വത്തിക്കാന്‍: ബിഷപ്പുമാരുടെ യോഗത്തില്‍ സ്ത്രീകള്‍ക്കും വോട്ടുചെയ്യാമെന്ന തീരുമാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. വത്തിക്കാനില്‍ ചേരുന്നിരുന്ന ബിഷപ്പുമാരുടെ യോ?ഗങ്ങളില്‍ കാണികളായി മാത്രമാണ് സ്ത്രീകള്‍ പങ്കെടുത്തിരുന്നത്. പുതിയ തീരുമാന പ്രകാരം സ്ത്രീകള്‍ക്കും വോട്ട് ചെയ്യാനാകും. കത്തോലിക്ക സഭയുടെ ചരിത്രത്തില്‍ സ്ത്രീകള്‍ക്ക് കൂടുതല്‍ പ്രധാന്യവും പങ്കാളത്തിവും ഉറപ്പാക്കാന്‍ ലക്ഷ്യവെച്ചുള്ളതാണ് തീരുമാനം. കഴിഞ്ഞ ദിവസമാണ് സുപ്രധാനമായ തീരുമാനം പുറത്തുവിട്ടത്. ഒക്ടോബര്‍ 20 നാണ് ബിഷപ്പുമാരുടെ യോഗം നടക്കുന്നത്.
അതേസമയം ബിഷപ്പുമാരുടെ ആഗോള സമ്മേളനമായ സിനഡില്‍ സ്ത്രീകള്‍ക്ക് വോട്ടവകാശം വേണമെന്ന ആവശ്യം വര്‍ഷങ്ങളായി ശക്തമാണ്. ഇതിനെതിരെ കാലങ്ങളായി വിമര്‍ശനം ഉന്നയിച്ചിരുന്ന കത്തോലിക്കാ സ്ത്രീപക്ഷ ഗ്രൂപ്പുകള്‍ ഈ തീരുമാനത്തെ സ്വാഗതം ചെയ്തിട്ടുണ്ട്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം, സഭയെ നവീകരിച്ച 1960-കളിലെ യോഗങ്ങള്‍ മുതല്‍ പ്രത്യേക വിഷയങ്ങളില്‍ ചര്‍ച്ച നടത്താനായി ബിഷപ്പുമാരുടെ യോഗം റോമില്‍ നടക്കാറുണ്ട്. ചര്‍ച്ചകള്‍ക്ക് പിന്നാലെ ഉയര്‍ന്നുവരുന്ന നിര്‍ദേശങ്ങളില്‍ യോ?ഗത്തിന്റെ അവസാനം വോട്ടെടുപ്പ് നടക്കും. തുടര്‍ന്ന് ഇത് പോപ്പിന് സമര്‍പ്പിക്കും.
ഇതുവരെ ഈ വോട്ടെടുപ്പില്‍ പുരുഷന്മാര്‍ മാത്രമായിരുന്നു പങ്കെടുത്തിരുന്നത്. എന്നാല്‍ പുതിയ തീരുമാന പ്രകാരം അഞ്ച് കന്യാസ്ത്രീകള്‍ക്കും പുരോഹിതര്‍ക്കൊപ്പം വോട്ട് ചെയ്യാന്‍ കഴിയും. ഇതുകൂടാതെ 70 നോണ്‍ ബിഷപ്പ് അംഗങ്ങളെ സിനഡില്‍ നിയമിക്കാനും പോപ് തീരുമാനം കൈക്കൊണ്ടിട്ടുണ്ട്. ഇതില്‍ ഭൂരിഭാഗവും സ്ത്രീകളായിരിക്കണമെന്നും പോപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.