത്തിയിരുന്നു. ഒറ്റ രാത്രി കൊണ്ട് 157 പേരെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2017ല്‍ അധികാരമേറ്റതിന് ശേഷം മാക്രോണിന് നേരിടേണ്ടി വന്ന ഏറ്റവും വലിയ വെല്ലുവിളികളില്‍ ഒന്നായി കലാപം മാറിയിരുന്നു. കലാപം തടയുന്നതിനായി 45,000 പൊലീസുകാരെയാണ് രാജ്യവ്യാപകമായി ഒറ്റ രാത്രിയില്‍ കഴിഞ്ഞ ദിവസം വിന്യസിച്ചത്. കൊല്ലപ്പെട്ട നഹേലിന്റെ ബന്ധുക്കള്‍ കലാപം നിര്‍ത്തി സമാധാനം പുനസ്ഥാപിക്കാന്‍ ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. 17കാരന്റെ മരണത്തെ കലാപകാരികള്‍ ഉപയോഗിക്കുകയാണെന്ന് നഹേലിന്റെ മുത്തശ്ശി ആരോപിച്ചിരുന്നു.

പാരീസിലെ നാന്ററെയില്‍ എന്ന നഗരത്തില്‍ വാഹനപരിശോധനക്കിടെ ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ പതിനേഴുകാരനെ വെടിവെച്ചു കൊന്നതാണ് കലാപത്തിന് കാരണമായത്. പൊലീസിന് നേരെ വാഹനമോടിച്ച് കയറ്റാന്‍ ശ്രമിച്ചെന്ന് ആരോപിച്ചാണ് നഹേല്‍ എന്ന കുട്ടിയെ വെടിവെച്ച് കൊന്നത്. എന്നാല്‍ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ പൊലീസിന്റെ വാദം തെറ്റാണെന്ന് തെളിഞ്ഞു.

 

Related Articles
News4media
  • Kerala
  • News
  • Top News

ആലപ്പുഴയിൽ ഗുരുതര വൈകല്യങ്ങളോടെ ജനിച്ച കുഞ്ഞിന്റെ ആരോ​ഗ്യ നില അതീവ ഗുരുതരം

News4media
  • Kerala
  • News
  • Top News

അയ്യപ്പഭക്തരുടെ വാഹനം വാഗമണ്ണിൽ കൊക്കയിലേക്ക് പതിച്ച് അപകടം; 15 പേർക്ക് പരിക്ക്

News4media
  • Kerala
  • News
  • Top News

നാടകം കളിക്കരുത്, ജാമ്യം റദ്ദാക്കാനുമറിയാം; ബോബി ചെമ്മണ്ണൂരിന് മുന്നറിയിപ്പ് നൽകി ഹൈക്കോടതി

News4media
  • International
  • News
  • Pravasi

ബ്രിട്ടനിൽ മലയാളി നഴ്‌സിന് കുത്തേറ്റു; ഗുരുതരാവസ്ഥയിൽ; കുത്തേറ്റത് മാഞ്ചസ്റ്ററിലെ മലയാളി സംഘടനയിലെ സ...

News4media
  • International
  • Top News

ബ്രിട്ടനിൽ രണ്ടു മലയാളികൾക്ക് ദാരുണാന്ത്യം ! രണ്ടുപേരും വിടവാങ്ങിയത് ഒരേ ദിവസം; നടുക്കത്തിൽ യു.കെ മല...

News4media
  • International
  • News
  • Top News

ദക്ഷിണകൊറിയൻ മുൻ പ്രസിഡൻറ് യൂൻ സൂക് യോൾ അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

© Copyright News4media 2024. Designed and Developed by Horizon Digital