കേരളത്തിൽ രണ്ടു മാസത്തിനിടെ നടന്നത് 63 കൊലപാതകങ്ങൾ; 50 എണ്ണത്തിലും പ്രതികൾ ബന്ധുക്കളും സുഹൃത്തുക്കളും

തിരുവനന്തപുരം: കേരളത്തിൽ രണ്ടു മാസത്തിനിടെ 63 കൊലപാതകങ്ങൾ നടന്നെന്ന് പൊലീസ്. ഇതിൽ പകുതിയോളം കൊലപാതകങ്ങൾക്കും ലഹരിബന്ധമെന്നും പൊലീസ് പറയുന്നു. രണ്ടുമാസത്തിനിടെ നടന്ന 63 കൊലപാതകങ്ങളിൽ മുപ്പതോളം സംഭവങ്ങൾ മദ്യമോ രാസലഹരിയോ ഉപയോ​ഗിച്ച ശേഷമുള്ളവയാണ് എന്നാണ് പൊലീസ് ചൂണ്ടിക്കാട്ടുന്നത്. 50 കൊലപാതകങ്ങളിലും ബന്ധുക്കളും സുഹൃത്തുക്കളുമാണ് പ്രതികൾ. ഈ വർഷമുണ്ടായ കുറ്റകൃത്യങ്ങളിൽ 20 ശതമാനവും ലഹരിബന്ധമുള്ളതാണെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. കേരളത്തിൽ ലഹരിയുടെ ആവശ്യക്കാർ വർധിക്കുന്നതായാണ് പോലീസ് നടത്തിയ അവലോകനത്തിൽ വ്യക്തമായത്.