ജനനേതാവിന് കണ്ണീര്‍പ്രണാമവുമായി പ്രിയപ്പെട്ടവര്‍

കോട്ടയം: ഉമ്മന്‍ ചാണ്ടിയെന്ന ജനനേതാവിന് യാത്രാമൊഴിയേകാന്‍ പതിനായിരണക്കണക്കിന് പേരാണ് തിരുവനന്തപുരം മുതല്‍ കോട്ടയം വരെ വഴികള്‍ക്കിരുവശവുമായി കാത്തു നിന്നത്. ‘ഉമ്മന്‍ ചാണ്ടി ജീവിക്കുന്നു ഞങ്ങളിലൂടെ…’ എന്ന ജനങ്ങളുയര്‍ത്തുന്ന മുദ്രാവാക്യം അന്വര്‍ത്ഥമാക്കുന്നതായിരുന്നു ഓരോ മനുഷ്യരുടെയും കണ്ണീര്. വഴികളില്‍ ആളുകളൊഴിയാതെ വന്നതോടെ 12 മണിക്കൂറാണ് വിലാപയാത്ര വൈകിയത്. ബുധനാഴ്ച രാവിലെ 7.30ഓടെ പുറപ്പെട്ട വിലാപയാത്ര കോട്ടയം ചങ്ങനാശേരിയിലെത്തിയത് വ്യാഴാഴ്ച പുലര്‍ച്ചെ ആറ് മണിക്കാണ്. ബുധനാഴ്ച വൈകിട്ട് ആറ് മണിക്ക് തിരുനക്കരയെത്തുമെന്ന് കരുതിയിരുന്ന വിലാപയാത്രയാണ് ഇത്രയും വൈകിയത്.

പൊതുദര്‍ശനം നിയന്ത്രിക്കാന്‍ 1600 ഓളം പൊലീസുകാരെയാണ് തിരുനക്കര മൈതാനിയില്‍ വിന്യസിച്ചിരിക്കുന്നത്. ചങ്ങനാശേരി ടൗണിലും ജനനായകനെ കാണാന്‍ വലിയ ജനത്തിരക്കാണ്. പോലീസ് വടം കെട്ടി ആളുകളെ നിയന്ത്രിക്കുന്നുണ്ട്. മഴയെ അവഗണിച്ചാണ് ജനകൂട്ടം ഉമ്മന്‍ ചാണ്ടിയെ കാണാന്‍ കാത്തുനില്‍ക്കുന്നത്. ഉമ്മന്‍ ചാണ്ടിയുടെ എസ് ബി കോളേജിന് മുന്നില്‍ വിലാപയാത്രയെത്തി, വിദ്യാര്‍ഥികളും കോളേജ് അധികൃതരും ആദരമര്‍പ്പിച്ചു. വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിന് വിലക്കേര്‍പ്പെടുത്തിയിരുന്ന എസ് ബി കോളേജില്‍ നിന്നാണ് ഉമ്മന്‍ ചാണ്ടിയെന്ന രാഷ്ട്രീയ അതികായന്റെ പിറവി.

ജനനേതാവിനെ അവസാനമായി ഒരു നോക്ക് കാണാനാഗ്രഹിച്ചെത്തുന്നവര്‍ക്കെല്ലാം അവസരം നല്‍കുമെന്ന് ഉറപ്പ് നല്‍കിയിട്ടുണ്ട്. ഈ ഉറപ്പിലാണ് തിരുനക്കരയില്‍ ആളുകള്‍ മണിക്കൂറുകളോളം കാത്തിരിക്കുന്നത്. ഇന്നലെ രാവിലെ മുതല്‍ കാത്തിരിക്കുന്നവരും ഈ ജനക്കൂട്ടത്തിലുണ്ട്. മന്ത്രിമാരായ എ കെ ശശീന്ദ്രന്‍, കെ രാധാകൃഷ്ണന്‍ തുടങ്ങിയവരും കോണ്‍ഗ്രസ് നേതാക്കളും തിരുനക്കരയില്‍ ഉമ്മന്‍ ചാണ്ടിയെ കാത്തിരിക്കുന്നുണ്ട്. മുഴുവന്‍ പേരും കണ്ടതിന് ശേഷം മാത്രമായിരിക്കും ഉമ്മന്‍ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോകുക. ആളും ആരവവുമായി ജീവിച്ച ജനനായകന്റെ അവസാന യാത്ര കണ്ണുനിറയാതെ കാണാനാകുന്നില്ല കേരളത്തിന്…

 

spot_imgspot_img
spot_imgspot_img

Latest news

ഇന്നു മുതൽ അനിശ്ചിതകാല നിരാഹാര സമരം; നിലപാട് കടുപ്പിച്ച് ആശമാർ

തിരുവനന്തപുരം: നിലപാട് കടുപ്പിച്ച് സെക്രട്ടറിയേറ്റിന് മുന്നിൽ സമരം ചെയ്യുന്ന ആശ വർക്കർമാർ....

ഫെബ്രുവരിയിൽ ഇറങ്ങിയ മലയാള സിനിമകളും അതിൻ്റെ മുതൽ മുടക്കും തീയറ്റർ വരുമാനവും അറിയാം

കൊച്ചി: ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമകളുടെ കണക്കുകള്‍ പുറത്തുവിട്ട് പ്രൊഡ്യൂസഴ്സ് അസോസിയേഷൻ....

ആശങ്കകൾക്ക് വിരാമം; ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും തിരിച്ചെത്തി

ഫ്ലോറിഡ: ഒമ്പത് മാസം ബഹിരാകാശത്ത് കുടുങ്ങിയ സുനിതാ വില്യംസും സംഘവും ക്രൂ-...

മയക്കുമരുന്ന് ലഹരിയില്‍ ക്രൂരത; ഭാര്യയെ ഭർത്താവ് വെട്ടിക്കൊന്നു; രണ്ടുപേർക്ക് ഗുരുതര പരിക്ക്

കോഴിക്കോട്: കോഴിക്കോട് ഭാര്യയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഈങ്ങാപ്പുഴ കക്കാട് ആണ് ദാരുണ...

ഒരുപ്പോക്കാണല്ലോ പൊന്നെ… 66000 തൊട്ടു; പ്രതീക്ഷ മങ്ങി ആഭരണ പ്രേമികൾ

കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും റെക്കോർഡ് കുതിപ്പ്. ഒരു പവൻ സ്വർണ...

Other news

പുല്ലുവഴിയിൽ കാർ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി; യുവാവിന് പരുക്ക്

പെരുമ്പാവൂർ: അമിത വേ​ഗതയിലെത്തിയ കാർ പലചരക്ക് കടയിലേക്ക് ഇടിച്ചു കയറി. പുല്ലുവഴി...

ഗാനമേളയ്ക്ക് വിട്ടില്ല; പാലക്കാട് ഒൻപതാം ക്ലാസ്സുകാരൻ ജീവനൊടുക്കി

പാലക്കാട്: ഒമ്പതാം ക്ലാസുകാരനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മണ്ണൂരിലാണ് സംഭവം....

സാഹസികർക്ക് സ്വാഗതം, ആകാശവിസ്മയം തീർത്ത് വാഗമൺ ഇൻറർനാഷണൽ പാരാഗ്ലൈഡിംഗ് ഫെസ്റ്റിവൽ

തൊടുപുഴ: സംസ്ഥാന ടൂറിസം വകുപ്പും കേരള സാഹസിക ടൂറിസം പ്രമോഷൻ സൊസൈറ്റിയും...

ബഹ്റൈനിൽ കോടികളുടെ തട്ടിപ്പ് നടത്തിയത് മലയാളി അക്കൗണ്ടൻ്റുമാർ; ഒരാൾക്ക്ഒരു വർഷത്തെ തടവും 74000 ദീനാർ പിഴയും

മനാമ: ബഹ്റൈനിൽ സ്വകാര്യ കമ്പനിയിൽ നിന്ന് കോടികളുടെ തട്ടിപ്പുനടത്തിയ മലയാളി അക്കൗണ്ടന്‍റുമാരിൽ...

ബൈക്കിലെത്തി പെട്രോൾ പമ്പിൽ നിന്നും പണം കവർന്നു

തൃശൂർ: വടക്കഞ്ചേരിയ്ക്കടുത്ത് ദേശീയപാതയിൽ പന്തലാംപാടത്തിനു സമീപത്തുള്ള പെട്രോൾ പമ്പിൽ നിന്നും ബൈക്കിലെത്തിയവർ...

മുന്‍മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരുടെ മകൻ അഡ്വ വി.രാജേന്ദ്രന്‍  അന്തരിച്ചു

കൊച്ചി: മുന്‍മുഖ്യമന്ത്രി പി.കെ.വാസുദേവന്‍ നായരുടെ മകനും ഹൈക്കോടതി സീനിയര്‍ അഭിഭാഷകനുമായ പുല്ലുവഴി...

Related Articles

Popular Categories

spot_imgspot_img
error: Content is protected !!